വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

15 പന്തുകള്‍ക്കിടെ 6 വിക്കറ്റ്; ശ്രീലങ്കയെ തകര്‍ത്ത് ബോള്‍ട്ട്; ന്യൂസിലന്‍ഡിന് മേല്‍ക്കൈ

ക്രൈസ്റ്റ്ചര്‍ച്ച്: ശ്രീലങ്കയ്‌ക്കെതിരെ നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് മേല്‍ക്കൈ. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് തുടങ്ങിയ ആതിഥേയര്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. നേരത്തെ ശ്രീലങ്കയുടെ ഒന്നാം ഇന്നിങ്‌സ് 104 റണ്‍സില്‍ അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം കളിയാരംഭിച്ച ശ്രീലങ്കയ്ക്ക് കാര്യമായ സ്‌കോര്‍ കണ്ടെത്താനായില്ല.

ഏഷ്യന്‍ കപ്പിന് ഇന്ത്യ തയ്യാര്‍, 23 അംഗ ടീമിനെ പ്രഖ്യാപിച്ചു... രണ്ടു മലയാളി താരങ്ങള്‍ സംഘത്തില്‍ ഏഷ്യന്‍ കപ്പിന് ഇന്ത്യ തയ്യാര്‍, 23 അംഗ ടീമിനെ പ്രഖ്യാപിച്ചു... രണ്ടു മലയാളി താരങ്ങള്‍ സംഘത്തില്‍

ട്രെന്റ് ബോള്‍ട്ടിന്റെയും ടിം സൗത്തിയുടെയും അത്യുജ്വല ബൗളിങ്ങാണ് ശ്രീലങ്കയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. ആദ്യദിനം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയെങ്കില്‍ രണ്ടാം ദിനത്തില്‍ 6 വിക്കറ്റുകളും ബോള്‍ട്ട് സ്വന്തമാക്കി. 15 പന്തുകള്‍ക്കിടെയായിരുന്നു ബോള്‍ട്ട് 6 വിക്കറ്റുകളും വീഴ്ത്തിയത്. റോഷന്‍ സില്‍വയെ വീഴ്ത്തി രണ്ടാം ദിനം തുടങ്ങി ബോള്‍ട്ട് ശ്രീലങ്കയെ നിലയുറപ്പിച്ചില്ല.

crickt

ലങ്കയുടെ അവസാന അഞ്ച് വിക്കറ്റുകളും 4 റണ്‍സെടുക്കുന്നതിനിടയിലാണ് വീണത്. അവസാന അഞ്ചു വിക്കറ്റില്‍ ലങ്കയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം കൂടിയാണിത്. ആദ്യദിനത്തിലെ 10 ഓവര്‍ ഉള്‍പ്പെടെ ആകെ 15 ഓവര്‍ പന്തെറിഞ്ഞ ബോള്‍ട്ട് 32 റണ്‍സ് വിട്ടു നല്‍കി 6 വിക്കറ്റ് വീഴ്ത്തി കയറിലെ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇതോടെ കരിയറില്‍ 230 വിക്കറ്റ് നേട്ടത്തിലുമെത്തി. ടെസ്റ്റ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനായി കൂടുതല്‍ വിക്കറ്റ് നേടിയവരില്‍ അഞ്ചാം സ്ഥാനത്താണിപ്പോള്‍ ബോള്‍ട്ട്.

നേരത്തെ, ഒന്നാംദിനം ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 178 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 74 റണ്‍സ് ലീഡ് നേടിയ ന്യൂസിലന്‍ഡിനിപ്പോള്‍ ആകെ 305 റണ്‍സിന്റെ ലീഡായി. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ 25 റണ്‍സുമായി റോസ് ടെയ്‌ലറും 74 റണ്‍സുമായി ടോം ലതാമുമാണ് ക്രീസില്‍. 74 റണ്‍സെടുത്ത ജീത് റാവലും 48 റണ്‍സെടുത്ത കെയ്ന്‍ വില്യംസണുമാണ് പുറത്തായ കളിക്കാര്‍.

Story first published: Thursday, December 27, 2018, 15:47 [IST]
Other articles published on Dec 27, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X