For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗില്ലും അയ്യറുമല്ല... ഏകദിന ടീം ക്യാപ്റ്റനാകേണ്ടത് ആ താരം, ധോണിയെപ്പോലെ..! പിന്തുണച്ച് റെയ്‌ന

By Jithin Tp

രോഹിത് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഏകദിന ക്യാപ്റ്റന്‍ ആരായിരിക്കും എന്നതിനെ ചൊല്ലിയുള്ള ചര്‍ച്ചകളും മറ്റും നടക്കുന്നുണ്ട്. 2027 ഏകദിന ലോകകപ്പ് വരെ രോഹിത് ഇന്ത്യന്‍ ടീമില്‍ ഉണ്ടായിരിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. 2027 ലോകകപ്പിനായി ടീം പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങുമ്പോള്‍, ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മ്മയുടെ ഭാവി വലിയ സംശയത്തിലാണ്.

ടി 20 ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും നേടിത്തന്ന ക്യാപ്റ്റനാണെങ്കിലും ബിസിസിഐയ്ക്ക് രോഹിത് ശര്‍മ്മയുടെ പ്രായമാണ് തലവേദന സൃഷ്ടിക്കുന്നത്. ലോകകപ്പ് മുന്നില്‍ കണ്ട് ഏകദിന ഫോര്‍മാറ്റില്‍ ബിസിസിഐ പുതിയ ക്യാപ്റ്റനെ അന്വേഷിക്കുന്നുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. രോഹിതും വിരാട് കോലിയും നേരത്തെ തന്നെ ടി-20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്ന് വിരമിച്ചിരുന്നു.

pandya

അതിനാല്‍ തന്നെ ടീം ഇന്ത്യ ആകെ തലമുറ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ്. ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പുതിയ ടെസ്റ്റ് നായകന്‍ ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും തമ്മിലാണ് മത്സരം. എന്നാല്‍ മുന്‍ താരം സുരേഷ് റെയ്‌ന ഏകദിന ടീം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മറ്റൊരു താരത്തെയാണ് നിര്‍ദേശിക്കുന്നത്. വൈറ്റ് ബോളില്‍ അത്ഭുതം സൃഷ്ടിക്കാന്‍ ഈ താരത്തിനാകും എന്നാണ് റെയ്‌നയുടെ വാദം.

ഹര്‍ദിക് പാണ്ഡ്യയെ ആണ് സുരേഷ് റെയ്‌ന അടുത്ത ഏകദിന ക്യാപ്റ്റനായി പ്രതീക്ഷിക്കുന്നത്. രോഹിത് വിരമിച്ച ശേഷം അദ്ദേഹത്തെ ടി-20 ക്യാപ്റ്റനായി നിയമിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ സൂര്യകുമാര്‍ യാദവിനെയാണ് ക്യാപ്റ്റനാക്കിയത്. മാത്രമല്ല ടി 20യിലും ഏകദിനത്തിലും ഹാര്‍ദിക്കിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് അനൗപചാരികമായി നീക്കി,

പകരം യഥാക്രമം ശുഭ്മാന്‍ ഗില്ലിനും അക്‌സര്‍ പട്ടേലിനും ആ സ്ഥാനം ലഭിച്ചു. ഇന്ത്യ വിജയിച്ച മൂന്ന് ഏകദിനങ്ങളില്‍ ഹാര്‍ദിക് ടീമിനെ നയിച്ചിട്ടുണ്ട്. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ ഹര്‍ദിക്കിന് കഴിയുമെന്ന് റെയ്‌ന ചൂണ്ടിക്കാട്ടി. എന്നാല്‍ നായകസ്ഥാനത്തേക്ക് സജീവമായി കേള്‍ക്കുന്ന പേരുകള്‍ ശ്രേയസ് അയ്യറിന്റേയും ശുഭ്മാന്‍ ഗില്ലിന്റേതും തന്നെയാണ്.

അതേസമയം ഈ മത്സരത്തില്‍ അയ്യറിനേക്കാള്‍ ഗില്ലിനെയാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് റെയ്ന പറയുന്നു. എന്നാല്‍ കപില്‍ ദേവിന്റെ അനുഭവവും എംഎസ് ധോണിയുടെ ഉള്‍ക്കാഴ്ചയും ഹാര്‍ദിക്കിന് ഉണ്ടെന്ന് റെയ്ന പറഞ്ഞു. 'ഹര്‍ദിക്ക് വളരെ പോസിറ്റീവ് ആയ ആളാണ്. അദ്ദേഹം ഒരു കളിക്കാരന്റെ ക്യാപ്റ്റനാണ്. എംഎസ് ധോണിയുടെ ഒരു ചെറിയ ഉള്‍കാഴ്ച അദ്ദേഹം എനിക്ക് നല്‍കുന്നു,' റെയ്‌ന പറഞ്ഞു

മൈതാനത്തെ പാണ്ഡ്യയുടെ ശരീരഭാഷ തനിക്ക് ഇഷ്ടമാണ് എന്നും ശുഭങ്കര്‍ മിശ്രയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തില്‍ റെയ്ന പറഞ്ഞു. 2022 ലെ ഐപിഎല്‍ കിരീടത്തിലേക്ക് ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചതിന് ശേഷം, അയര്‍ലന്‍ഡില്‍ നടന്ന രണ്ട് മത്സരങ്ങളുള്ള ടി 20 ഐ പരമ്പരയിലും ആ വര്‍ഷം വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഒരു മത്സരത്തിലും ഹാര്‍ദിക് ഇന്ത്യയെ നയിച്ചു.

2022 ലെ ടി 20 ലോകകപ്പിന് ശേഷം, അദ്ദേഹത്തെ സ്ഥിരമായി ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചു. രോഹിത്തും വിരാട് കോലിയും ടി20 ഫോര്‍മാറ്റില്‍ ഒരു വര്‍ഷത്തേക്ക് വിശ്രമിച്ചപ്പോള്‍ ഹര്‍ദിക് വളരെക്കാലം ക്യാപ്റ്റനായിരുന്നു. 16 ടി 20 കളില്‍ അദ്ദേഹം ഇന്ത്യയെ നയിച്ചു. 10 മത്സരങ്ങളില്‍ വിജയിച്ചു. 2024 ലെ ടി 20 ലോകകപ്പ് വിജയത്തില്‍ ഹര്‍ദിക് രോഹിതിന്റെ ഡെപ്യൂട്ടി ആയിരുന്നു.

Story first published: Saturday, August 30, 2025, 12:22 [IST]
Other articles published on Aug 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+