വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എന്റെ വിക്കറ്റ് തിരിച്ചടിയായി, തിരിച്ചുവരും, തോല്‍വിയോട് പ്രതികരിച്ച് കെ എല്‍ രാഹുല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സിഎസ്‌കെയോട് നാണംകെട്ട പഞ്ചാബ് കിങ്‌സ്. രാജസ്ഥാനെതിരേ കൂറ്റന്‍ സ്‌കോറടിച്ച് ഞെട്ടിച്ച പഞ്ചാബ് സിഎസ്‌കെയ്‌ക്കെതിരേ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സിലൊതുങ്ങി. മറുപടിക്കിറങ്ങിയ സിഎസ്‌കെ 26 പന്തുകള്‍ ബാക്കി നിര്‍ത്തി ആറ് വിക്കറ്റിന് വിജയവും സ്വന്തമാക്കി. പഞ്ചാബിനെ സംബന്ധിച്ച് ബാറ്റിങ്ങിലും ബൗളിങ്ങിലും കാലിടറി. ഇത്രയും ബാറ്റിങ് കരുത്തുള്ള ടീമിന് ഇത്തരത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ടതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

ഇപ്പോഴിതാ പഞ്ചാബിന്റെ തോല്‍വിയെക്കുറിച്ച് നായകന്‍ കെ എല്‍ രാഹുല്‍ തന്നെ വിശദീകരിച്ചിരിക്കുകയാണ്. 'ആദ്യ 7-8 ഓവറിനുള്ളില്‍ അഞ്ച് വിക്കറ്റ് നഷ്ടമായാല്‍ ഏത് ടീമിനും തിരിച്ചുവരവ് പ്രയാസമാണ്. അവര്‍ നന്നായി പന്തെറിഞ്ഞു. ഞങ്ങളുടെ ചില ഷോട്ടുകള്‍ പിഴച്ചു. അതാണ് മത്സരം നഷ്ടപ്പെടുത്തിയത്. മത്സരത്തിന്റെ അംഗീകാരം സിഎസ്‌കെ ബൗളര്‍മാര്‍ക്കാണ്. വളരെ നന്നായി അവര്‍ പന്തെറിഞ്ഞു. ദീപക് നക്കിള്‍ ബോളിലൂടെ വിക്കറ്റുകള്‍ നേടി. എന്റെ റണ്ണൗട്ട് ടീമിന് തിരിച്ചടിയായി'-രാഹുല്‍ പറഞ്ഞു.

klrahul

കെ എല്‍ രാഹുല്‍ നിലയുറപ്പിച്ച് കളിക്കുമ്പോള്‍ സഹതാരങ്ങള്‍ അതിവേഗം റണ്‍സുയര്‍ത്തുന്ന രീതിയാണ് പഞ്ചാബിന്റേത്. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ രാഹുലിന് തുടക്കത്തിലേതന്നെ കൂടാരം കയറേണ്ടി വന്നു. രവീന്ദ്ര ജഡേജയുടെ ഗംഭീര ത്രോയില്‍ റണ്ണൗട്ടായാണ് രാഹുല്‍ പുറത്തായത്. രാഹുലിന്റെ വിക്കറ്റ് വീണതോടെ പഞ്ചാബ് സമ്മര്‍ദ്ദത്തിലാവുകയും വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെടുകയുമായിരുന്നു. ദീപക് ഹൂഡ (10),നിക്കോളാസ് പുരാന്‍ (0) എന്നിവര്‍ക്കൊന്നും അവസരത്തിനൊത്ത് ഉയരാനായില്ല. ഷാരൂഖ് ഖാന്റെ പ്രകടനമാണ് (36 പന്തില്‍ 47) വന്‍ തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ രക്ഷിച്ചത്.

ഈ തോല്‍വിയില്‍ പഞ്ചാബിന് വലിയ ആശങ്കകളിലെന്നും രാഹുല്‍ പറഞ്ഞു. ' ഞങ്ങളുടെ പദ്ധതികളില്‍ ഉറച്ച് നിന്ന് മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നത്. ഞങ്ങളുടെ ഏറ്റവും മികച്ചത് നല്‍കാനാണ് ശ്രമിക്കുന്നത്. അതിനിടെയില്‍ ചില മോശം മത്സരങ്ങളുണ്ടാകുന്നത് ക്രിക്കറ്റിന്റെ ഭാഗമാണ്. അവസാന മത്സരത്തില്‍ ഞങ്ങള്‍ 220 റണ്‍സ് നേടി. എന്നാല്‍ ഈ മത്സരത്തില്‍ അതിന്റെ പകുതിപോലും നേടാനായില്ല. വ്യക്തിയെന്ന നിലയില്‍ എങ്ങനെ പ്രകടനം മെച്ചപ്പെടുത്താമെന്നാണ് ആലോചിക്കേണ്ടത്. ഇങ്ങനെ ഒരു അവസ്ഥ വീണ്ടും ഉണ്ടായാല്‍ എങ്ങനെ തിളങ്ങാനാവുമെന്നും ചിന്തിക്കുക'-രാഹുല്‍ പറഞ്ഞു.

ഈ മൈതാനത്ത് ഇനിയും മത്സരമുണ്ട്. അതിനാല്‍ 150-160 ടീം സ്‌കോര്‍ നേടാന്‍ എന്ത് ചെയ്യണമെന്നാണ് ആലോചിക്കേണ്ടത്. തെറ്റുകളില്‍ നിന്ന് പഠിക്കേണ്ടതായുണ്ട്.ഭയമില്ലാതെ കളിക്കുകയാണ് വേണ്ടത്. ഇത് ടി20 ക്രിക്കറ്റാണ്. അതിനാല്‍ സീസണില്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ ഇങ്ങനെ സംഭവിച്ചേക്കാം. എന്നാല്‍ മുന്നോട്ട് പോകാനുള്ള ചങ്ങല കൈയില്‍ എടുക്കേണ്ടതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 17, 2021, 10:41 [IST]
Other articles published on Apr 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X