വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ടീമുകള്‍ 40-45ന് പുറത്തായാല്‍ ആരും മിണ്ടാറില്ല! പിച്ച് വിവാദത്തിനെതിരേ ആഞ്ഞടിച്ച് കോലി

പിങ്ക് ബോള്‍ ടെസ്റ്റിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നു

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ പിച്ചിനെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ ആഞ്ഞടിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നാലാം ടെസ്റ്റ് വ്യാഴാഴ്ച മുതല്‍ വീണ്ടും അതേ ഗ്രൗണ്ടില്‍ നടക്കാനിരിക്കവെയായിരുന്നു പിച്ചിനെതിരേ വിമര്‍ശിച്ചവര്‍ക്കു അദ്ദേഹം ചുട്ട മറുപടി നല്‍കിയത്. ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് വെറും രണ്ടു ദിവസം കൊണ്ട് അവസാനിച്ചിരുന്നു. സ്പിന്നര്‍മാര്‍ അരങ്ങുവാണ പിച്ചില്‍ രണ്ടി ദിവസം കൊണ്ട് വീണത് 300 വിക്കറ്റുകളായിരുന്നു. ഇതില്‍ 28ഉം സ്പിന്നര്‍മാര്‍ക്കായിരുന്നു.

1

സ്പിന്നിങ് ട്രാക്കുകള്‍ക്കെതിരേ ബഹളമുണ്ടാക്കുന്നവര്‍ സീം ബൗളിങിനെ തുണയ്ക്കുന്ന പിച്ചുകളില്‍ മല്‍സരം വെറും മൂന്നു ദിവസം കൊണ്ട് അവസാനിക്കുമ്പോള്‍ മൗനം പാലിക്കുകയാണെന്നു കോലി തുറന്നടിച്ചു. സ്പിന്നിങ് ട്രാക്കുകളെക്കുറിച്ച് ഒരുപാട് ചര്‍ച്ചകളാണ് നടക്കുന്നത്. പക്ഷെ സീമിങ് ട്രാക്കുകളുടെ കാര്യം വരുമ്പോള്‍ ആര്‍ക്കും ഒന്നും പറയാനില്ല. ഈ വൈരുദ്ധ്യത്തെക്കുറിച്ച മാധ്യമങ്ങള്‍ തുറന്നു കാട്ടണം. സ്പിന്നിങ് ട്രാക്കുകളെ മാത്രം വിമര്‍ശിക്കുന്നത് ശരിയല്ലെന്നുെ അവര്‍ വിളിച്ചുപറയണം. എങ്കില്‍ മാത്രമേ പിച്ചുകളെക്കുറിച്ചുള്ള ചര്‍ച്ച സന്തുലിതമായി മാറുകയുള്ളൂവെന്ന് കോലി വിശദമാക്കി.

ഒരു ടെസ്റ്റ് മല്‍സരം നാലോ, അഞ്ചോ ദിവസം കൊണ്ടാണ് അവസാക്കുന്നതെങ്കില്‍ ആര്‍ക്കും ഒന്നും പറയാനുണ്ടാവില്ല. എന്നാല്‍ രണ്ടോ, മൂന്നോ ദിവസം കൊണ്ട് ഒരു ടെസ്റ്റ് അവസാനിച്ചാല്‍ എല്ലാവരും കൂടി ചാടിവീഴും. ഞങ്ങള്‍ കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡില്‍ നടന്ന ടെസ്റ്റില്‍ തോറ്റത് മൂന്നു ദിവസം കൊണ്ടായിരുന്നു. വെറും 36 ഓവറുകള്‍ മാത്രമേ കളിച്ചുള്ളൂ. ഈ പിച്ചിനെക്കുറിച്ച് നമ്മുടെ ആളുകള്‍ പോലും ഒന്നും എഴുതിയിട്ടില്ലെന്ന് എനിക്കുറപ്പാണ്. ഇന്ത്യ എത്ര മോശമായിട്ടാണ് ന്യൂസിലാന്‍ഡില്‍ കളിച്ചതെന്ന തരത്തിലായിരുന്നു എല്ലാവരും സംസാരിച്ചത്, അവിടുത്ത പിച്ചിനെ ആരും വിമര്‍ശിച്ചിട്ടില്ലെന്നും കോലി ചൂണ്ടിക്കാട്ടി.

ന്യൂസിലാന്‍ഡില്‍ ബോള്‍ എത്ര മാത്രം മൂവ് ചെയ്‌തെന്നോ, വിക്കറ്റില്‍ എത്ര പുല്ലുണ്ടായിരുന്നോയെന്നൊന്നും ആരും കണ്ടില്ല. കളിക്കുന്ന പിച്ചുകളെക്കുറിച്ച് പരാതി പറയാറില്ലെന്നതാണ് ഞങ്ങളുടെ വിജയരഹസ്യം ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ അതു തുടരുകയും ചെയ്യും. ടീമുകള്‍ സീമിങ് ട്രാക്കുകളില്‍ 40-45 റണ്‍സിന് ഓള്‍ഔട്ടാവുമ്പോള്‍ ആരും പിച്ചിനെക്കുറിച്ച് സംസാരിക്കാറില്ല. എല്ലായ്‌പ്പോഴും സ്പിന്നിങ് ട്രാക്കുകളാണ് ഫോക്കസ് ചെയ്യപ്പെടുന്നതെന്നും കോലി വിശദമാക്കി. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിന് പുറത്തായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ നാണക്കേടിന്റെ റെക്കോര്‍ഡാണിത്. അന്നു പക്ഷെ പിച്ചിനെക്കുറിച്ച് വിമര്‍ശനങ്ങളൊന്നുമുയര്‍ന്നിരുന്നില്ല.

മോശം ബാറ്റിങ് കാരണമാണ് സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന പിച്ചില്‍ ബാറ്റ്‌സ്മാന്‍മാര്‍ പരാജയപ്പെടാന്‍ കാരണമെന്ന് ആരും പറയാറില്ല. നമ്മള്‍ സ്വയമെങ്കിലും സത്യസന്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Story first published: Wednesday, March 3, 2021, 14:16 [IST]
Other articles published on Mar 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X