വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മിന്നിക്കാന്‍ മഞ്ജരേക്കറില്ല, ഇന്ത്യന്‍ കമന്റേറ്റര്‍മാരെ തീരുമാനിച്ചു- പാനലില്‍ ഏഴു പേര്‍

അഞ്ജും ചോപ്രയാണ് പാനലിലെ ഏക വനിതാ സാന്നിധ്യം

മുംബൈ: ഐപിഎല്ലിന്റെ 13ാം സീസണിനുള്ള ഇന്ത്യന്‍ കമന്റേറ്റര്‍മാര്‍ ആരൊക്കെയായിരിക്കുമെന്ന് ബിസിസിഐ അന്തിമ തീരുമാനമെടുത്തതായി റിപ്പോര്‍ട്ടുകള്‍. മുന്‍ താരവും കമന്ററി ബോക്‌സിലെ സ്ഥിരാം സാന്നിധ്യവുമായ സഞ്ജയ് മഞ്ജരേക്കറെ ഇത്തവണ കാണാന്‍ കഴിയില്ല. ഏഴു പേരുള്‍പ്പെടുന്ന കമന്ററി പാനലില്‍ നിന്നും മഞ്ജരേക്കറെ ബിസിസിഐ ഒഴിവാക്കിയതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1

ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കമന്ററി പാനലില്‍ നിന്നും മഞ്ജരേക്കറിനെ ബിസിസിഐ പുറത്താക്കിയത്. ചില വിവാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ പേരിലായിരുന്നു ഇത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മില്‍ മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഏകദിന പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു മഞ്ജരേക്കര്‍ ഒഴിവാക്കപ്പെട്ടത്. പിന്നീട് തന്റെ ഭാഗത്തു നിന്നുണ്ടായ പരാമര്‍ശങ്ങളുടെ പേരില്‍ ഖേദം പ്രകടിപ്പിച്ച മഞ്ജരേക്കര്‍ ഐപിഎല്‍ കമന്ററി പാനലില്‍ തന്നെ ഉള്‍പ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ബിസിസിഐയ്ക്കു ഇമെയില്‍ അയച്ചിരുന്നു. പക്ഷെ ഇതു ബിസിസിഐ തള്ളിയെന്നാണ് ഐപിഎല്‍ കമന്ററി പാനലില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത് സൂചിപ്പിക്കുന്നത്. മഞ്ജരേക്കറുടെ അസാന്നിധ്യം ഇത്തവണത്തെ ഐപിഎല്ലിനെ തീര്‍ത്തും വ്യത്യസ്തമാക്കും. കാരണം 2008ലെ പ്രഥമ സീസണ്‍ മുതല്‍ ടൂര്‍ണമെന്റിലെ സ്ഥിരം സാന്നിധ്യമാണ് അദ്ദേഹം.

2

ഇത്തവണത്തെ ഐപിഎല്ലിന്റെ ഇന്ത്യന്‍ കമന്ററി പാനലില്‍ ഒരു വനിതാ സാന്നിധ്യവുമുണ്ട്. മുന്‍ ക്യാപ്റ്റന്‍ കൂടിയായ അഞ്ജും ചോപ്രയാണ് പാനലില്‍ ഇടംപിടിച്ചത്. സുനില്‍ ഗവാസ്‌കര്‍, എല്‍ ശിവരാമകൃഷ്ണന്‍, മുരളി കാര്‍ത്തിക്, ദീപ്ദാസ് ഗുപ്ത, രോഹന്‍ ഗവാസ്‌കര്‍, ഹര്‍ഷ ഭോഗലെ എന്നിവരാണ് കമന്ററി സംഘത്തിലെ മറ്റുള്ളവര്‍. അബുദാബിയിലെ മല്‍സരങ്ങള്‍ക്കായിരിക്കും ദാസ്ഗുപ്തയും കാര്‍ത്തികും കളി പറയുക. എന്നാല്‍ പാനലിലെ മറ്റുള്ളവര്‍ ദുബായ്, ഷാര്‍ജ എന്നീവിടങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളിലും കമന്റേറ്റര്‍മാരാവും.

സപ്തംബര്‍ 19 മുതല്‍ നവംബര്‍ 10 വരെയായിരിക്കും ഐപിഎല്ലിന്റ 13ാം സീസണ്‍ നടക്കുക. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ മൂന്നു വേദികളിലായിരിക്കും മല്‍സരങ്ങള്‍. ദുബായിലും അബുദാബിയിലും 21 മല്‍സരങ്ങളും ഷാര്‍ജയില്‍ 14 മല്‍സരങ്ങളുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. പ്ലേഓഫിന്റെ വേദി ഇനിയും തീരുമാനിച്ചിട്ടില്ല. വൈകീട്ട് 3.30നും രാത്രി 7.30നുമായിരിക്കും മല്‍സരങ്ങള്‍ ആരംഭിക്കുക.

Story first published: Friday, September 4, 2020, 10:33 [IST]
Other articles published on Sep 4, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X