വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മലിംഗയെ ശ്രീലങ്കന്‍ ബോര്‍ഡ് വിടില്ല? മുംബൈ ഇന്ത്യന്‍സ് എന്തുചെയ്യും?

By Muralidharan

കൊളംബോ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കളിക്കാനായി സ്റ്റാര്‍ ബൗളര്‍ ലസിത് മലിംഗയ്ക്ക് അനുമതി ലഭിച്ചേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. ട്വന്റി 20 ലോകകപ്പില്‍ പരിക്കേറ്റ് പിന്മാറിയ മലിംഗ ഐ പി എല്‍ ആയപ്പോഴേക്കും ഫിറ്റ്‌നസ് വീണ്ടെടുക്കുകയാണ്. പരിക്ക് മൂലം മലിംഗ ഏഷ്യാകപ്പിനിടെയും ടീമില്‍ നിന്നും പിന്മാറിയിരുന്നു. തോന്നുമ്പോള്‍ കളിക്കുകയും തോന്നുമ്പോള്‍ പരിക്ക് എന്ന് പറയുകയും ചെയ്യുന്ന മലിംഗയോട് ശ്രീലങ്കന് ബോര്‍ഡിന് അത്ര മതിപ്പില്ല എന്നാണ് അറിയുന്നത്.

ലസിത് മലിംഗയുടെ ശാരീരികക്ഷമത വിശദമായി പരിശോധിച്ച ശേഷം മാത്രമേ എന്‍ ഒ സി കൊടുക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കൂ എന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡണ്ട് തിലങ്ക സുമതിപാല പറഞ്ഞു. ഞങ്ങളുടെ അനുവാദമില്ലാതെ മലിംഗയ്ക്ക് ഐ പി എല്‍ കളിക്കാന്‍ പോകാന്‍ പറ്റൂ, അല്ലാതെ പോയാല്‍ റിസര്‍വ്വ് ബഞ്ചില്‍ ഇരുന്ന് തിരിച്ചുവരേണ്ടിവരും - സുമതിപാല പറഞ്ഞു.

malinga--

ഐ പി എല്ലിന്റെ രണ്ടാം പാദത്തിലെങ്കിലും ലസിത് മലിംഗ് ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് മുംബൈ ഇന്ത്യന്‍സ്. മലിംഗ ഉടനേ എത്തുമെന്നാണ് പ്രതീക്ഷയെന്ന് കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് കോച്ച് റിക്കി പോണ്ടിംഗ് പറഞ്ഞിരുന്നു. മലിംഗയില്ലാതെ ആദ്യമത്സരം കളിച്ച മുംബൈ പുനെയോട് 9 വിക്കറ്റിനാണ് തോറ്റത്. മിച്ചല്‍ മക്ലനാഗനാണ് മലിംഗയ്ക്ക് പകരം മുംബൈയ്ക്ക് വേണ്ടി കളിച്ചത്.

നേരത്തെ ട്വന്റി 20 ലോകകപ്പിന് തൊട്ടുമുമ്പേ ലസിത് മലിംഗ ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചിരുന്നു. ഇടക്കിടെ അലട്ടുന്ന പരിക്ക് മൂലമാണ് മലിംഗ നായകസ്ഥാനം ഒഴിഞ്ഞത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മലിംഗയോട് ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെടുകയായിരുന്നത്രെ. അടുത്തിടെ സമാപിച്ച ഏഷ്യാകപ്പിലും പരിക്ക് മൂലം മലിംഗയ്ക്ക് മുഴുവന്‍ മത്സരങ്ങളിലും കളിക്കാനായിരുന്നില്ല.

Story first published: Tuesday, April 12, 2016, 16:34 [IST]
Other articles published on Apr 12, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X