വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഡിന്‍ഡ അക്കാദമി, ചെണ്ട; ഇങ്ങനെ ട്രോളരുത്, അദ്ദേഹത്തോട് ബഹുമാനം: ഇസിരു ഉദാന

ദുബായ്: ട്രോളര്‍മാരുടെ പ്രിയപ്പെട്ട ക്രിക്കറ്റ് താരമാണ് ബംഗാള്‍ പേസറായ അശോക് ഡിന്‍ഡ. ഇന്ത്യന്‍ ടീമിലടക്കം കളിച്ചിട്ടുള്ള അശോക് ഡിന്‍ഡ പലപ്പോഴും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഒരു പിശുക്കും കാട്ടാറില്ല. അതിനാല്‍ത്തന്നെ ചെണ്ട എന്ന് ട്രോളര്‍മാര്‍ പലപ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ട്. മോശം പന്തുകളെറിഞ്ഞ് തല്ല് വാങ്ങുന്നവരെ 'ഡിന്‍ഡ അക്കാദമി'യില്‍ ഉള്‍പ്പെടുത്തി ട്രോളര്‍മാര്‍ പരിഹസിക്കാറുണ്ട്. പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ 2017വരെ ടൂര്‍ണമെന്റിന്റെ ഭാഗമായിരുന്ന ഡിന്‍ഡയെ ഇത്തരത്തില്‍ ട്രോളര്‍മാര്‍ അപമാനിക്കുന്നതിനെതിരേ തന്റെ നിലപാട് അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ പേസര്‍ ഇസിരു ഉദാന.

ഇത്തവണ ആര്‍സിബിയുടെ ഭാഗമായ ഉദാന ആശോക് ഡിന്‍ഡയോട് ബഹുമാനം എന്നാണ് അഭിപ്രായപ്പെട്ടത്. 'ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 400 വിക്കറ്റിലധികം വീഴ്ത്തിയ ബൗളറാണ് അദ്ദേഹം. അദ്ദേഹത്തിന്റെ മുഴുവന്‍ കഥയും അറിയാതെ ഒരിക്കലും വിലയിരുത്തരുത്. നിങ്ങള്‍ മനസിലാക്കുന്നുവെന്ന് ചിന്തിക്കുന്നുണ്ടെങ്കിലും സത്യത്തില്‍ മനസിലാക്കുന്നില്ല'-ലഹിരു ഉദാന തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

isuruudana

വിമര്‍ശനങ്ങളോടും പരിഹാസത്തോടുമുള്ള ഡിന്‍ഡയുടെ പ്രതികരണം ഉള്‍പ്പെട്ട കുറിപ്പുമായാണ് ഉദാന ഡിന്‍ഡക്ക് പിന്തുണ അറിയിച്ചത്. വരുന്ന ആഭ്യന്തര സീസണില്‍ ഗോവയ്ക്ക് വേണ്ടി അശോക് ഡിന്‍ഡ കളിക്കുന്നുണ്ട്. 36കാരനായ താരം ഇന്ത്യക്കുവേണ്ടി 13 ഏകദിനത്തില്‍ നിന്ന് 12 വിക്കറ്റും 9 ടി20കളില്‍ നിന്നായി 17 വിക്കറ്റും 116 ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്നായി 420 വിക്കറ്റും 98 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്നായി 151 വിക്കറ്റും 144 വ്യത്യസ്ത ടി20 മത്സരങ്ങളില്‍ നിന്നായി 146 വിക്കറ്റും നേടിയിട്ടുണ്ട്.

ട്രോളന്‍മാരുടെ പരിഹാലം അതിരുവിട്ട സമയത്ത് ഡിന്‍ഡയുടെ പ്രതികരണം ഏവരുടേയും മനസില്‍ തൊടുന്നതായിരുന്നു. 'ഞാന്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളറല്ലെന്ന് എനിക്കറിയാം. എന്നാല്‍ ഒരു ക്രിക്കറ്റ് താരമാകാന്‍ ഞാന്‍ എത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ആര്‍ക്കും അറിയില്ല. എന്റെ ക്രിക്കറ്റ് കരിയറില്‍ ഒരിക്കലും കുടുംബം പിന്തുണ നല്‍കിയിരുന്നില്ല. എന്റെ ഒമ്പത് വര്‍ഷത്തെ കഠിനാധ്വാനമാണ് ബംഗാളിന്റെ രഞ്ജി ട്രോഫി ടീമില്‍ ഇടം നേടിത്തന്നത്.

ഭക്ഷണം പോലും കഴിക്കാതെ പല രാത്രികളും മൈതാനത്ത് കിടന്നുറങ്ങിയിട്ടുണ്ട്. നിങ്ങള്‍ എന്റെ ക്രിക്കറ്റിനെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ വേണ്ട,പക്ഷേ എന്റെ കളിയെ വിലകുറച്ച് അപമാനിക്കരുത്. കാരണം ക്രിക്കറ്റ് കളിക്കുവാന്‍ രാവും പകലും എത്രത്തോളം ഞാന്‍ കഷ്ടപ്പെട്ടിട്ടുണ്ടെന്ന് എനിക്കറിയാം'-ഇതായിരുന്നു ഡിന്‍ഡ വിമര്‍ശകരോടും പരിഹസിച്ചവര്‍ക്കും നല്‍കിയ മറുപടി.

Story first published: Wednesday, September 30, 2020, 10:24 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X