വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബുംറയെ ഇന്ത്യക്കൊപ്പം ഉടനൊന്നും കാണില്ല! ഇംഗ്ലണ്ടിനെതിരേ ഏകദിനത്തിലുമില്ല?

ടി20 പരമ്പരയില്‍ പേസര്‍ക്കു വിശ്രമം നല്‍കിയിരുന്നു

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഇന്ത്യന്‍ ടീമിനൊപ്പം അടുത്തൊന്നും കാണാനിടയില്ലെന്നു റിപ്പോര്‍ട്ടുകള്‍. സൂചനകള്‍ ശരിയായി വന്നാല്‍ ദേശീയ ടീമിനു വേണ്ടി ഇനി ജൂണില്‍ മാത്രമേ അദ്ദേഹം കളിക്കാനിടയുള്ളൂ. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലേക്കു ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ അതിലായിരിക്കും ബുംറ ടീമില്‍ തിരിച്ചെത്തുക. ജൂണില്‍ ലോര്‍ഡ്‌സിലാണ് ഫൈനല്‍ നടക്കുന്നത്.

Jasprit Bumrah to miss entire ODI series after skipping 4th Test
1

ഇംഗ്ലണ്ടിനെതിരേ വരാനിരിക്കുന്ന അഞ്ചു ടി20 മല്‍സരങ്ങളുടെ പരമ്പരയില്‍ ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. അതിനു ശേഷമുള്ള മൂന്നു മല്‍സരങ്ങളുള്‍പ്പെട്ട ഏകദിന പരമ്പരയിലും ബുംറ കളിക്കാനിടയില്ലെന്നാണ് വിവരം. അങ്ങനെയെങ്കില്‍ ഏപ്രിലില്‍ ആരംഭിക്കുന്ന ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമായിരിക്കും ക്രിക്കറ്റിലേക്കുള്ള ബുംറയുടെ മടങ്ങിവരവ്.

വ്യാഴാഴ്ചയാരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാമത്തെയും അവസാനത്തതെയും ടെസ്റ്റില്‍ അദ്ദേഹം കളിക്കേണ്ടതായിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് ബുംറ അവസാന ടെസ്റ്റില്‍ നിന്നും പിന്‍മാറിയിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരേ ഇനി നടക്കാനിരിക്കുന്ന നിശ്ചിത ഓവര്‍ പരമ്പരകളില്‍ ബുംറയുടെ അഭാവത്തില്‍ തങ്ങളുടെ കഴിവ് പുറത്തെടുക്കാനുള്ള മികച്ച അവസരമാണ് യുവ ബൗളര്‍മാര്‍ക്കു ലഭിച്ചിരിക്കുന്നത്.

ഇംഗ്ലണ്ടുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ബുംറയയ്ക്കു ഒരു ഇംപാക്ടുമുണ്ടാക്കാനായിരുന്നില്ല. പിച്ച് സ്പിന്‍ ബൗളിങിന് അനുകൂലമായതിനെ തുടര്‍ന്നായിരുന്നു ഇത്. ചെന്നൈയില്‍ നടന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് നാട്ടില്‍ അദ്ദേഹത്തിന്റെ കന്നി ടെസ്റ്റ് കൂടിയായിരുന്നു. 110 റണ്‍സിന് നാലു വിക്കറ്റാണ് മല്‍സരത്തില്‍ ബുംറ നേടിയത്. ചെന്നൈയില്‍ തന്നെ നടന്ന രണ്ടാം ടെസ്റ്റില്‍ ബുംറയ്ക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. പിങ്ക് ബോള്‍ ടെസ്റ്റില്‍ പേസറെ തിരിച്ചുവിളിച്ചെങ്കിലും സ്പിന്നര്‍മാര്‍ കസറിയ പിച്ചില്‍ പേസര്‍ക്ക് ഒരു വിക്കറ്റ് പോലും ലഭിച്ചില്ല. ഇന്ത്യ വീഴ്ത്തിയ 20 വിക്കറ്റുകളില്‍ 18ഉം അക്ഷര്‍ പട്ടേല്‍- ആര്‍ അശ്വിന്‍ സഖ്യം കൈക്കലാക്കിയിരുന്നു. ഇഷാന്ത് ശര്‍യ്ക്കും വാഷിങ്ടണ്‍ സുന്ദറിനുമായിരുന്നു ശേഷിച്ച ഓരോ വിക്കറ്റ് ലഭിച്ചത്.

Story first published: Tuesday, March 2, 2021, 13:19 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X