വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ജഡ്ഡുവല്ല, നായകനാവേണ്ടിരുന്നത് ഡുപ്ലെസി! സിഎസ്‌കെയ്‌ക്കെതിരേ ശാസ്ത്രി

ഡുപ്ലെസിയെ സിഎസ്‌കെ കൈവിടുകയായിരുന്നു

ഐപിഎല്ലില്‍ ദയനീയ പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ആഞ്ഞടിച്ച് ഇന്ത്യയുടെ മുന്‍ കോച്ച് രവി ശാസ്ത്രി. സീസണിലെ ആദ്യത്തെ നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട സിഎസ്‌കെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയും മോശം തുടക്കം സിഎസ്‌കെയ്ക്കു മുമ്പൊരിക്കലുമുണ്ടായിട്ടില്ല. 2020ല്‍ മാത്രമേ അവര്‍ക്കു പ്ലേഓഫിലെത്താന്‍ സാധിക്കാതെ പോയിട്ടുള്ളൂ. പക്ഷെ അന്നു പോയും സിഎസ്‌കെ ആദ്യത്തെ നാലു മല്‍സരങ്ങള്‍ തോറ്റിട്ടില്ല.

1

എംഎസ് ധോണിയില്‍ നിന്നും സീസണ്‍ തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് രവീന്ദ്ര ജഡേജ ക്യാപ്റ്റന്‍സിയേറ്റെടുത്തത്. പക്ഷെ ഈ നീക്കം വലിയ പരാജയമായി മാറിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാനോ മുന്നില്‍ നിന്നു നയിക്കാനോ ജഡ്ഡുവിനായിട്ടില്ല. ജഡേജയെ നായകസ്ഥാനമേല്‍പ്പിച്ച സിഎസ്‌കെ ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ ശാസ്ത്രി വിമര്‍ശിച്ചു.

2

പുതിയ ക്യാപ്റ്റനെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നോട്ടമിട്ടിരുന്നെങ്കില്‍ ഫഫ് ഡുപ്ലെസിയെ കൈവിടാന്‍ പാടില്ലായിരുന്നുവെന്നു രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. ദീര്‍ഘകാലമായി സിഎസ്‌കെ ടീമിന്റെ നെടുംതൂണായിരുന്ന ഡുപ്ലെസിയെ കഴിഞ്ഞ സീസണിനു ശേഷം നിലനിര്‍ത്തിയിരുന്നില്ല. മാത്രമല്ല മെഗാ ലേലത്തില്‍ അദ്ദേഹത്തെ ടീമിലേക്കു തിരികെയെത്തിക്കാനുള്ള ഊര്‍ജിതമായ നീക്കവും സിഎസ്‌കെയുടെ ഭാഗത്തു നിന്നുണ്ടായില്ല. ഇതോടെ ലേലത്തില്‍ ഡുപ്ലെസിയെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ സ്വന്തമാക്കുകയായിരുന്നു. ടീമിന്റെ ക്യാപ്റ്റന്‍സിയും ആര്‍സിബി അദ്ദേഹത്തെ ഏല്‍പ്പിച്ചു. ഡുപ്ലെസിക്കു കീഴില്‍ മികച്ച പ്രകടനമാണ് ആര്‍സിബി നടത്തിക്കൊണ്ടിരിക്കുന്നത്. നാലു മല്‍സരങ്ങളില്‍ മൂന്നിലും ജയിച്ച ആര്‍സിബി പോയിന്റ് പട്ടികയില്‍ ടോപ്പ് ഫോറിലുമുണ്ട്. ബാറ്റിങിലും ഡുപ്ലെസി മികച്ച പ്രകടനമാണ് നടത്തുന്നത്. നാലു മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം 138 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു. സീസണില്‍ ആര്‍സിബിയുടെ ടോപ്‌സ്‌കോററും ഡുപ്ലെസിയാണ്.

3

നാലു ഐപിഎല്‍ കിരീടങ്ങള്‍ നേടിയ പ്രശസ്തിയുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനെപ്പോലെയുള്ള ഒരു ടീമിനു ഈ സീസണിലെ മല്‍സരഫലങ്ങള്‍ തീര്‍ച്ചയായും അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നു രവി ശാസ്ത്രി പറഞ്ഞു. രവീന്ദ്ര ജഡേജയെപ്പോലെയൊരു താരം സ്വന്തം ക്രിക്കറ്റിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ചെന്നൈ ക്യാപ്റ്റന്‍സിയെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കില്‍ അവര്‍ ഒരിക്കലും ഫഫ് ഡുപ്ലെസിയെ കൈവിടാന്‍ പാടില്ലായിരുന്നു. കാരണം ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള അദ്ദേഹമൊരു മാച്ച് വിന്നറും കൂടിയാണെന്നു ശാസ്ത്രി വ്യക്തമാക്കി.

4

എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റന്‍സി വിടാന്‍ കഴിഞ്ഞ സീസണിനു ശേഷം പ്ലാന്‍ ചെയ്തിരുന്നെങ്കില്‍ ഫഫ് ഡുപ്ലെസിയെ തീര്‍ച്ചയായും നിലനിര്‍ത്തണമായിരുന്നു. ധോണി ടീമിനെ ഈ സീസണില്‍ നയിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ ഫഫിനെ ഈ ചുമതല ഏല്‍പ്പിക്കണമായിരുന്നു. രവീന്ദ്ര ജഡേജ മുമ്പത്തേതു പോലെ ഒരു താരം മാത്രമായി കളിക്കുകയും ചെയ്യണമായിരുന്നു. കാരണം അപ്പോള്‍ മാത്രമേ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമില്ലാതെ ജഡേജയ്ക്കു ഫ്രീയായി കളിക്കാന്‍ സാധിക്കുകയുള്ളൂവെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.

5

ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം രവീന്ദ്ര ജഡേജയുടെ വ്യക്തിഗത പ്രകടനത്തെയും ഈ സീസണില്‍ ബാധിച്ചിട്ടുണ്ടെന്നു കണക്കുകള്‍ അടിവരയിടുന്നു. നേരത്തേ വളരെ കൂളായി, ആസ്വദിച്ചു കളിച്ചിരുന്ന അദ്ദേഹം ഇത്തവണ കടുത്ത സമ്മര്‍ദ്ദത്തോടെയും ഭയത്തോടെയുമാണ് കളിക്കുന്നതെന്നു കാണാന്‍ സാധിക്കും. നാലു മല്‍സരങ്ങളില്‍ നിന്നും 66 റണ്‍സ് മാത്രമേ ജഡ്ഡുവിനു ഈ സീസണില്‍ നേടാനായിട്ടുള്ളൂ. മാത്രമല്ല ബൗളിങിലും നിരാശപ്പെടുത്തിയ അദ്ദേഹത്തിനു ഒരേയൊരു വിക്കറ്റാണ് വീഴ്ത്താനായത്. 12ന് ഫഫ് ഡുപ്ലെസി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിട്ടാണ് സിഎസ്‌കെയുടെ അടുത്ത മല്‍സരം. ഈ കളിയും തോറ്റാല്‍ അതോടെ ചാംപ്യന്‍മാരുടെ പ്ലേഓഫ് പ്രതീക്ഷ ഏറെക്കുറെ അസ്തമിക്കും.

Story first published: Monday, April 11, 2022, 15:51 [IST]
Other articles published on Apr 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X