വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇത്തവണയും ഫേവറിറ്റുകള്‍ അവര്‍ തന്നെ, രണ്ടു ടീമുകളെ പ്രവചിച്ച് സെവാഗ്

ഞായറാഴ്ചയാണ് രണ്ടാംഘട്ടമാരംഭിക്കുന്നത്

1

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കു ഞായറാഴ്ച ആരവമുയരാനിരിക്കെ ഇത്തവണത്തെ കിരീട ഫേവറിറ്റുകളെ പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് രണ്ടാംഘട്ടത്തിലെ ഉദ്ഘാടന മല്‍സരം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ് മല്‍സരത്തിനു ആതിഥേയത്വം വഹിക്കുന്നത്.

ആകെ മല്‍സരിക്കുന്ന എട്ടു ടീമുകളില്‍ രണ്ടു പേര്‍ക്കൊഴികെ മറ്റെല്ലാവര്‍ക്കും പകുതി (ഏഴു കളി) മല്‍സരങ്ങള്‍ യുഎഇയില്‍ ശേഷിക്കുന്നുണ്ട്. എന്നാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ആറാംസ്ഥാനക്കാരായ കെഎല്‍ രാഹുലിന്റെ പഞ്ചാബ് കിങ്‌സ് എന്നിവര്‍ക്കു ആറു മല്‍സരരങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. എട്ടു മല്‍സരങ്ങള്‍ വീതം ഈ രണ്ടു ടീമുകളും കളിച്ചുകഴിഞ്ഞു.

 മുംബൈയും ഡല്‍ഹിയും ഫേവറിറ്റുകള്‍

മുംബൈയും ഡല്‍ഹിയും ഫേവറിറ്റുകള്‍

രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്, റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നിവരാണ് ഈ സീസണിലെ കിരീട ഫേവറിറ്റുകളെന്നാണ് സെവാഗ് പ്രവചിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകള്‍ കൂടിയാണ് ഇരുവരും. അന്നു ഡിസിയെ തോല്‍പ്പിച്ചായിരുന്നു മുംബൈ അഞ്ചാം കിരീടം കൈക്കലാക്കിയത്.
സീസണിന്റെ രണ്ടാംപകുതി ദുബായ്, അബുദാബി എന്നീവിടങ്ങളിലേക്കു മാറ്റിയതോടെ മുംബൈ, ഡല്‍ഹി എന്നിവര്‍ വീണ്ടും ഫേവറിറ്റുകളായി മാറിയിരിക്കുകയാണ്. അഞ്ചു തവണ ജേതാക്കളായ മുംബൈ അല്‍പ്പം മുന്നിലാണെന്നും സെവാഗ് അഭിപ്രായപ്പെട്ടു.

 ചെന്നൈയ്ക്കും ബാംഗ്ലൂരിനും കടുപ്പമാവും

ചെന്നൈയ്ക്കും ബാംഗ്ലൂരിനും കടുപ്പമാവും

യുഎഇയിലെ പിച്ചുകള്‍ക്കു വേഗം കുറവായിരിക്കുമെന്നും അതുകൊണ്ടു തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കു രണ്ടാംഘട്ടത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ടെന്നും സെവാഗ് മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ ചെന്നൈയിലെ ശരാശരി സ്‌കോര്‍ 201 റണ്‍സായിരുന്നു. പക്ഷെ യുഎഇയിലെ ട്രാക്കുകളിലേക്കു വന്നാല്‍ ചെന്നൈയ്ക്കും ബാംഗ്ലൂരിനും ബാറ്റിങില്‍ പ്രഹരശേഷി കുറവാണെന്ന് എനിക്കു തോന്നുന്നു. കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ഒരു ടീമിനെ എനിക്കു തിരഞ്ഞെടുക്കേണ്ടി വന്നാല്‍ അതു മുംബൈയായിരിക്കുമെന്നും സെവാഗ് വിശദമാക്കി.

 കോലി ഒരു കിരീടമെങ്കിലും നേടണം

കോലി ഒരു കിരീടമെങ്കിലും നേടണം

ഇന്ത്യയില്‍ വളരെയധികം ആരാധകരുള്ള ക്രിക്കറ്ററായതിനാല്‍ തന്നെ ഒരു തവണയെങ്കിലും ഐപിഎല്‍ ട്രോഫി നേടുകയെന്ന ബാധ്യത റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനായ വിരാട് കോലിക്കുണ്ടെന്നു സെവാഗ് പറഞ്ഞു.
ഐപിഎല്‍ ഓരോ ക്യാപ്റ്റനും വളരെ പ്രധാനമാണ്. പക്ഷെ കോലിക്കു ഇത് കുറച്ചു കൂടുതലാണെന്നാണ് ഞാന്‍ കരുതുന്നത്, കാരണം രാജ്യത്ത് അത്രയുമധികം ആരാധക പിന്തുണയുള്ള ക്രിക്കറ്ററാണ് അദ്ദേഹം. ബാംഗ്ലൂര്‍ ഫ്രാഞ്ചൈസിക്കു വേണ്ടി വിരാട് ഒരി ട്രോഫി നേടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഒരുപാട് തവണയില്ലെങ്കിലും ഒരു തവണയെങ്കിലും കോലിക്കു അത് സാധിച്ചേ തീരൂ.
കൊവിഡ് മഹാമാരി കാരണം സ്‌പോര്‍ട്‌സിനെ സംബന്ധിച്ച് അസാധാരണ വര്‍ഷമായിരുന്നു ഇത്. മുന്‍ സീസണുകളെ അപേക്ഷിച്ച് ബാംഗ്ലൂരിനും ഇതു വ്യത്യസ്ത സീസണായി മാറിയേക്കില്ലെന്നും കിരീടം നേടിയേക്കില്ലെന്നും ആര്‍ക്കറിയാമെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

 കഴിഞ്ഞ സീസണിലെ ഫൈനല്‍

കഴിഞ്ഞ സീസണിലെ ഫൈനല്‍

2020ലെ കഴിഞ്ഞ സീസണിലെ ഐപിഎല്ലിലെ മുഴുവന്‍ മല്‍സരങ്ങളും യുഎഇയിലായിരുന്നു. കൊവിഡ് മഹാമാരിയെ തുടര്‍ന്നു ഇന്ത്യയില്‍ ടൂര്‍ണമൈന്റ് സംഘടിപ്പിക്കുന്നത് അസാധ്യമായി മാറിയതോടെയായിരുന്നു യുഎഇക്കു നറുക്കുവീണത്.
ചാംപ്യന്‍മാരായ മുംബൈ പതിവുതെറ്റിക്കാതെ ഫൈനലിലേക്കു മാര്‍ച്ച് ചെയ്തപ്പോള്‍ എതിരാളികള്‍ ആരും പ്രതീക്ഷിക്കാതിരുന്ന ഡല്‍ഹിയായിരുന്നു. ടൂര്‍ണമെന്റില്‍ ഡിസിയുടെ കന്നി ഫൈനല്‍ കൂടിയായിരുന്നു ഇത്. പക്ഷെ കലാശക്കളിയില്‍ മുംബൈയ്ക്കു പറ്റിയ എതിരാളികളായിരുന്നില്ല ഡിസി. അഞ്ചു വിക്കറ്റിന്റെ മികച്ച വിജയവുമായി മുംബൈ തങ്ങളുടെ അഞ്ചാം കിരീടത്തില്‍ മുത്തമിടുകയായിരുന്നു. ഡിസി നല്‍കിയ 157 റണ്‍സെന്ന വിജയലക്ഷ്യം 18.4 ഓവറില്‍ അഞ്ചു വിക്കറ്റിന മുംബൈ മറികടക്കുകയും ചെയ്തു.

Story first published: Saturday, September 18, 2021, 18:41 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X