വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

100 എംപിഎച്ച് ക്ലബ്ബില്‍ ഇടം പ്രതീക്ഷിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ പേസ് ഇതിഹാസങ്ങള്‍ക്കൊപ്പം സ്ഥാനം പിടിച്ച താരമാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. ഇടം കൈയില്‍ മിന്നല്‍ യോര്‍ക്കര്‍ ഒളിപ്പിച്ച സ്റ്റാര്‍ക്കിന്റെ ബൗളുകള്‍ പല ബാറ്റ്‌സ്മാന്‍മാരുടെയും പേടി സ്വപ്‌നമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബൗളര്‍മാരിലൊരാളാണെങ്കിലും ഇതുവരെ മണിക്കൂറില്‍ 100 മൈല്‍സ് എന്ന വേഗക്ലബ്ബില്‍ ഇടം പിടിക്കാന്‍ സ്റ്റാര്‍ക്കിനാട്ടില്ല. പാകിസ്താന്റെ ഷുഹൈബ് അക്തര്‍, ഓസ്‌ട്രേലിയയുടെ ബ്രയറ്റ് ലീ, ഷോണ്‍ ടൈറ്റ് എന്നിവരാണ് ഈ റെക്കോഡ് ക്ലബ്ബില്‍ ഇടം പിടിച്ചിട്ടുള്ളത്. ഇതില്‍ നാലാം സ്ഥാനക്കാരനാകാനുള്ള തയ്യാറെടുപ്പിലാണ് മിച്ചല്‍ സ്റ്റാര്‍ക്ക്. 'രണ്ട് തവണ ഞാന്‍ 160 കിലോ മീറ്റര്‍ വേഗതയില്‍ എറിഞ്ഞിട്ടുണ്ട്. എന്നാല്‍ എന്റ കാല്‍വഴുതി. ഈ സീസണിന്റെ തുടക്കത്തില്‍ മികച്ച പേസും ലങ്തും എനിക്ക് ലഭിച്ചിരുന്നു.

ആഷസില്‍ തുടര്‍ച്ചയായി പന്തെറിയാനും സാധിച്ചിരുന്നു. ഇപ്പോഴും വേഗത്തില്‍ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല'-മിച്ചല്‍ സ്റ്റാര്‍ക്ക് പറഞ്ഞു. ഏറ്റവും വേഗത്തില്‍ പന്തെറിഞ്ഞ ഇടം കൈയന്‍ പേസറെന്ന റെക്കോഡ് സ്റ്റാര്‍ക്കിന്റെ പേരിലാണ്. 2015ല്‍ പെര്‍ത്തില്‍ ന്യൂസീലന്‍ഡിനെതിരേ മണിക്കൂറില്‍ 160.5 കിലോ മീറ്റര്‍ വേഗതയിലാണ് സ്റ്റാര്‍ക്ക് പന്തെറിഞ്ഞത്. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് സ്റ്റാര്‍ക്കിന്റെ കരിയറിന് ഇടക്കിടെ തിരിച്ചടിയാവുന്നത്. നിലവില്‍ ഡിസംബറില്‍ നടക്കാനിരിക്കുന്ന ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് സ്റ്റാര്‍ക്ക്. കാല്‍ക്കുഴയ്ക്കുള്ള പരിക്ക് സ്റ്റാര്‍ക്കിനെ വലയ്ക്കുന്നുണ്ട്.

mitchell-starc

ഓസ്‌ട്രേലിയക്കുവേണ്ടി 57 ടെസ്റ്റില്‍ നിന്ന് 244 വിക്കറ്റും 91 ഏകദിനത്തില്‍ നിന്ന് 178 വിക്കറ്റും 31 ടി20യില്‍ നിന്ന് 43 വിക്കറ്റുമാണ് സ്റ്റാര്‍ക്കിന്റെ പേരിലുള്ളത്. 27 ഐപിഎല്ലില്‍ നിന്നായി 34 വിക്കറ്റും സ്റ്റാര്‍ക്കിന്റെ പേരിലുണ്ട്. പാക് ഇതിഹാസം ഷുഹൈബ് അക്തറാണ് വേഗക്കാരില്‍ തലപ്പത്ത്. 2002ലെ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ 161.3 കിലോമീറ്റര്‍ വേഗത്തിലെറിഞ്ഞാണ് അക്തര്‍ ഈ റെക്കോഡ് സ്വന്തമാക്കിയത്. തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയ അക്തറിന്റെ ആ ഓവറിലെ വേഗത ഇങ്ങനെയായിരുന്നു,-153.3 കിലോമീറ്റര്‍ /അവര്‍, 158.4, 158.5, 159.5,161.3. ഓരോ പന്തിന് ശേഷവും വേഗം ഉയര്‍ത്തിയ അക്തര്‍ ഓവറിലെ അവസാന പന്തിലാണ് ലോക റെക്കോഡ് കുറിച്ച പന്തെറിഞ്ഞത്. ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ നിക്ക് നൈറ്റാണ് ഈ പന്തുകള്‍ നേരിട്ടത്. മുന്‍ ഓസീസ് താരങ്ങളായ ബ്രയറ്റ്‌ലീയും ഷോണ്‍ ടൈറ്റും മണിക്കൂറില്‍ 161.1 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞാണ് ഈ വേഗ ക്ലബ്ബിന്റെ ഭാഗമായത്.

Story first published: Thursday, August 13, 2020, 16:11 [IST]
Other articles published on Aug 13, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X