വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയില്‍ ക്രിക്കറ്റ് സപ്തംബറില്‍ പുനരാരംഭിക്കുന്നു, തുടക്കം ഐപിഎല്ലോടെ? - ബിസിസിഐ ട്രഷറര്‍

സപ്്തംബറില്‍ ക്രിക്കറ്റ് പുനരാരംഭിക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്

മുംബൈ: ഇംഗ്ലണ്ടും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയോടെ കൊവിഡിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിക്കാനാരിക്കെ ബിസിസിഐയും തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സപ്തംബറില്‍ ക്രിക്കറ്റ് ആരംഭിക്കാനാണ് ബിസിസിഐ തീരമാനിച്ചിരിക്കുന്നതെന്നും ഐപിഎല്ലിനായിരിക്കും പ്രഥമ പരിഗണനയെന്നും ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി.

1

ഈ വര്‍ഷത്തെ ഇന്ത്യയുടെ ശേഷിച്ച മല്‍സരങ്ങളെക്കുറിച്ചുള്ള പ്ലാനിങ് ബിസിസിഐ തുടങ്ങിയതായി അദ്ദേഹം പറയുന്നു. ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനെക്കുറിച്ച് ഐസിസിയുടെ അന്തിമ തീരുമാനമുണ്ടായാല്‍ ഐപിഎല്ലുമായി മുന്നോട്ട് പോവാന്‍ തന്നെയാണ് ആലോചിക്കുന്നതെന്നു ധുമാല്‍ അറിയിച്ചു. ഈ വര്‍ഷത്തിന്റെ തുടക്കം വളരെ ഭയപ്പെടുത്തുന്നതായിരുന്നു. ഇപ്പോഴും ഇക്കാര്യത്തില്‍ വലിയ ആശ്വാസമൊന്നുമില്ല. സമയം പോയ്‌ക്കൊണ്ടിരിക്കെ മുന്നോട്ട് ചിന്തിച്ചേ തീരൂ, എന്തിനെയും നേരിടാനുള്ള തയ്യാറെടുപ്പ് ഇനി നടത്തേണ്ടത്. ക്രിക്കറ്റിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മുന്നോട്ടുള്ള കാര്യങ്ങളെക്കുറിച്ച് ബിസിസിഐ ആസൂത്രണം ചെയ്യേണ്ട സമയമാണിതെന്നു ധുമാല്‍ ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.

ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ കായിക മല്‍സരങ്ങള്‍ പുനരാരംഭിച്ചത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമായ അന്തരീക്ഷയില്‍ അമേരിക്കയില്‍ എന്‍ബി ആരംഭിക്കുകയാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ തുടങ്ങിക്കഴിഞ്ഞു. എഫ്എ കപ്പ് മല്‍സരങ്ങളും ആരംഭിച്ചിട്ടുണ്ട്. ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോളാണ് ആദ്യമായി വഴി കാണിച്ചതെന്നും ധുമാല്‍ ചൂണ്ടിക്കാട്ടി.

2

ഓസ്‌ട്രേലിയയിലെ ആഭ്യന്തര റഗ്ബി മല്‍സരങ്ങളും ആരംഭിക്കാന്‍ പോവുകയാണ്. ഇതൊക്കെയാണ് ഇപ്പോള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി സംഭവിച്ചു കൊണ്ടിരിക്കുന്നത്. സപ്തംബര്‍ മുതല്‍ നടക്കാന്‍ സാധ്യതയുള്ള മല്‍സരങ്ങളെക്കുറിച്ച് ആസൂത്രണം നടത്തുന്നതിനെക്കുറിച്ചാണ് ബിസിസിഐ ഇപ്പോള്‍ സംസാരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിനല്ല മറിച്ച് ഐപിഎല്ലിനാണ് ബിസിസിഐ തുടക്കത്തില്‍ പ്രാമുഖ്യം നല്‍കുന്നതെന്നു ധുമാല്‍ വ്യക്തമാക്കി. ആഭ്യന്തര ലീഗുകള്‍ നടത്തുകയാണ് അന്താഷ്ട്ര മല്‍സരങ്ങളേക്കാള്‍ എളുപ്പമെന്നും അദ്ദേഹം പറയുന്നു.

മാര്‍ച്ച് 29 മുതല്‍ മേയ് 17 വരെയായിരുന്നു ഐപിഎല്‍ നടക്കേണ്ടിയിരുന്നത്. എന്നാല്‍ കൊവിഡ് കേസുകള്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആരംഭിച്ചതോടെ ടൂര്‍ണമെന്റ് ഏപ്രില്‍ 15ലേക്കു നീട്ടി വയ്ക്കുന്നതായി ബിസിസിഐ പ്രഖ്യാപിക്കുകയായിരുന്നു. ഇതിനിടെയാണ് ഇന്ത്യയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഇതു നീണ്ടു പോയതോടെ ഏപ്രില്‍ 15ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎല്‍ അനിശ്ചിതകാലത്തേക്കു മാറ്റിവയ്ക്കുന്നതായി ബിസിസിഐ അറിയിക്കുകയായിരുന്നു.

Story first published: Monday, July 6, 2020, 12:02 [IST]
Other articles published on Jul 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X