വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ഇവര്‍ മുംബൈയുടെ 'വാട്ടര്‍ ബോയ്‌സ്', ഒരു മല്‍സരം പോലും കളിപ്പിച്ചേക്കില്ല

അര്‍ജുനടക്കം മൂന്നു പേരാണ് ലിസ്റ്റില്‍

ഐപിഎല്ലില്‍ ആറാമത്തെ കിരീടമെന്ന ലക്ഷ്യവുമായിട്ടാണ് രോഹിത് ശര്‍മയ്ക്കു കീഴില്‍ മുംബൈ ഇന്ത്യന്‍സ് ഇറങ്ങുന്നത്. മെഗാ ലേലത്തില്‍ പ്രതീക്ഷയ്‌ക്കൊത്തൊരു പ്രകടനം നടത്താന്‍ ഇത്തവണ മുംബൈയ്ക്കായിരുന്നില്ല. മികച്ച പല താരങ്ങളെയും ടീമിലേക്കു കൊണ്ടുവരാന്‍ അവര്‍ക്കായില്ല. എന്നാല്‍ ഒരുപിടി യുവതാരങ്ങളെ മുംബൈ വാങ്ങുകയും ചെയ്തിരുന്നു.

2019, 20 സീസണുകളില്‍ തുടര്‍ച്ചയായി രണ്ടു തവണ ജേതാക്കളായി റെക്കോര്‍ഡിട്ട ടീമാണ് മുംബൈ. പക്ഷെ കഴിഞ്ഞ തവണ പ്ലേഓഫ് പോലും കാണാതെ അവര്‍ നാണംകെടുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളും വിദേശ താരങ്ങളുമുള്‍പ്പെട്ട സന്തുലിതമായ പ്ലെയിങ് ഇലവനായിരുന്നു മുന്‍ സീസണുകളില്‍ മുംബൈയുടെ ഏറ്റവും വലിയ ശക്തി. വരാനിരിക്കുന്ന സീസണിലും മുംബൈയ്ക്കു ഇത്തരമൊരു ഇലവനെ അണിനിരത്താന്‍ സാധിക്കുകയാണെങ്കില്‍ വീണ്ടുമൊരിക്കല്‍ക്കൂടി മുംബൈ കപ്പില്‍ മുത്തമിട്ടേക്കും. എന്നാല്‍ സീസണില്‍ ഒരു മല്‍സരത്തില്‍പ്പോലും മുംബൈ കളിപ്പിക്കാനിടയില്ലാത്ത ചില താരങ്ങളുണ്ട്. ഇവര്‍ ആരൊക്കെയായിരിക്കുമെന്നു നോക്കാം.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

മുന്‍ ബാറ്റിങ് ഇതിഹാസവും മുംബൈ ഇന്ത്യന്‍സ് ടീമിന്റെ ഉപദേഷ്ടാവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് ഇവരിലൊരാള്‍. തുടരെ രണ്ടാം സീസണിസാണ് ഓള്‍റൗണ്ടര്‍ കൂടിയായ താരത്തെ മുംബൈ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ അര്‍ജുനെ ഒരു മല്‍സരത്തില്‍പ്പോലും കളിപ്പിച്ചിരുന്നില്ല. മാത്രമല്ല പരിക്കു കാരണം സീസണിന്റെ പകുതിയില്‍ വച്ച് പിന്മാറുകയും ചെയ്തിരുന്നു.
ഇത്തവണ ലേലത്തില്‍ 30 ലക്ഷം രൂപയ്ക്കായിരുന്നു അര്‍ജുനെ മുംബൈ വാങ്ങിയത്.

2

കഴിഞ്ഞ വര്‍ഷത്തെ സയ്ദ് മുഷാതാഖ് അലി ട്രോഫിയില്‍ കളിച്ചായിരുന്നു ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി താരത്തിന്റെ അരങ്ങേറ്റം. രണ്ടു മല്‍സരങ്ങളില്‍ കളിച്ച അര്‍ജുന്‍ രണ്ടു വിക്കറ്റുകളെടുക്കുകയും ചെയ്തു.
ഈ സീസണിലെ രഞ്ജി ട്രോഫിക്കുള്ള മുംബൈ ടീമിന്റെ ഭാഗമായിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചില്ല. ഒരു വര്‍ഷത്തിലേറെയായി അര്‍ജുന്‍ മല്‍സരങ്ങളൊന്നും തന്നെ കളിച്ചിട്ടില്ല. പുതിയ സീസണിലെ ഐപിഎല്ലിലും താരത്തെ മുംബൈ കളിപ്പിക്കാന്‍ സാധ്യത തീരെ കുറവാണ്. 22 കാരനായ താരത്തിനു അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.

റിലേ മെറെഡിത്ത്

റിലേ മെറെഡിത്ത്

ഓസ്‌ട്രേലിയയുടെ റിലേ മെറെഡിത്താണ് പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സ് സൈഡ് ബെഞ്ചിലിരുത്താനിടയുള്ള മറ്റൊരു താരം. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ ഭാഗമായിരുന്നു അദ്ദേഹം. എട്ടു കോടി രൂപയ്ക്കായിരുന്നു മെറെഡിത്തിനെ പഞ്ചാബ് വാങ്ങിയത്. പക്ഷെ സീസണില്‍ ഒരു ഇംപാക്ടും സൃഷ്ടിക്കാന്‍ താരത്തിനായില്ല. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 9.94 ഇക്കോണമി റേറ്റില്‍ നാലു വിക്കറ്റുകള്‍ മാത്രമേ മെറെഡിത്തിനു ലഭിച്ചുള്ളൂ. യുഎഇയില്‍ നടന്ന സീസണിന്റെ രണ്ടാം ഘട്ടത്തില്‍ താരം കളിച്ചതുമില്ല.

4

ഇത്തവണ മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ ഒരു കോടി രൂപയ്ത്താണ് മെറെഡിത്തിനെ മുംബൈ സ്വന്തമാക്കിയത്. ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറുടെ ബാക്കപ്പായിട്ടാണ് അദ്ദേഹത്തെ മുംബൈ കണ്ടുവച്ചിരിക്കുന്നത്. പരിക്കു കാരണം ഈ സീസണില്‍ ആര്‍ച്ചര്‍ കളിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ഈ സീസണില്‍ മെറെഡിത്തിനെ മുംബൈ കളിപ്പിക്കാനിടയില്ല.
മുംബൈയ്ക്കു പേസ് ബൗളിങ് ഓള്‍റൗണ്ടര്‍മാര്‍ കുറവാണ്. അതുകൊണ്ടു തന്നെ മെറെഡിത്തിനേക്കാള്‍ മുന്‍തൂക്കം ഡാനിയേല്‍ സാംസിനായിരിക്കും. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ടൈമല്‍ മില്‍സിന് ജസ്പ്രീത് ബുംറയുടെ പേസ് ബൗളിങ് പങ്കാളിയാവാന്‍ കഴിയും.

 ബേസില്‍ തമ്പി

ബേസില്‍ തമ്പി

മലയാളി ഫാസ്റ്റ് ബൗളര്‍ ബേസില്‍ തമ്പിയാണ് ഈ സീസണിലുടനീളം മുംബൈ ഇന്ത്യന്‍സ് പുറത്തിരുത്താനിടയുള്ള മറ്റൊരു താരം. മെഗാ ലേലത്തില്‍ മുംബൈയുടെ ഭാഗമായ താരമാണ് അദ്ദേഹം. 2017ലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനം നടത്തിയിട്ടുള്ള താരമാണ് ബേസില്‍. എമേര്‍ജിങ് പ്ലെയര്‍ക്കുള്ള പുരസ്‌കാരവും അന്നു അദ്ദേഹത്തെ തേടിയെത്തിയിരുന്നു. പക്ഷെ ഗുജറാത്ത് വിട്ടതിനു ശേഷം ബേസിലിനു മതിയായ അവസരങ്ങള്‍ ലഭിച്ചില്ല. കഴിഞ്ഞ നാലു സീസണിലായി എട്ടു മല്‍സരങ്ങളില്‍ മാത്രമേ താരം കളിച്ചിട്ടുള്ളൂ. ഇവയില്‍ നിന്നും 10ന് മുകളില്‍ ഇക്കോണമി റേറ്റില്‍ ആറു വിക്കറ്റുകളാണ് ലഭിച്ചത്.

6

പുതിയ സീസണില്‍ മുംബൈയ്ക്കു ഇന്ത്യന്‍ പേസര്‍മാര്‍ കുറവാണെങ്കിലും ബേസിലിന് അവസരം നല്‍കിയേക്കില്ല. ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ജയദേവ് ഉനാട്കട്ടിനായിരിക്കും മുന്‍തൂക്കം ലഭിച്ചേക്കുക. ഈ വര്‍ഷത്തെ രഞ്ജി ട്രോഫിയില്‍ കേരളത്തിനായി ബേസില്‍ മൂന്നു മല്‍സരങ്ങളില്‍ കളിച്ചിരുന്നു. ഇവയില്‍ നിന്നും രണ്ടു നാലു വിക്കറ്റ് നേട്ടം കുറിക്കുകയും ചെയ്തു. ഇക്കോണമി റേറ്റും കൃത്യതയില്ലായ്മയുമാണ് താരത്തിന്റെ പ്രധാന പ്രശ്‌നം.

Story first published: Saturday, March 12, 2022, 9:47 [IST]
Other articles published on Mar 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X