വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസിലാന്‍ഡ് ഒരു വിക്കറ്റിന് ജയിച്ചു, ക്വാര്‍ട്ടറില്‍

ഓക്‌ലാന്‍ഡ്: ത്രസിപ്പിക്കുന്ന ഒരു പോരാട്ടത്തിനൊടുവില്‍ ആസ്‌ത്രേലിയ ന്യൂസിലാന്‍ഡിനോട് ഒരു വിക്കറ്റിനു തോറ്റു. തുടര്‍ച്ചയായ മൂന്നു മത്സരങ്ങള്‍ വിജയിച്ചതോടെ ന്യൂസിലാന്‍ഡ് ക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പാക്കി. പൂള്‍ എയിലെ ക്ലാസിക് പോരാട്ടത്തില്‍ ടോസ് നേടിയ ആസ്‌ത്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

എന്നാല്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്കിന്റെ എല്ലാ കണക്കു കൂട്ടലും തെറ്റിക്കുന്നതായിരുന്നു കീവിസ് ബൗളിങ് നിരയുടെ പ്രകടനം. 32..2 ഓവറില്‍ 151 റണ്‍സെടുക്കുമ്പോഴേക്കും എല്ലാ ഓസീസ് താരങ്ങളും പുറത്തായിരുന്നു. 43 റണ്‍സ് നേടിയ ബ്രാഡ് ഹാഡിനും 34 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറും 23 റണ്‍സ് നേടിയ ഷെയ്ന്‍ വാട്‌സണും മാത്രമാണ് ചെറിയ തോതിലെങ്കിലും പിടിച്ചു നിന്നത്. പത്തോവറില്‍ മൂന്നു മേഡിനടക്കം 27 റണ്‍സ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ട്രെന്‍ഡ് ബോള്‍ട്ടിന്റെ മാസ്മര ബൗളിങാണ് കങ്കാരുക്കളുടെ വിഖ്യാത ബാറ്റിങ് നിരയെ പിടിച്ചു നിര്‍ത്തിയത്.

Trent-boult

എന്നാല്‍ ഓസീസ് അങ്ങനെ കീഴടങ്ങി കൊടുക്കാന്‍ തയ്യാറായിരുന്നില്ല. ചെറിയൊരു സ്‌കോറാണെങ്കിലും കൃത്യതയാര്‍ന്ന പ്രകടനത്തോടെ ന്യൂസിലാന്‍ഡ് നിരയെ വെള്ളം കുടിപ്പിക്കാന്‍ ക്ലാര്‍ക്കിനും കൂട്ടര്‍ക്കും സാധിച്ചു. അര്‍ധ സെഞ്ച്വറി നേടിയ ബ്രെന്‍ഡം മാക്കുല്ലവും 45 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണും മാത്രമാണ് കാര്യമായ ചെറുത്തുനില്‍പ്പ് നടത്തിയത്. 23.1 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാന്‍ഡ് ലക്ഷ്യം കണ്ടത്.

ഒമ്പതോവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മിറ്റ്ച്ചല്‍ സ്റ്റാര്‍ക്കാണ് കളിയ്ക്ക് ആവേശകരമായ അന്ത്യം സമ്മാനിച്ചത്. ബോള്‍ട്ടാണ് മാന്‍ ഓഫ് മാച്ച്.

Story first published: Saturday, February 28, 2015, 13:41 [IST]
Other articles published on Feb 28, 2015
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X