വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ക്യാപ്റ്റാവാന്‍ റിഷഭ് തയ്യാറെടുത്തിരുന്നില്ല, എന്നിട്ടും ഡല്‍ഹിയെ തലപ്പത്തെത്തിച്ചു- പ്രവീണ്‍ ആംറെ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലൂടെ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച താരമാണ് റിഷഭ് പന്ത്. ശ്രേയസ് അയ്യരിന് പരിക്കേറ്റ് സീസണ്‍ നഷ്ടമായതോടെ അപ്രതീക്ഷിതമായി ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനം റിഷഭിലേക്കെത്തുകയായിരുന്നു. തുടക്കക്കാരന്റെ പതറിച്ചയില്ലാതെ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ റിഷഭിനായി. 14ാം സീസണ്‍ പാതിവഴിയില്‍ നിന്നപ്പോള്‍ പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ഡല്‍ഹി.

പുതുമുഖ നായകനായിട്ടും ക്യാപ്റ്റനെന്ന നിലയില്‍ തയ്യാറെടുപ്പ് നടത്താന്‍ വേണ്ടത്ര സമയം ലഭിക്കാതിരുന്നിട്ടും ടീമിനെ തലപ്പത്തെത്തിച്ച റിഷഭിന്റെ നായകമികവിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ പ്രവീണ്‍ ആംറെ. നായകനെന്ന നിലയിലെ റിഷഭിന്റെ പോസിറ്റീവ് ചിന്താഗതിയാണ് ടീമിന്റെ വിജയത്തിന് കാരണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

rishabbpantipl

'ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയ ആദ്യ ദിനം മുതല്‍ അവനെ കാണുന്നതാണ്.ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനൊപ്പം അവന്‍ അനായാസമായി സിക്‌സുകള്‍ നേടിയിരുന്നു. വേഗം കുറഞ്ഞ പിച്ചില്‍ സിക്‌സര്‍ നേടാന്‍ സാധിക്കുന്നു എന്നതാണ് അവന്റെ വലിയ സവിശേഷത. ബൗണ്‍സ് കുറഞ്ഞ പിച്ചിലും അവന്‍ സിക്‌സുകള്‍ നേടുന്നത് കണ്ടപ്പോള്‍ ഇവന്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാണെന്ന് തോന്നി. ഇന്ത്യന്‍ ടീമിനൊപ്പമുള്ള അവസാന ആറ് മാസത്തിലും അവന്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടുന്നു. നിലവില്‍ മികച്ച സ്ഥാനത്താണ് അവനുള്ളത്. ബാറ്റ്‌സ്മാനെന്ന നിലയിലും കീപ്പറെന്ന നിലയിലും അവന്‍ ഇന്ത്യന്‍ ടീമിനൊപ്പം ആസ്വദിക്കുകയാണ്'-പ്രവീണ്‍ പറഞ്ഞു.

മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ റിഷഭിന് മിടുക്കുണ്ട്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടമുള്‍പ്പെടെ പല റെക്കോഡും ഇതിനോടകം റിഷഭ് സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ഭാവി ഇന്ത്യന്‍ നായകനെന്ന വിശേഷണം റിഷഭിനുണ്ട്. ശ്രേയസിന്റെ അഭാവത്തില്‍ റിഷഭ് ഡല്‍ഹി നായകനായി എത്തിയപ്പോള്‍ വെല്ലുവിളികള്‍ ഏറെയായിരുന്നെങ്കിലും അതിനെയൊക്കെ അതിജീവിക്കാന്‍ റിഷഭിനായി.

'നായകനെന്ന നിലയില്‍ ഒട്ടും തയ്യാറെടുപ്പ് നടത്താന്‍ റിഷഭിന് സമയം ലഭിച്ചില്ല. എന്നാല്‍ അവന്റെ പോസിറ്റീവ് മനോഭാവവും സഹതാരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുമാണ് ഡല്‍ഹിയെ തലപ്പത്തേക്കെത്തിച്ചത്. ടി20യില്‍ പരിശീലകനെക്കാള്‍ കൂടുതല്‍ ഉത്തരവാദിത്തം ക്യാപ്റ്റനാണ്. അതിനാല്‍ത്തന്നെ ഡല്‍ഹിയുടെ നേട്ടങ്ങളില്‍ റിഷഭിന്റെ പങ്ക് വലുതാണ്'-പ്രവീണ്‍ കൂട്ടിച്ചേര്‍ത്തു. അടുത്ത മെഗാലേലത്തിന് മുമ്പ് ഡല്‍ഹി നിലനിര്‍ത്തുന്ന താരങ്ങളില്‍ റിഷഭ് പന്തും ഉണ്ടാവും.

Story first published: Tuesday, May 18, 2021, 13:00 [IST]
Other articles published on May 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X