വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിപ്പടയെ വീഴ്ത്തി രോഹിത് പട, പൊള്ളാര്‍ഡിന്റെ 'വണ്‍മാന്‍ ഷോ', റെക്കോഡുകളറിയാം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ സിഎസ്‌കെയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. എല്‍ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കാവുന്ന പോരാട്ടത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ മുന്നോട്ടുവെച്ച 219 റണ്‍സെന്ന വിജയലക്ഷ്യം അവസാന പന്തില്‍ നാല് വിക്കറ്റ് ബാക്കി നിര്‍ത്തി മുംബൈ മറികടക്കുകയായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡിന്റെ (87*) ബാറ്റിങ് വെടിക്കെട്ടാണ് ചരിത്ര നേട്ടം മുംബൈക്ക് നേടിക്കൊടുത്തത്. ധോണിയെന്ന നായകനെ സംബന്ധിച്ച് പ്രയോഗിച്ച് തന്ത്രങ്ങളെല്ലാം പിഴച്ച മത്സരം കൂടിയായിരുന്നു ഇത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ പിറന്ന റെക്കോഡുകളറിയാം.

ഐപിഎല്ലില്‍ 200 മത്സരം പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമായി സിഎസ്‌കെയുടെ സുരേഷ് റെയ്‌ന. എംഎസ് ധോണി,രോഹിത് ശര്‍മ,ദിനേഷ് കാര്‍ത്തിക് എന്നിവരാണ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.

20 പന്തിലാണ് സിഎസ്‌കെയുടെ അമ്പാട്ടി റായിഡു അര്‍ധ സെഞ്ച്വറി നേടിയത്. സിഎസ്‌കെയ്ക്കായി ഒരു താരം നേടുന്ന വേഗമേറിയ രണ്ടാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. 2016ല്‍ പഞ്ചാബ് കിങ്‌സിനെതിരേ 16 പന്തില്‍ സുരേഷ് റെയ്‌ന അര്‍ധ സെഞ്ച്വറി നേടിയതാണ് ഈ റെക്കോഡില്‍ തലപ്പത്ത്. എംഎസ് ധോണിയും 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. മുംബൈക്കെതിരേ 27 പന്തില്‍ 7 സിക്‌സും നാല് ഫോറും ഉള്‍പ്പെടെ പുറത്താവാതെ 72 റണ്‍സാണ് റായിഡു നേടിയത്.

kieronpollard-mi

17 പന്തിലാണ് പൊള്ളാര്‍ഡ് അര്‍ധ സെഞ്ച്വറി നേടിയത്. മുംബൈ ഇന്ത്യന്‍ താരങ്ങളുടെ വേഗമേറിയ അര്‍ധ സെഞ്ച്വറി റെക്കോഡില്‍ ഹര്‍ദിക് പാണ്ഡ്യ,ഇഷാന്‍ കിഷന്‍ എന്നിവരോടൊപ്പം തലപ്പത്തെത്താന്‍ പൊള്ളാര്‍ഡിനായി. സിഎസ്‌കെയ്‌ക്കെതിരേ ഒരു താരത്തിന്റെ വേഗമേറിയ അര്‍ധ സെഞ്ച്വറി പൊള്ളാര്‍ഡിന്റെ പേരിലാണ്. സഞ്ജു സാംസണ്‍,കെ എല്‍ രാഹുല്‍ എന്നിവരുടെ പേരിലുണ്ടായിരുന്ന 19 പന്തില്‍ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡാണ് പൊള്ളാര്‍ഡ് തിരുത്തിയത്.

219 റണ്‍സാണ് മുംബൈ പിന്തുടര്‍ന്ന് ജയിച്ചത്. അവസാന പന്തില്‍ പിന്തുടര്‍ന്ന് ജയിക്കുന്ന ഏറ്റവും വലിയ വിജയലക്ഷ്യമാണിത്. 2016ല്‍ ആര്‍സിബിക്കെതിരേ സിഎസ്‌കെ നേടിയ ജയത്തിന്റെ റെക്കോഡാണ് തിരുത്തപ്പെട്ടത്. പിന്തുടര്‍ന്നിറങ്ങി അവസാന പന്തില്‍ സിഎസ്‌കെയെ മുംബൈ തോല്‍പ്പിക്കുന്നത് ഇത് രണ്ടാം തവണ. 2012ല്‍ 174 റണ്‍സാണ് ഇതിന് മുമ്പ് പിന്തുടര്‍ന്ന് ജയിച്ചത്.

റണ്‍സ് പിന്തുടര്‍ന്ന് അവസാന പന്തില്‍ എതിരാളികള്‍ സിഎസ്‌കെയെ തോല്‍പ്പിക്കുന്നത് 2012ന് ശേഷം ഇതാദ്യമായാണ്. കൂടാതെ 250ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ രണ്ട് അര്‍ധ സെഞ്ച്വറി പ്രകടനം ഉണ്ടാവുന്നത് ഇതാദ്യമായാണ്. റായിഡു 266.6 സ്‌ട്രൈക്കറേറ്റില്‍ 72 റണ്‍സ് നേടിയപ്പോള്‍ 255.9 സ്‌ട്രൈക്കറേറ്റില്‍ 87 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്.

ഇത് 19ാം തവണയാണ് സിഎസ്‌കെയെ മുംബൈ തോല്‍പ്പിക്കുന്നത്. സിഎസ്‌കെയെ കൂടുതല്‍ തവണ തോല്‍പ്പിച്ച ടീമെന്ന റെക്കോഡ് അരക്കെട്ടുറപ്പിക്കാന്‍ മുംബൈക്കായി.

Story first published: Sunday, May 2, 2021, 11:35 [IST]
Other articles published on May 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X