വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുന്‍ കണക്കുകളൊന്നും നോക്കാറില്ല- ബുംറയുമായുള്ള പോരാട്ടത്തെക്കുറിച്ച് റിഷഭ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ കടം 14ാം സീസണില്‍ വീട്ടി ഡല്‍ഹി ക്യാപിറ്റല്‍സ്. മുംബൈ ഇന്ത്യന്‍സിനെ ആറ് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈയെ 137 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുക്കിയ ഡല്‍ഹി അഞ്ച് പന്ത് ബാക്കി നിര്‍ത്തിയാണ് വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങാന്‍ ഡല്‍ഹിയുടെ റിഷഭ് പന്തിന് സാധിച്ചിരുന്നു. എന്നാല്‍ ബാറ്റിങ്ങില്‍ മികവ് കാട്ടാന്‍ റിഷഭിനായില്ല.

എട്ട് പന്ത് നേരിട്ട് ഏഴ് റണ്‍സെടുത്ത റിഷഭിനെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. ഇത് ആറാം തവണയാണ് ഐപിഎല്ലില്‍ ബുംറക്ക് മുന്നില്‍ റിഷഭ് വിക്കറ്റ് നഷ്ടപ്പെടുത്തുന്നത്. ഇപ്പോഴിതാ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇറങ്ങുമ്പോള്‍ എതിര്‍ ടീം ബൗളറുടെ തനിക്കെതിരായ റെക്കോഡുകളൊന്നും നോക്കാറില്ലെന്ന് പറഞ്ഞിരിക്കുകയാണ് ഡല്‍ഹി നായകന്‍ റിഷഭ് പന്ത്.

'കളിക്കാരനെന്ന നിലയില്‍ മുന്‍ കണക്കുകളെ നോക്കാറില്ല. ഇതിന് മുമ്പ് എന്താണ് ചെയ്തതെന്നത് കാര്യമല്ല. എല്ലാ ദിവസവും ക്രിക്കറ്റില്‍ പുതിയ ദിവസമാണ്. ബുംറക്ക് ഓവറുകള്‍ ബാക്കിയുള്ളതിനാലാണ് ഞാന്‍ ക്രീസിലുള്ളപ്പോള്‍ പന്തെറിഞ്ഞത്. ഞങ്ങള്‍ റണ്‍സ് പിന്തുടരുകയായിരുന്നതിനാല്‍ ഞാന്‍ എന്റെ ഷോട്ടുകള്‍ കളിച്ചു. അപ്പോഴത്തെ സാഹചര്യങ്ങളെയാണ് മുന്‍ കണക്കുകളെക്കാള്‍ കൂടുതല്‍ നോക്കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്'-റിഷഭ് പറഞ്ഞു.

rishabhpant

മത്സരത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ച അമിത് മിശ്രയുടെ പ്രകടനത്തെയും റിഷഭ് പന്ത് പ്രശംസിച്ചു. 'കളി തുടങ്ങിയപ്പോള്‍ ഞങ്ങള്‍ക്ക് അല്‍പ്പം സമ്മര്‍ദ്ദം ഉണ്ടായിരുന്നു. എന്നാല്‍ മിശ്രാ ഭായി ഞങ്ങള്‍ക്ക് മത്സരം തിരികെ തന്നു. കുറഞ്ഞ സ്‌കോര്‍ പിറന്ന മത്സരമായിരുന്നു ഇത്. എന്നാല്‍ ഇവിടെ ബാറ്റ് ചെയ്യാന്‍ വളരെ പ്രയാസമാണ്. കാര്യങ്ങള്‍ ലളിതമായെടുക്കാനാണ് ശ്രമിച്ചത്. 140-150നുള്ളില്‍ മുംബൈയെ പ്രതിരോധിച്ച് നിര്‍ത്തുകയായിരുന്നു ലക്ഷ്യം'-റിഷഭ് പറഞ്ഞു.

നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റാണ് അമിത് വീഴ്ത്തിയത്. പവര്‍പ്ലേയില്‍ 9ന് മുകളില്‍ റണ്‍റേറ്റ് മുംബൈക്കുണ്ടായിരുന്നു. അവിടെ നിന്ന് 137 എന്ന സ്‌കോറിലേക്ക് ഒതുങ്ങിയത് അമിതിന്റെ ബൗളിങ്ങിലാണ്. രോഹിത് ശര്‍മ,ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍,കീറോണ്‍ പൊള്ളാര്‍ഡ് എന്നീ മുംബൈയുടെ നാല് വന്മരങ്ങളെയാണ് രോഹിത് കടപുഴക്കിയത്.

യുവതാരം ലളിത് യാദവിന്റെ പ്രകടനവും ശ്രദ്ധേയമായി. ക്രുണാല്‍ പാണ്ഡ്യയുടെ വിക്കറ്റ് നേടിയ ലളിത് നാല് ഓവറില്‍ 17 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ബാറ്റിങ്ങിനിറങ്ങി 25 പന്തില്‍ 22 റണ്‍സും നേടി പുറത്താകാതെയും നിന്നു. 'ലളിതിനെ മികച്ചൊരു ഇന്ത്യന്‍ താരമായാണ് കരുതുന്നത്. അവനെ വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്' എന്നാണ് ലളിതിന്റെ പ്രകടനത്തെക്കുറിച്ച് റിഷഭ് പറഞ്ഞത്.

Story first published: Wednesday, April 21, 2021, 10:47 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X