വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി10: കേരളത്തിന്റെ കഥ കഴിച്ച് 47കാരന്‍!! ഹാട്രിക്കുള്‍പ്പെടെ 5 വിക്കറ്റ്.. ഗെയ്‌ലും സംഘവും തകര്‍ന്നു

പ്രവീണ്‍ താംബെ അഞ്ചു വിക്കറ്റ് വീഴത്തി

By Manu

ഷാര്‍ജ: പ്രായമെന്നത് ക്രിക്കറ്റില്‍ വെറുമൊരു നമ്പര്‍ മാത്രമാണെന്ന് ഇന്ത്യയുടെ മുന്‍ താരം പ്രവീണ്‍ താംബെ തെളിയിച്ചു. യുഎയില്‍ നടക്കുന്ന രണ്ടാമത് ടി10 ക്രിക്കറ്റ് ലീഗില്‍ ഹാട്രിക്കുള്‍പ്പെടെ അഞ്ചു വിക്കറ്റുകളുമായാണ് താംബെ കസറിയത്. താംബെയുടെ പ്രകടനം നിലവിലെ ചാംപ്യന്‍മാരായ കേരള നൈറ്റ്‌സിനെ തോല്‍വിയിലേക്കു തള്ളിയിടുകയും ചെയ്തു. സിന്ധിസ് ടീമാണ് ഒമ്പത് വിക്കറ്റിന് കേരളത്തെ കെകെട്ടച്ചത്.

വനിതാ ലോക ടി20: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി? മിതാലിയെ എന്തിന് തഴഞ്ഞു? ക്യാപ്റ്റന്‍ പറയുന്നത്...വനിതാ ലോക ടി20: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി? മിതാലിയെ എന്തിന് തഴഞ്ഞു? ക്യാപ്റ്റന്‍ പറയുന്നത്...

ലോക വനിതാ ടി20: ഇന്ത്യന്‍ കിരീടമോഹം പൊലിഞ്ഞു... വീഴ്ത്തിയത് ഇംഗ്ലണ്ട്, ഓസീസ്-ഇംഗ്ലണ്ട് ഫൈനല്‍ ലോക വനിതാ ടി20: ഇന്ത്യന്‍ കിരീടമോഹം പൊലിഞ്ഞു... വീഴ്ത്തിയത് ഇംഗ്ലണ്ട്, ഓസീസ്-ഇംഗ്ലണ്ട് ഫൈനല്‍

മറ്റു മല്‍സരങ്ങളില്‍ ബംഗാള്‍ ടൈഗേഴ്‌സ് 36 റണ്‍സിന് നോര്‍ത്തേണ്‍ വാരിയേഴ്‌സിനെയും പഞ്ചാബി ലെജന്‍ഡ്‌സ് 43 റണ്‍സിന് മറാത്ത അറേബ്യന്‍സിനെയും പരാജയപ്പെടുത്തി.

സൂപ്പര്‍ താംബെ

കണ്ണഞ്ചിക്കുന്ന ബൗളിങ് പ്രകടനമാണ് കേരളത്തിനെതിരേ താംബെ പുറത്തെടുത്തത്. ആദ്യ ഓവറില്‍ തന്നെയാണ് സൂപ്പര്‍ താരങ്ങളായ ക്രിസ് ഗെയ്ല്‍ (0), ഇയോന്‍ മോര്‍ഗന്‍ (0), കിരോണ്‍ പൊള്ളാര്‍ഡ് (0) എന്നിവരെ പുറത്താക്കി താംബെ കേരളത്തെ സ്തബ്ധരാക്കിയത്. തന്റെ രണ്ടാമത്തെ ഓവറില്‍ രണ്ടു വിക്കറ്റ് കൂടി പിഴുത് താരം അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചു. ടി10ല്‍ അഞ്ച് വിക്കറ്റ് നേടിയ ആദ്യ താരമായി ഇതോടെ താംബെ മാറി.
മുന്‍നിര തകര്‍ന്നെങ്കിലും വാലറ്റത്ത് വെയ്ന്‍ പാര്‍ണെല്‍ (59*), സൊഹൈല്‍ തന്‍വീര്‍ (23) എന്നിവരുടെ ഇന്നിങ്‌സുകള്‍ കേരളത്തെ 10 ഓവറില്‍ ഏഴു വിക്കറ്റിന് 103 റണ്‍സിലെത്തിച്ചു. മറുപടിയില്‍ ക്യാപ്റ്ററന്‍ ഷെയ്ന്‍ വാട്‌സന്‍ (50*), ആന്റണ്‍ ഡെവിച്ച് (49) എന്നിവര്‍ ചേര്‍ന്ന് 7.4 ഓവറില്‍ ഒരു വിക്കറ്റിന് സിന്ധിസിനെ ലക്ഷ്യത്തിലെത്തിച്ചു.

അനായാസം ടൈഗേഴ്‌സ്

വിന്‍ഡീസ് താരം ഡാരന്‍ സമി നയിച്ച നോര്‍ത്തേണ്‍ വാരിയേഴ്‌സിനെതിരേ അനായാസ ജയമാണ് സാം ബില്ലിങ്‌സിന്റെ ബംഗാള്‍ ടൈഗേഴ്‌സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് ഒരു വിക്കറ്റിന് 130 റണ്‍സ് അടിച്ചെടുത്തു. 29 പന്തില്‍ പുറത്താവാതെ 60 റണ്‍സെടുത്ത ജാസണ്‍ റോയ് ആണ് ടോപ്‌സ്‌കോറര്‍.
മറുപടിയില്‍ വാരിയേഴ്‌സ് തകര്‍ന്നു. ഏഴു വിക്കറ്റിന് 94 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ. ലെന്‍ഡ്ല്‍ സിമ്മണ്‍സാണ് (44) ടോപ്‌സ്‌കോറര്‍. ബംഗാളിനായി അമര്‍ യാമിന്‍ നാലു വിക്കറ്റെടുത്തു.

ബൗളിങ് കരുത്തില്‍ പഞ്ചാബ്

ബൗളര്‍മാരുടെ മിന്നും പ്രകടനമാണ് മറാത്ത അറേബ്യന്‍സിനെതിരേ പഞ്ചാബ് ലെജന്‍ഡ്‌സിന് 43 റണ്‍സിന്റെ മികച്ച ജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 10 ഓവറില്‍ ആറു വിക്കറ്റിന് 121 റണ്‍സെടുത്തു. ഉമര്‍ അക്മല്‍ (31), ഷെയ്മാന്‍ അന്‍വര്‍ (25) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍.
മറുപടിയില്‍ ക്രിസ് ജോര്‍ഡനും അഫ്ഗാനിസ്താന്‍ താരം സാഹിര്‍ ഖാനും ചേര്‍ന്ന് അറേബ്യന്‍സിനെ എറിഞ്ഞൊതുക്കി. ജോര്‍ഡന്‍ നാലും സാഹിര്‍ മൂന്നും വിക്കറ്റെടുത്തു. 9.2 ഓവറില്‍ 78 റണ്‍സിന് അറേബ്യന്‍സ് പുറത്തായി.

Story first published: Friday, November 23, 2018, 12:27 [IST]
Other articles published on Nov 23, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X