വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റണ്‍ ചേസില്‍ ടീം ഇന്ത്യക്കു അയ്യര്‍ ഇഫക്ട്... ആരാണ് മാതൃക? തുറന്നു പറഞ്ഞ് ശ്രേയസ്

ന്യൂസിലാന്‍ഡിനെതിരേ രണ്ടു ടി20കളിലും ശ്രേയസ് തിളങ്ങി

ഓക്ക്‌ലാന്‍ഡ്: ന്യൂസിലാന്‍ഡിനെതിരേ നടന്ന രണ്ടു ടി20കളിലും ഇന്ത്യ റണ്‍ ചേസ് നടത്തി മിന്നുന്ന വിജയം കൊയ്തപ്പോള്‍ ശ്രേയസ് അയ്യരുടെ പ്രകടന് ശ്രദ്ധിക്കപ്പെട്ടിരുന്നു. നേരത്തേ നായകന്‍ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ചേസ് മാസ്റ്ററെങ്കില്‍ ഈ പരമ്പരയില്‍ ശ്രേയസ് ഈ റോള്‍ ഏറ്റെടുക്കുകയായിരുന്നു.

ഇന്ത്യ- ന്യൂസിലാന്‍ഡ്: ബാറ്റിങില്‍ ഫ്‌ളോപ്പ്... എന്നിട്ടും കോലിക്കു നേട്ടം, ഹിറ്റ്മാനെ പിന്തള്ളിഇന്ത്യ- ന്യൂസിലാന്‍ഡ്: ബാറ്റിങില്‍ ഫ്‌ളോപ്പ്... എന്നിട്ടും കോലിക്കു നേട്ടം, ഹിറ്റ്മാനെ പിന്തള്ളി

ആദ്യ കളിയില്‍ 58 റണ്‍സോടെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പട്ട ശ്രേയസ് രണ്ടാമത്തെ മല്‍സരത്തില്‍ 44 റണ്‍സുമെടുത്ത് ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. റണ്‍ ചേസില്‍ തന്റെ വിജയരഹസ്യത്തെക്കുറിച്ചും ആരെയാണ് താന്‍ മാതൃകയാക്കുന്നതെന്നും വെളിപ്പടുത്തിയിരുക്കുകയാണ് ശ്രേയസ്.

കോലിയെ കണ്ടു പഠിച്ചു

കോലിയെ കണ്ടു പഠിച്ചു

നായകന്‍ കോലിയെയാണ് താന്‍ റണ്‍ ചേസില്‍ മാതൃകയാക്കുന്നതെന്നു ശ്രേയസ് വ്യക്തമാക്കി. കോലിയുടെ പ്രകടനം കണ്ടാണ് റണ്‍ ചേസിനെക്കുറിച്ചു കൂടുതല്‍ പഠിച്ചെടുത്തത്. ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തുമ്പോള്‍ എത്ര പന്തില്‍ എത്ര റണ്‍സാണ് ടീമിനു വിജയിക്കാന്‍ വേണ്ടതെന്നു കൃത്യമായ ധാരണയുണ്ടായിരിക്കണം. മാത്രമല്ല റണ്‍റേറ്റിനെക്കുറിച്ചും നല്ല ബോധ്യമുണ്ടാവണം.
കോലിയാണ് ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണം. ബാറ്റിങിന് ഇറങ്ങിയ ശേഷം കോലി ഓരോ കാര്യങ്ങളും പ്ലാന്‍ ചെയ്യുന്നത് എങ്ങനെയാണെന്നു താന്‍ മനസ്സിലാക്കിയെടുത്തു. പലതും താന്‍ പഠിച്ചെടുത്തത് കോലിയില്‍ നിന്നാണ്. കോലിയില്‍ താന്‍ കണ്ട ഏറ്റവും വലിയ മികവും ഇതു തന്നെയാണെന്നു ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

രോഹിത്തിനെയും മാതൃകയാക്കി

രോഹിത്തിനെയും മാതൃകയാക്കി

കോലിയെ മാത്രമല്ല വൈസ് ക്യാപ്റ്റനും ടീമിന്റെ ഓപ്പണറുമായ രോഹിത് ശര്‍മയില്‍ നിന്നും പലതും താന്‍ പഠിച്ചെടുത്തതായി ശ്രേയസ് പറയുന്നു. അവസരം ലഭിക്കുമ്പോഴെല്ലാം അതു പരമാവധി മുതലാക്കുന്ന താരമാണ് രോഹിത്. അദ്ദേഹത്തില്‍ നിന്നും പലതും താന്‍ പഠിച്ചിട്ടുണ്ട്.
കോലിയെയും രോഹിത്തിനെയും പോലുള്ളവര്‍ യുവതാരങ്ങള്‍ക്കു മാതൃകയാണ്. ബാറ്റിങിനായി ക്രീസിലെത്തിയ ശേഷം ബൗളര്‍മാരെ നേരിടുമ്പോള്‍ പുറത്താവാതെ ക്രീസിലുണ്ടാവണമന്ന് മനസ്സില്‍ ഉറപ്പിച്ചാണ് കളിക്കാറുള്ളത്. ഇതു ഏറെ സഹായിക്കുകയും ചെയ്യാറുണ്ടെന്നും ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

എല്ലാ ഷോട്ടുകളും കളിക്കും

എല്ലാ ഷോട്ടുകളും കളിക്കും

സിക്‌സറുകളും ബൗണ്ടറികളും മാത്രമല്ല സിംഗിളുകളും എടുക്കേണ്ടത് റണ്‍ചേസില്‍ വളരെ പ്രധാനമാണെന്നു ശ്രേയസ് വ്യക്തമാക്കി. സിക്‌സര്‍ നേടണമെന്നു മനസ്സില്‍ വിചാരിച്ചാല്‍ അത് പെട്ടെന്നു നേടാന്‍ കഴിഞ്ഞെന്നു വരില്ല. അതിനൊരു മുഹൂര്‍ത്തം സ്വയം തന്നെ ഉണ്ടായിയെടുക്കണം. അതാണ് താന്‍ ചെയ്യാറുള്ളതെന്നും താരം വിശദമാക്കി.
ഇന്ത്യക്കു വേണ്ടി 15 ഏകദിനങ്ങളിലും 19 ടി20കളിലും കളിച്ചു കഴിഞ്ഞ ശ്രേയസ് നാലാം നമ്പറില്‍ തന്റെ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു കഴിഞ്ഞു.

സമയെടുത്ത് കളിക്കണം

സമയെടുത്ത് കളിക്കണം

ക്രീസിലെത്തിയാല്‍ സമയെടുത്ത് വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുന്ന ശൈലിയാണ് തന്റേതെന്നു ശ്രേയസ് പറഞ്ഞു. ഗ്രൗണ്ടിന്റെ വലിപ്പത്തെക്കുറിച്ച് താന്‍ അധികം ചിന്തിക്കാറില്ല. മറിച്ച് ക്രീസില്‍ കുറച്ചു സമയം ചെലവിടാനാണ് ആദ്യം ശ്രദ്ധിക്കുന്നത്. അതോടൊപ്പം സ്പിന്നര്‍മാര്‍ക്കു ഇനിയെത്ര ഓവറുകള്‍ ഉണ്ടാവുമെന്നും താന്‍ കണക്കുകൂട്ടും. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ പിന്നീടുള്ള ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കുക എളുപ്പമാണ്. മാത്രമല്ല പന്തും കണ്ണും തമ്മില്‍ കൃത്യമായ ഏകോപനം ഇതിലൂടെ ലഭിക്കുകയും ചെയ്യും. അപ്പോള്‍ എത്ര വലിയ ഗ്രൗണ്ടിലും അനായാസം സിക്‌സറുകള്‍ നേടാന്‍ സാധിക്കുമെന്നും ശ്രേയസ് ചൂണ്ടിക്കാട്ടി.

സമ്മര്‍ദ്ദമില്ലായിരുന്നു

സമ്മര്‍ദ്ദമില്ലായിരുന്നു

ന്യൂസിലാന്‍ഡിനെതിരേ രണ്ടാം ടി20യില്‍ 133 റണ്‍സ് പിന്തുടന്നപ്പോള്‍ ഒട്ടും തന്നെ സമ്മര്‍ദ്ദം തനിക്കു ഇല്ലായിരുന്നുവെന്നു ശ്രേയസ് വെളിപ്പെടുത്തി. ഏഴിന് അടുത്ത് മാത്രം റണ്‍ റേറ്റ് നിലനിര്‍ത്തിയാല്‍ ലക്ഷ്യം മറികടക്കാന്‍ കഴിയുമെന്നു നിങ്ങള്‍ക്കറിയാം. അതേസമയത്തു തന്നെ ചില റിസ്‌ക്കുള്ള ഷോട്ടുകളും കളിക്കേണ്ടി വരും. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്തു കളിക്കുകയെന്നതു വളരെ പ്രധാനമാണെന്നു തനിക്കും രാഹുലിനും നല്ല ബോധ്യമുണ്ടായിരുന്നു. ഇതിനു കഴിഞ്ഞതോടെ ഇന്ത്യന്‍ വിജയം എളുപ്പമാവുകയും ചെയ്തതായി ശ്രേയസ് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, January 27, 2020, 12:35 [IST]
Other articles published on Jan 27, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X