വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: മില്ലര്‍മാനിയ! ജിടിക്ക് ഫൈനല്‍ ബെര്‍ത്ത്- റോയല്‍സിന് ഒരവസരം കൂടി

ഏഴു വിക്കറ്റിനാണ് ജിടിയുടെ വിജയം

1

കൊല്‍ക്കത്ത: പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരുടെ തലയെടുപ്പ് പ്ലേഓഫിലും പുറത്തെടുത്ത് ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സ്. വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും രാജസ്ഥാന്‍ റോയല്‍സിനു അതു പ്രതിരോധിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ജിടി രാജകീയമായി ഫൈനലിലേക്കു മുന്നേറി. ആവേശകരമായ റണ്‍ചേസില്‍ ഏഴു വിക്കറ്റിവാണ് ജിടിയുടെ വിജയം. തോറ്റെങ്കിലും സഞ്ജു സാംസണിനും സംഘത്തിനും ഒരവസരം കൂടി ബാക്കിയുണ്ട്. ഇനി ക്വാളിഫയര്‍ രണ്ടിനായി അവര്‍ക്കു പടയൊരുക്കം നടത്താം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലുള്ള എലിമിനേറ്ററിലെ വിജയികളാണ് ക്വാളിഫയര്‍ രണ്ടില്‍ റോയല്‍സിന്റെ എതിരാളികള്‍.

189 റണ്‍സിന്റെ വലിയ വിജയലക്ഷ്യം ടൈറ്റന്‍സിനു മുന്നില്‍ വച്ചപ്പോള്‍ റോയല്‍സ് വിജയപ്രതീക്ഷയിലായിരുന്നു. അവര്‍ ആഗ്രഹിച്ചതു പോലെ തുടക്കത്തില്‍ ബ്രേക്ക്്ത്രൂ ലഭിക്കുകയും ചെയ്തു. സ്‌കോര്‍ബോര്‍ഡ് തുറക്കും മമ്പ് തന്നെ വൃധിമാന്‍ സാഹയെ റോയല്‍സ് മടക്കിയിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്‍- മാത്യു വേഡ് സഖ്യം ചേര്‍ന്നെടുത്ത 72 റണ്‍സ് ജിടിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഒടുവില്‍ മൂന്നു ബോളുകള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ജിടി ലക്ഷ്യത്തിലെത്തുകയും ചെയ്തു.

ഡേവിഡ് മില്ലറുടെ (68*) വെടിക്കെട്ടാണ് റോയല്‍സിന്റെ കഥ കഴിച്ചത്. 38 ബോളില്‍ അഞ്ചു സിക്‌സറും മൂന്നു ബൗണ്ടറികളും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മില്ലറും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും (40*) ചേര്‍ന്നാണ് ജിടിയുടെ വിജയം പൂര്‍ത്തിയാക്കിയത്. 27 ബോളില്‍ അഞ്ചു ബൗണ്ടറികള്‍ അദ്ദേഹം പായിച്ചു. ഗില്‍ (35), മാത്യു വേഡ് (35) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. അവസാന ഓവരില്‍ 16 റണ്‍സാണ് ജിടിക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യത്തെ മൂന്നു ബോളും സിക്‌സറിലേക്കു പറത്തി മില്ലര്‍ ജിടിക്കു ത്രസിപ്പിക്കുന്ന വിജയം സമ്മാനിക്കുകയായിരുന്നു. അപരാജിതമായ നാലാം വിക്കറ്റില്‍ ഹാര്‍ദിക്- മില്ലര്‍ സഖ്യം ചേര്‍ന്നെടുത്ത 106 റണ്‍സാണ് ജിടിയുടെ വിജയത്തിനു അടിത്തറയിട്ടത്. മില്ലറാണ് പ്ലെയര്‍ ഓഫ് ദി മാച്ച്.

2

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു അടിച്ചെടുത്തത് 188 റണ്‍സായിരുന്നു.. നായകന്‍ സഞ്ജു സാംസണ്‍ തുടക്കം കുറിച്ച വെടിക്കെട്ടിന് ജോസ് ബട്‌ലറുടെ പിന്തുണ കൂടി ലഭിച്ചതോടെയാണ് റോയല്‍സ് വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടലിലെത്തിയത്. മല്‍സരഗതി മാറ്റിയത് സഞ്ജുവിന്റെ (47) തീപ്പൊരി ഇന്നിങ്‌സായിരുന്നു. പിന്നീട് ഫിനിഷിങിന്റെ ചുമതല ബട്‌ലര്‍ക്കായിരുന്നു. 89 റണ്‍സുമായി അദ്ദേഹം അതു ഭംഗിയാക്കുകയും ചെയ്തു.

വെറും 26 ബോളിലാണ് അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കം സഞ്ജു 47 റണ്‍സ് വാരിക്കൂട്ടിയത്. അര്‍ഹിച്ച ഫിഫ്റ്റിക്കു മൂന്നു റണ്‍സ് മാത്രമകലെ അദ്ദേഹം വീഴുകയായിരുന്നു. ഈഡന്‍ ഗാര്‍ഡനെ അക്ഷരാര്‍ഥത്തില്‍ ഇളക്കി മറിച്ച ബാറ്റിങ് പ്രകടനമായിരുന്നു സഞ്ജു കാഴ്ചവച്ചത്. സഞ്ജുവിനെ ഒഴിവാക്കി സൗത്താഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് രണ്ടാം ദിവസമാണ് താരത്തിന്റെ ഈ കിടിലന്‍ ഇന്നിങ്‌സ്.

3

ബട്‌ലര്‍ 56 ബോളില്‍ 12 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കമാണ് റോയല്‍സിന്റെ ടോപ്‌സ്‌കോററായത്. 15 ഓവര്‍ വരെ പതിവു ശൈലിയില്‍ നിന്നും വ്യത്യസ്തമായി പതിഞ്ഞ താളത്തിലായിരുന്നു അദ്ദേഹം ബാറ്റ് വീശിയത്. എന്നാല്‍ അവസാന ഓവറുകളില്‍ ബട്‌ലര്‍ തനിനിറം പുറത്തെടുക്കുകയായിരുന്നു. ബട്‌ലര്‍, സഞ്ജു എന്നിവരെക്കൂടാതെ ദേവ്ദത്ത് പടിക്കലാണ് (28) റോയല്‍സിന്റെ മറ്റൊരു പ്രധാന ്‌സകോറര്‍. 20 ബോളില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സറും താരം പായിച്ചു. യശസ്വി ജയ്‌സ്വാള്‍ (3), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (4), റിയാന്‍ പരാഗ് (4), ആര്‍ അശ്വിന്‍ (2*), ട്രെന്റ് ബോള്‍ട്ട് (0*) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ടൈറ്റന്‍സിനു വേണ്ടി മുഹമ്മദ് ഷമി, യഷ് ദയാല്‍, ആര്‍ സായ് കിഷോര്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റുകളെടുത്തു.

4

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട റോയല്‍സിനു ആഗ്രഹിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. രണ്ടാം ഓവറില്‍ തന്നെ ജയ്‌സ്വാള്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡിലുള്ളത് 11 റണ്‍സ് മാത്രം. തുടര്‍ന്നായിരുന്നു സഞ്ജു ടൈറ്റന്‍സ് ബൗളര്‍മാരെ കടന്നാക്രമിച്ചത്. ബട്‌ലറെ ക്രീസിന്റെ മറുവശത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി അദ്ദേഹം നിറഞ്ഞാടുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ ബട്‌ലര്‍- സഞ്ജു ജോടി 68 റണ്‍സ് ടീം സ്‌കോറിലേക്കു ചേര്‍ത്തു. 10ാം ഓവറില്‍ ടീം സ്‌കോര്‍ 79ല്‍ നില്‍ക്കെയാണ് സഞ്ജുവിനെ ആര്‍ സായ് കിഷോര്‍ പുറത്താക്കി. ഇതോടെ റോയല്‍സിന്റെ സ്‌കോറിങിനു അല്‍പ്പം വേഗം കുറഞ്ഞു. എന്നാല്‍ അവസാന അഞ്ചോവറില്‍ അവര്‍ സ്‌കോറിങിനു വേഗം കൂട്ടുകയും ചെയ്തു. അവസാന അഞ്ചോവറില്‍ 64 റണ്‍സ് ടൈറ്റന്‍സ് വാരിക്കൂട്ടി. മൂന്നു വിക്കറ്റുകളാണ് ഇതിനിടെ അവര്‍ക്കു നഷ്ടമായത്.

ടോസ് ലഭിച്ച ജിടി നായകന്‍ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടൈറ്റന്‍സ് ഒരു മാറ്റത്തോടെ ഇറങ്ങിയപ്പോള്‍ റോയല്‍സ് അവസാന മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തി. ലോക്കി ഫെര്‍ഗൂസനു പകരം അല്‍സാറി ജോസഫ് മടങ്ങിയതെത്തിയതാണ് ജിടി ടീമിലെ ഏക മാറ്റം. പരിക്കില്‍ നിന്നും മുക്തനായ വിക്കറ്റ് കീപ്പറുമായ വൃധിമാന്‍ സാഹ പ്ലെയിങ് ഇലവനിലുണ്ട്.

പ്ലെയിങ് ഇലവന്‍

ഗുജറാത്ത് ടൈറ്റന്‍സ്- വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), മാത്യു വേഡ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാത്തിയ, റാഷിദ് ഖാന്‍, യഷ് ദയാല്‍, ആര്‍ സായ് കിഷോര്‍, അല്‍സാറി ജോസഫ്, മുഹമ്മദ് ഷമി.

രാജസ്ഥാന്‍ റോയല്‍സ്- ജോസ് ബട്ലര്‍, യശസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യുസ്വേന്ദ്ര ചാഹല്‍, ഒബെഡ് മക്കോയ്.

Story first published: Tuesday, May 24, 2022, 23:52 [IST]
Other articles published on May 24, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X