വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മാര്‍ക്ക് ബൗച്ചര്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ പരിശീലകനായി എത്തുന്നു

ഡര്‍ബന്‍: മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം മാര്‍ക്ക് ബൗച്ചര്‍ ടീമിന്റെ താത്കാലിക പരിശീലകനായി എത്തിയേക്കും. കളിക്കളത്തിനകത്തും പുറത്തും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് ബൗച്ചറുടെ വരവ്. കഴിഞ്ഞദിവസം മുന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്തിനെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടറായി നിയമിച്ചതിന് പിന്നാലെയാണ് മറ്റൊരു തീരുമാനം കൂടി പുറത്തുവന്നത്.

നിലവിലെ താത്കാലിക ടീം ഡയറക്ടര്‍ എനോച്ച് എന്‍ക്വെ ബൗച്ചര്‍ക്കൊപ്പം പ്രവര്‍ത്തിക്കും. 147 ടെസ്റ്റുകളിലും 25 ടി20കളിലും 295 ഏകദിനങ്ങളിലും ബൗച്ചര്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിച്ചിട്ടുണ്ട്. 2016 മുതല്‍ ടൈറ്റന്‍സിന്റെ പരിശീലകനായും പ്രവര്‍ത്തിച്ചുവരികയാണ്. മുന്‍ ഓള്‍റൗണ്ടര്‍ ജാക്വെസ് കാലിസ് ടീമിന്റെ ബാറ്റിങ് പരിശീലകനായേക്കുമെന്നും സൂചനയുണ്ട്. അടുത്തവര്‍ഷം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വരെയാണ് സ്മിത്ത് ഡയറക്ടറാകാന്‍ സമ്മതിച്ചത്. ഇതിനുശേഷം സ്ഥാനമൊഴിയും. അപ്പോഴേക്കും ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

markboucher

<strong>അറിയാം ഈ പതിറ്റാണ്ടില്‍ ഏകദിന ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്</strong> അറിയാം ഈ പതിറ്റാണ്ടില്‍ ഏകദിന ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്‍പ് ടീമിനേയും കോച്ചിങ് സ്റ്റാഫിനേയും തെരഞ്ഞെടുക്കേണ്ടതുണ്ട്. സ്മിത്തിന് ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ നിന്നും ദക്ഷിണാഫ്രിക്കയെ കരകയറ്റാനാകുമെന്നാണ് ബോര്‍ഡിന്റെ പ്രതീക്ഷ. ടീമിന്റെ എക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരിലൊരാളായ സ്മിത്തിന്റെ പ്രൊഫഷണലിസവും കളിക്കാരുമായുള്ള ബന്ധവും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കും. സ്മിത്തിന്റെ വരവിനെ പ്രതീക്ഷയോടെ കാണുകയാണെന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ സിഇഒ ജാക്വെസ് ഫൗള്‍ വ്യക്തമാക്കി.

Story first published: Saturday, December 14, 2019, 14:53 [IST]
Other articles published on Dec 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X