വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഡികോക്കും എലൈറ്റ് ക്ലബ്ബില്‍, ഇന്ത്യയില്‍ നിന്ന് സഞ്ജു മാത്രം!

ഗില്‍ക്രിസ്റ്റാണ് ആദ്യം നേട്ടം കുറിച്ചത്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ സ്‌ഫോടനാത്മക ഇന്നിങ്‌സോടെ എലൈറ്റ് ക്ലബ്ബില്‍ ഇടം നേടിയിരിക്കുകയാണ് ക്വിന്റണ്‍ ഡികോക്ക്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനു വേണ്ടി പുറത്താവാതെ അദ്ദേഹം 140 റണ്‍സാണ് വാരിക്കൂട്ടിയത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയര്‍ന്ന മൂന്നാമത്തെ വ്യക്തിഗത സ്‌കോര്‍ കൂടിയായിരുന്നു ഇത്. 70 ബോളില്‍ 10 വീതം ബൗണ്ടറികളും സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഡികോക്കിന്റെ ഇന്നിങ്‌സ്.

1

ഈ മല്‍സരത്തില്‍ നേടിയ 10 സിക്‌സറുകളോടെ വിക്കറ്റ് കീപ്പര്‍മാരുടെ എലൈറ്റ് ക്ലബ്ബിലും ഡികോക്ക് ഇടം പിടിച്ചിരിക്കുകയാണ്. ഒരിന്നങ്‌സില്‍ 10 സിക്‌സറടിച്ച മൂന്നാമത്തെ വിക്കറ്റ് കീപ്പറായാണ് അദ്ദേഹം മാറിയത്. ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ്, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവര്‍ മാത്രമാണ് നേരത്തേ ഒരിന്നിങ്‌സില്‍ 10 തവണ സിക്‌സര്‍ പറത്തിയ മറ്റു വിക്കറ്റ് കീപ്പര്‍മാര്‍.

2

2018ലെ ഐപിഎല്ലിലായിരുന്നു രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി സഞ്ജു സാംസണ്‍ സിക്‌സര്‍ മഴ പെയ്യിച്ചത്. വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അന്നു സഞ്ജുവിന്റെ ബാറ്റിന്റെ ചൂടറിയുകയായിരുന്നു. അജിങ്ക്യ രഹാനെ ക്യാപ്റ്റായ റോയല്‍സ് ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നാലു വിക്കറ്റിനു 217 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ റോയല്‍സ് പടുത്തുയര്‍ത്തി. സഞ്ജുവിന്റെ വെടിക്കെട്ട് പ്രകടനമായിരുന്നു ടീമിനെ വലിയ ടോട്ടലിലെത്തിച്ചത്.

3

മൂന്നാമനായി ഇറങ്ങിയ അദ്ദേഹം പുറത്താവാതെ 92 റണ്‍സ് വാരിക്കൂട്ടി. 45 ബോളില്‍ 10 സിക്‌സറും രണ്ടു ബൗണ്ടറിയുമടക്കമായിരുന്നു ഇത്.
218 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആര്‍സിബിക്കു ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടാനായത്. ക്യാപ്റ്റന്‍ വിരാട് കോലി 57 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. മന്‍ദീപ് സിങ് പുറത്താവാതെ 47 റണ്‍സുമെടുത്തു. പ്ലെയര്‍ ഓഫ് ദി മാച്ചായത് സഞ്ജുവായിരുന്നു.

4

അതേസമയം, ആദം ഗില്‍ക്രിസ്റ്റിന്റെ സൂപ്പര്‍ ഇന്നിങ്‌സ് 2008ലെ പ്രഥമ സീസണിലാണ്. ഡെക്കാന്‍ ചാര്‍ജേഴ്‌സിനായി കളിക്കവെ മുംബൈ ഇന്ത്യന്‍സിനെതിരേയാണ് ഗില്ലി നിറഞ്ഞാടിയത്. ഷോണ്‍ പൊള്ളോക്കായിരുന്നു മുംബൈ നായകന്‍. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഏഴു വിക്കറ്റിനു 155 റണ്‍സെടുത്തു. മുന്‍നിര ഫ്‌ളോപ്പായപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ ഡ്വയ്ന്‍ ബ്രാവോ (34), അഭിഷേക് നായര്‍ (34), പൊള്ളോക്ക് (31) എന്നിവര്‍ മുംബൈയെ രക്ഷിച്ചു.

5

റണ്‍ചേസില്‍ ഗില്ലിയുടെ വണ്‍മാന്‍ഷോയാണ് കണ്ടത്. വിവിഎസ് ലക്ഷ്മന്‍ ക്യാപ്റ്റനായ ഡിസി വിക്കറ്റ് നഷ്ടമില്ലാതെ വെറും 15 ഓവറില്‍ വിജയത്തിലെത്തി. ഗില്‍ക്രിസ്റ്റിന്റെ (109*) ഉജ്ജ്വല സെഞ്ച്വറി വിജയം എളുപ്പമാക്കി. 47 ബോളില്‍ 10 സിക്‌സറും ഒമ്പതു ബൗണ്ടറിയും അദ്ദേഹം നേടി.

Story first published: Thursday, May 19, 2022, 15:04 [IST]
Other articles published on May 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X