വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World cup: ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് മുന്‍ സെലക്ടര്‍, യുവ താരം പുറത്ത്!- സഞ്ജുവിന് 50/50

എംഎസ്‌കെ പ്രസാദാണ് ടീമിനെ തിരഞ്ഞെടുത്തത്

ഐസിസിയുടെ ടി20 ലോകകപ്പിന് ഇനി രണ്ടു മാസം മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ മുഖ്യ സെലക്ടറും വിക്കറ്റ് കീപ്പറുമായിരുന്ന എംഎസ്‌കെ പ്രസാദ്. ഒക്ടോബറില്‍ യുഎഇ, ഒമാന്‍ എന്നീവിടങ്ങളിലായിട്ടാണ് ലോകകപ്പ് അരങ്ങേറുന്നത്. ടൂര്‍ണമെന്റിനു മുമ്പ് ഇന്ത്യക്കു ഇനി നിശ്ചിത ഓവര്‍ പരമ്പരകളൊന്നും തന്നെയില്ല. ശ്രീലങ്കയ്‌ക്കെതിരേയാണ് ഇന്ത്യ അവസാനമായി പരമ്പരകള്‍ കളിച്ചത്. ഏകദിനത്തില്‍ ജേതാക്കളായെങ്കിലും ടി20യില്‍ ലങ്കയ്ക്കായിരുന്നു കിരീടം.

ലങ്കന്‍ പര്യടനത്തിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും സെലക്ടര്‍മാര്‍ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ തിരഞ്ഞെടുക്കുക. പരമ്പരയില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ചിലര്‍ ഇതിനകം ലോകകപ്പ് ടീമില്‍ സ്ഥാനമുറപ്പിക്കുകയും ചെയ്തിട്ടുണ്ട്.

 ഓപ്പണര്‍മാര്‍

ഓപ്പണര്‍മാര്‍

വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത് ശര്‍മയോടൊപ്പം പരിചയ സമ്പന്നനായ ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവരെയാണ് ലോകകപ്പില്‍ ഓപ്പണര്‍മാരുടെ റോളില്‍ താന്‍ ഉള്‍പ്പെടുത്തുകയെന്നു പ്രസാദ് വ്യക്തമാക്കി. മധ്യനിരയില്‍ നായകന്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരാണ് വരേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പക്ഷെ യുവ താരം ശ്രേയസ് അയ്യരെ പ്രസാദ് തന്റെ ടീമില്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ് ശ്രദ്ധേയം. മികച്ച പ്രകടനങ്ങളിലൂടെ നിശ്ചിത ഓവര്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മധ്യനിരയില്‍ നേരത്തേ സ്ഥാനമുറപ്പിച്ച താരം കൂടിയായിരുന്നു ശ്രേയസ്.

 ധവാന്‍ വേണം

ധവാന്‍ വേണം

ധവാന്‍ തീര്‍ച്ചയായും ടീമില്‍ വേണമെന്നാണ് ഞാന്‍ കരുതുന്നത്. രോഹിത്തിന്റെ ഓപ്പണിങ് സ്ഥാനത്തിന്റെ കാര്യത്തില്‍ സംശമയില്ല. മൂന്നാം ഓപ്പണറായി പൃഥ്വിയും വരട്ടെ.
രാഹുല്‍ മധ്യനിരയില്‍ കളിക്കുന്നതാവും നല്ലത്. കാരണം മുന്‍നിരയില്‍ രോഹിത്, ധവാന്‍, പൃഥ്വി തുടങ്ങി മൂന്നു പേരും മിന്നുന്ന ഫോമിലാണ്. അവിടേക്കു രാഹുലിനെക്കൂടി തിരുകി കയറ്റേണ്ടതില്ല. മാത്രമല്ല ഏഷ്യന്‍ സാഹചര്യങ്ങളായതിനാല്‍ തന്നെ രാഹുല്‍ മധ്യനിരയില്‍ കളിക്കണമെന്നാണ് തനിക്കു തോന്നുന്നതെന്നും പ്രസാദ് വിശദമാക്കി.

 മധ്യനിര ഫുള്‍

മധ്യനിര ഫുള്‍

ഇന്ത്യന്‍ മധ്യനിര ഫുള്‍ ആയിക്കഴിഞ്ഞു. സൂര്യ, കോലി, രാഹുല്‍, റിഷഭ് എന്നിവരെല്ലാം ഇവിടെയുണ്ട്. വീണ്ടുമൊരു ബാറ്റ്‌സ്മാനിലേക്കാണ് നിങ്ങളുടെ നോട്ടമെങ്കില്‍ അത് ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ ഇവരില്‍ ഒരാളെയാക്കാം. പക്ഷെ റിഷഭും രാഹുലും വിക്കറ്റ് കീപ്പറായി കളിക്കാന്‍ കഴിയുന്നവരായതിനാല്‍ തന്നെ മൂന്നാമതൊരു വിക്കറ്റ് കീപ്പറെ കൂടി ഇന്ത്യ പരിഗണിക്കുമോയെന്ന കാര്യത്തില്‍ തനിക്കു സംശയമുണ്ടെന്നും പ്രസാദ് നിരീക്ഷിച്ചു.

 ശ്രേയസിനോടു സഹതാപം

ശ്രേയസിനോടു സഹതാപം

ശ്രേയസിനോടു എനിക്കു സഹതാപമാണ് തോന്നുന്നത്. കാരണം അവന്‍ വളരെ മികച്ച ഫോമില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ സ്ഥാനമുറപ്പിക്കവെയാണ് വളരെ മോശം സമയത്തു ശ്രേയസിനു പരിക്കുപറ്റിയതെന്നും പ്രസാദ് വിലയിരുത്തി.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാര്‍ച്ചില്‍ നടന്ന നിശ്ചിത ഓവര്‍ പരമ്പരയ്ക്കിടെയായിരുന്നു ശ്രേയസിന്റെ തോളിനു ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്നു ശസ്ത്രക്രിയക്കു വിധേയനായ താരം ഐപിഎല്ലിന്റെ ആദ്യ ഘട്ട മല്‍സരങ്ങളില്‍ നിന്നു പിന്മാറുകയും ചെയ്തിരുന്നു. ഇനി യുഎഇയില്‍ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം.

 ബൗളിങ് നിര

ബൗളിങ് നിര

അഞ്ചു സ്പിന്നര്‍മാരെ ഇന്ത്യ ലോകകപ്പിനുള്ള സംഘത്തിലുള്‍പ്പെടുത്തുമെന്നു താന്‍ കരുതുന്നില്ലെന്നു പ്രസാദ് വ്യക്തമാക്കി. വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ക്രുനാല്‍ പാണ്ഡ്യ എന്നിവര്‍ തീര്‍ച്ചായും ടീമിലുണ്ടാവും. നാലാമനായി യുസ്വേന്ദ്ര ചഹല്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവരിലൊരാള്‍ക്കായിരിക്കും നറുക്കുവീഴുന്നത്.
വാഷിങ്ടണ്‍ ടി20 സ്‌പെഷ്യലിസ്റ്റാണ്. ജഡേജ എന്തായായും ടീമിലുണ്ടാവും. ക്രുനാല്‍ ബാറ്റിങും ബൗളിങുമറിയുന്ന താരമാണ്. ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ചഹല്‍, വരുണ്‍ എന്നിവരിലൊരാളെ തിരഞ്ഞെടുക്കുന്നതെന്നും പ്രസാദ് അഭിപ്രായപ്പെട്ടു.

 പ്രസാദിന്റെ ടി20 ലോകകപ്പ് ടീം

പ്രസാദിന്റെ ടി20 ലോകകപ്പ് ടീം

ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, പൃഥ്വി ഷാ, വിരാട് കോലി (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍ / സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ, വരുണ്‍ ചക്രവര്‍ത്തി/ യുസ്വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍.

Story first published: Wednesday, August 4, 2021, 18:43 [IST]
Other articles published on Aug 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X