For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ രണ്ട് പേര് പോയാലും വേണ്ടിയില്ല... ചെന്നൈയ്ക്ക് സഞ്ജുവിനെ കിട്ടിയേ തീരൂ; അണിയറനീക്കങ്ങള്‍ ഇങ്ങനെ

By JITHIN TP

വരാനിരിക്കുന്ന ഐപിഎല്‍ സീസണിന് മുന്നോടിയായി സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടും എന്ന ശക്തമായ അഭ്യൂഹമുണ്ട്. ചെന്നൈ സൂപ്പര്‍കിംഗ്‌സിലേക്കായിരിക്കും രാജസ്ഥാന്റെ വരവ് എന്നാണ് പുറത്തുവരുന്ന പല റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങളെ ശരിവെക്കും വിധത്തിലുള്ള ചില വിവരങ്ങള്‍ കൂടി പുറത്തുവരുന്നുണ്ട്.

2026 ലെ ഐപിഎല്ലിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്സ് രവിചന്ദ്രന്‍ അശ്വിനെയും ശിവം ദുബെയെയും രാജസ്ഥാന്‍ റോയല്‍സിന് നല്‍കി പകരം സഞ്ജു സാംസണിനെ സ്വന്തമാക്കിയേക്കും എന്നാണ് വിവരം. ഈ മാസം ആദ്യം സഞ്ജുവിന്റെ സിഎസ്‌കെയിലേക്കുള്ള നീക്കത്തെ ബന്ധിപ്പിക്കുന്ന ഒരു പോസ്റ്റ് അദ്ദേഹത്തിന്റെ ഏജന്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ലൈക്ക് ചെയ്തിരുന്നു.

sanju-samson

ഇപ്പോള്‍, മറ്റൊരാള്‍ കൂടി സഞ്ജു സാംസണിന്റെ സിഎസ്‌കെ എന്‍ട്രിയുടെ സാധ്യതയിലേക്ക് വെളിച്ചം വീശിയിരിക്കുകയാണ്. സിഎസ്‌കെയുടെ രണ്ട് മാര്‍ക്വീ കളിക്കാരെ വിറ്റഴിച്ച് സഞ്ജുവിനെ സ്വന്തമാക്കിയേക്കും എന്നാണ് വിവരം. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അശ്വിനുമായി അടുത്ത ബന്ധമുള്ള പ്രസന്ന അഘോരം എന്ന യൂസര്‍ ആര്‍ആറും സിഎസ്‌കെയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ആരംഭിച്ചതായി അവകാശപ്പെട്ടു.

ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്റ്സ്മാന് പകരം ഇന്ത്യന്‍ ഓഫ് സ്പിന്നറെയും ഇടംകൈയ്യന്‍ മധ്യനിര ബാറ്റ്സ്മാനെയും കൈമാറാന്‍ സിഎസ്‌കെ ലക്ഷ്യമിടുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രസന്ന പരാമര്‍ശിച്ച ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ മറ്റാരുമല്ല, അശ്വിന്‍ തന്നെയാകാം. 2025 ലെ ഐപിഎല്‍ മെഗാ ലേലത്തില്‍ 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വെറ്ററന്‍ താരത്തെ സിഎസ്‌കെയിലേക്ക് തിരിച്ചെത്തിയത്.

എന്നിരുന്നാലും ഈ സീസണില്‍ ഒരു സ്വാധീനവും സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്ന് വെറും 7 വിക്കറ്റുകള്‍ മാത്രം നേടിയാണ് അശ്വിന്‍ ഈ സീസണ്‍ അവസാനിപ്പിച്ചത്. ഇടംകൈയ്യന്‍ ഇന്ത്യന്‍ മധ്യനിര ബാറ്റ്സ്മാന്‍ അത് ശിവം ദുബെ ആയിരിക്കാം എന്നാണ് വിവരം. ഐപിഎല്ലില്‍ സിഎസ്‌കെയുടെ ഭാവി താരമായി അദ്ദേഹത്തെ കണക്കാക്കിയിരുന്നു.

പരമാവധി റണ്‍സും ബൗണ്ടറികളും നേടുന്നതിലൂടെ അദ്ദേഹത്തെ ടീം വളരെയധികം ആശ്രയിക്കുകയും ചെയ്തിരുന്നു. 2025 ലെ ഐപിഎല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 32.45 ശരാശരിയില്‍ 357 റണ്‍സ് നേടാന്‍ ദുബെയ്ക്ക് കഴിഞ്ഞു. എന്നാലും ദുബെയ്ക്കാണ് സാധ്യത കൂടുതല്‍. ഇടംകൈയ്യന്‍ മധ്യനിര ബാറ്റ്സ്മാനെന്ന നിലയില്‍ രവീന്ദ്ര ജഡേജയ്ക്കും സാധ്യതയുണ്ടെങ്കിലും അത് ദുബെയ്ക്ക് പിറകിലാണ് എന്ന് മാത്രം.

ദുബെയാകാനുള്ള സാധ്യത വളരെ കൂടുതലാണ്. കാരണം ജഡേജ ഒരു ഓള്‍റൗണ്ടറുടെ റോളില്‍ ആണ് കളിക്കുന്നത്. ദുബെയാകട്ടെ ഒരു പൂര്‍ണ്ണ ബാറ്റ്സ്മാനായിട്ടാണ് കളിച്ചത്. അതേസമയം, 2025 ല്‍ സഞ്ജു രാജസ്ഥാനു വേണ്ടി സീസണിലെ മുഴുവന്‍ കളിയിലും കളിച്ചിരുന്നില്ല. ഏഴ് മത്സരങ്ങളില്‍ പരാഗ് ആയിരുന്നു ക്യാപ്റ്റന്‍. പരിക്കും സഞ്ജുവിനെ വലച്ചു. സഞ്ജു സാംസണും ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്നും അത് അടുത്ത പതിപ്പില്‍ ടീം മാറാന്‍ നിര്‍ബന്ധിതരാകുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Story first published: Friday, June 27, 2025, 15:01 [IST]
Other articles published on Jun 27, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+