വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

LLC: കൈഫിന്റെ ഫിഫ്റ്റി പാഴായി, യൂസുഫ് വെടിക്കെട്ടില്‍ കിങ്‌സ് നേടി, തല്ലുവാങ്ങി ശ്രീശാന്ത്!

മൂന്നു വിക്കറ്റിനാണ് കിങ്‌സിന്റെ ജയം

ലഖ്‌നൗ: ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിലെ രണ്ടാമത്തെ കളിയില്‍ ഹര്‍ഭജന്‍ സിങ് നയിച്ച മണിപ്പാല്‍ ടൈഗേഴ്‌സിനെതിരേ ഇര്‍ഫാന്‍ പഠാന്റെ ബില്‍വാര കിങ്‌സിനു ജയം. മൂന്നു വിക്കറ്റിന്റെ വിജയമാണ് കിങ്‌സ് സ്വന്തമാക്കിയത്. കൈഫ് തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ടീമിനെ മുന്നില്‍ നിന്നു നയിച്ചു. പക്ഷെ അദ്ദേഹത്തിന്റെ ഹീറോയിസം ടീമിനെ രക്ഷിച്ചില്ല. യൂസൂഫ് പഠാന്റെ വെടിക്കെട്ട് ഇന്നിങ്‌സ് കിങ്‌സിനു വിജയം നേടിക്കൊടുക്കുകയായിരുന്നു. മലയാളി താരം ശ്രീശാന്ത് ഈ മല്‍സരത്തില്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. പക്ഷെ അദ്ദേഹം നന്നായി തല്ലുവാങ്ങി.

T20 World Cup 2022: ആരാവും റണ്‍വേട്ടക്കാരന്‍? ഇവരിലൊരാളാവും, പാകിസ്താന്‍റെ രണ്ട് പേര്‍!!T20 World Cup 2022: ആരാവും റണ്‍വേട്ടക്കാരന്‍? ഇവരിലൊരാളാവും, പാകിസ്താന്‍റെ രണ്ട് പേര്‍!!

1

ആദ്യം ബാറ്റ് ചെയ്ത മണിപ്പാല്‍ ടൈഗേഴ്‌സ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെന്ന മോശമല്ലാത്ത ടോട്ടല്‍ പടുത്തുയര്‍ത്തി. ഒമ്പതു റണ്‍സിനു മൂന്നു വിക്കറ്റെന്ന നിലയിലേക്കു തുടക്കത്തില്‍ ടൈഗേഴ്‌സ് കൂപ്പുകുത്തിയിരുന്നു. ഓപ്പണര്‍മാരായ രവികാന്ത് ശുക്ല (1), സ്വപ്‌നില്‍ അസ്‌നോദ്കര്‍ (3), കോറി ആന്‍ഡേഴ്‌സന്‍ (0) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു.

2

തുടര്‍ന്നായിരുന്നു മുഹമ്മദ് കൈഫിന്റെ രക്ഷാപ്രവര്‍ത്തനം. 73 റണ്‍സുമായി അദ്ദേഹം ടീമിനെ കരകയറ്റി. 59 ബോളില്‍ 10 ബൗണ്ടറികളോടെയായിരുന്നു ഇത്. 30 റണ്‍സെടുത്ത പ്രദീപ് സാഹുവാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

T20 World Cup: ഓസ്‌ട്രേലിയയില്‍ എങ്ങനെ കളി ജയിക്കാം?, വിജയ രഹസ്യമുണ്ട്, ഒന്നല്ല മൂന്നെണ്ണം

3

നാലു വിക്കറ്റുകള്‍ വീഴ്ത്തിയ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഫിഡല്‍ എഡ്വാര്‍ഡ്‌സാണ് മണിപ്പാല്‍ ടൈഗേഴ്‌സ് നിരയില്‍ നാശം വിതച്ചത്. നാലോവറില്‍ 30 റണ്‍സ് വിട്ടുകൊടുത്താണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്.
ഇര്‍ഫാന്‍ പഠാനും ശ്രീശാന്തും ഓരോ വിക്കറ്റ് വീതം നേടുകയും ചെയ്തു. പക്ഷെ ശ്രീശാന്ത് നന്നായി തല്ലുവാങ്ങി. കിങ്‌സ് നിരയില്‍ ഏറ്റവുമുയര്‍ന്ന ഇക്കോണമി റേറ്റും (10.33) അദ്ദേഹത്തിനായിരുന്നു. നാലോവറില്‍ 31 റണ്‍സ് വിട്ടുകൊടുത്താണ് ശ്രീ ഒരു വിക്കറ്റ് നേടിയത്.

IND vs AUS: കോലി ഓപ്പണിങിലേക്ക്! അപ്പോള്‍ രാഹുല്‍? നിര്‍ണായക സൂചന നല്‍കി രോഹിത്

4

റണ്‍ചേസില്‍ ബില്‍വാര കിങ്‌സിന്റെയും തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 11 ആയപ്പോഴേക്കും രണ്ടു ഓപ്പണര്‍മാരും മടങ്ങി. നമാന്‍ ഓജ ആറു റണ്‍സിനും വില്ല്യം സൈഡ്‌ബോട്ടം നാലു റണ്‍സിനും പുറത്താവുകയായിരുന്നു. എന്നാല്‍ മധ്യനിരയുടെ സംഭാവനകള്‍ ടീമിനെ കരകയറ്റി.

5

അഞ്ചാമനായി ഇറങ്ങിയ യൂസുഫ് പഠാന്റെ (44) ഇന്നിങ്‌സാണ് കിങ്‌സിനെ വിജയത്തിലെത്തിച്ചത്. വെറും 28 ബോളിലാണ് നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം അദ്ദേഹം 44 റണ്‍സ് അടിച്ചെടുത്തത്.19ാം ഓവറിലാണ് യൂസുഫ് പുറത്തായത്. ഇതോടെ കിങ്‌സ് സമ്മര്‍ദ്ദത്തിലായി. എന്നാല്‍ വിന്‍ഡീസിന്റെ മുന്‍ താരം ടിനോ ബെസ്റ്റ് അവസാന ഓവറില്‍ രണ്ടു ഫോറും ഒരു സിക്‌സറുമടിച്ച് ടീമിനു ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചു.രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് കിങ്‌സ് ലക്ഷ്യത്തിലെത്തിയത്.

തന്‍മയ് ശ്രീവാസ്തവ 28 റണ്‍സ് നേടിയപ്പോള്‍ നിക്ക് ക്രോംപ്റ്റണ്‍ 18ഉം ഇര്‍ഫാന്‍ പഠാന്‍ 15ഉം റണ്‍സ് സ്‌കോര്‍ ചെയ്തു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് ഫിഡല്‍ എഡ്വാര്‍ഡ്‌സാണ്.

Story first published: Monday, September 19, 2022, 7:27 [IST]
Other articles published on Sep 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X