റിഷഭിന്റെ നിര്‍ദേശം
സിഎസ്‌കെ ഇന്നിങ്‌സില്‍ കുറച്ച് ഓവറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ധോണി ക്രീസിലെത്തിയത്. അതുകൊണ്ടു തന്നെ ആഞ്ഞടിക്കാന്‍ അദ്ദേഹം ശ്രമിക്കുമെന്ന് റിഷഭിന് അറിയാമായിരുന്നു. മാത്രമല്ല ഒരു ഇടവേളയ്ക്കു ശേഷം ക്രിക്കറ്റ് കളിക്കുന്നതില്‍ ധോണിക്കു അത് എളുപ്പമാവില്ലെന്നും അദ്ദേഹത്തിന് ബോധ്യമുണ്ടായിരുന്നു. ധോണിക്കെതിരേ ഷോര്‍ട്ട് ഓഫ് ലെങ്ത് ബോള്‍ പരീക്ഷിക്കാന്‍ റിഷഭ് എന്നോടു പറഞ്ഞു. ഞാന്‍ അത് ചെയ്യുകയും ബാറ്റിന് അരികില്‍ തട്ടി ബോള്‍ സ്റ്റംപിലേക്കു പതിച്ച് ധോണി ബൗള്‍ഡാവുകയും ചെയ്തതായി ആവേശ് വിശദമാക്കി
റിഷഭ് സിഗ്നല്‍ തരും
ബൗളിങിനിടെ വിക്കറ്റിനു പിറകില്‍ നിന്നും റിഷഭ് തനിക്കു ചില സിഗ്നലുകള്‍ തരാറുണ്ടായിരുന്നുവെന്നും ആവേശ് വെളിപ്പെടുത്തി. ബൗളിങ് റണ്ണപ്പ് തുടങ്ങുന്നതിനു മുമ്പ് ഞാന്‍ റിഷഭിനെ നോക്കാറുണ്ടായിരുന്നു. ഈ സമയത്ത് ബാറ്റ്‌സ്മാന്‍ എന്നെ മാത്രമായിരിക്കും ശ്രദ്ധിക്കുക, മറ്റാരിലേക്കും അയാളുടെ ശ്രദ്ധ പോവില്ല. യോര്‍ക്കര്‍ എറിയണമെങ്കില്‍ റിഷഭ് എനിക്കൊരു സിഗ്നല്‍ തരുമായിരുന്നു. ഇതിനായി ഒരു പ്രത്യേക അടയാളവുമുണ്ട്. ഓഫ്സ്റ്റംപിന് പുറത്തേക്കാണ് ബൗള്‍ ചെയ്യേണ്ടതെങ്കില്‍ അതിനും പ്രത്യേക അടയാളമുണ്ടായിരുന്നു. റിഷഭ് ഒരു അടയാളം കാണിച്ചാല്‍ എവിടെയാണ് ബൗള്‍ ചെയ്യേണ്ടതെന്നു തനിക്കു കൃത്യമായി അറിയാമായിരുന്നുവെന്നും ആവേശ് ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞു.
ലോങ് ഓണില്‍ വേണ്ടെന്നു റിഷഭ്
ധോണി ബാറ്റിങിനായി ക്രീസിലെത്തിയപ്പോള്‍ ലോങ്ഓണില്‍ ഫീല്‍ഡറെ നിര്‍ത്തണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നു ആവേശ് വ്യക്തമാക്കി. പക്ഷെ റിഷഭിന്റെ പ്ലാന്‍ മറ്റൊന്നായിരുന്നു. സര്‍ക്കിളിനകത്ത് മിഡ് ഓണിലാണ് ഫീല്‍ഡര്‍ വേണ്ടതെന്നായിരുന്നു റിഷഭിന്റെ അഭിപ്രായമെന്നും പേസര്‍ പറയുന്നു.
24 കാരനായ ആവേശിനെ സംബന്ധിച്ച് കരിയറിലെ വഴിത്തിരിവായി മാറിയ ഐപിഎല്‍ സീസണ്‍ കൂടിയാണിത്. എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളുമായി ഡിസി ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത് അദ്ദേഹമായിരുന്നു. മുന്‍ സീണുകളില്‍ ഡിസിയുടെ തുറുപ്പുചീട്ടായ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡയെപ്പോലും നിഷ്പ്രഭനാക്കിയാണ് ആവേശ് ഈ റോളിലേക്കുയര്‍ന്നത്. ഐപിഎല്ലിലെ പ്രകടനം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടിനെതിരായ പരമ്പര എന്നിവയ്ക്കുള്ള ഇന്ത്യന്‍ സംഘത്തിലും അദ്ദേഹത്തിന് ഇടം നേടിക്കൊടുത്തിട്ടുണ്ട്. സ്റ്റാന്റ്‌ബൈ താരമായാണ് ആവേശ് ടീമിലെത്തിയിരിക്കുന്നത്.