വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുന്നത് ദുഷ്‌കരം, കാരണം ചൂണ്ടിക്കാട്ടി രോഹിത് ശര്‍മ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 150 എന്ന ചെറിയ സ്‌കോറിലേക്ക് ഒതുങ്ങിയിട്ടും ഹൈദരാബാദിനെ 13 റണ്‍സിന് തോല്‍പ്പിക്കാന്‍ മുംബൈക്കായി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും മുംബൈ ആദ്യം ബാറ്റ് ചെയ്ത ശേഷം ടീമിനെ പ്രതിരോധിച്ച് നിര്‍ത്തുകയായിരുന്നു. ഇപ്പോഴിതാ ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്ത് ജയിക്കുക ദുഷ്‌കരമാണെന്ന് മുംബൈ നായകന്‍ രോഹിത് ശര്‍മ അഭിപ്രായപ്പെട്ടിരിക്കുകയാണ്.

അതിനുള്ള കാരണവും രോഹിത് ശര്‍മ വ്യക്തമാക്കിയിട്ടുണ്ട്. 'ചെന്നൈയില്‍ രണ്ടാമത് ബാറ്റ് ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം രണ്ടാമത് ബാറ്റ് ചെയ്യുമ്പോള്‍ പിച്ച് സ്ലോവാകുന്നുണ്ട്. രാഹുല്‍ ചഹാര്‍ പന്തെറിയുമ്പോള്‍ നോക്കുക. അവന്റെ നാലാം ഓവറിലും പന്ത് ടേണ്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. അത് ഏകദേശം 13,14 ഓവറുകളായിരിക്കും. ഇത് മുംബൈയില്‍ സാധിക്കുന്ന കാര്യമല്ല. 20ാം ഓവര്‍വരെ ബൗളര്‍മാര്‍ക്ക് മികവ് കാട്ടാന്‍ സാധിക്കുന്നു. പേസര്‍മാര്‍ക്കും സമാന പിന്തുണ ലഭിക്കുന്നു. പന്തിന് റിവേഴ്‌സിങ് ലഭിക്കുന്നു. ഇത് ബാറ്റ്‌സ്മാന്‍മാര്‍ക്ക് വളരെ പ്രയാസമുണ്ടാക്കുന്നു'-രോഹിത് പറഞ്ഞു.

rohitsharmaipl

ചെന്നൈയില്‍ നല്ല ടേണ്‍ ബൗളര്‍മാര്‍ക്ക് ലഭിക്കുണ്ട്. സ്ലോ ബോള്‍ എറിയുന്ന പേസര്‍മാരെ നേരിടാനും ബാറ്റ്‌സ്മാന്‍മാര്‍ പ്രയാസപ്പെടുന്നു. മുംബൈ പേസര്‍മാരായ ട്രന്റ് ബോള്‍ട്ടും ജസ്പ്രീത് ബുംറയുമെല്ലാം കൂടുതല്‍ സ്ലോ ബോളുകളെ ആശ്രയിക്കുന്നത് പിച്ചിന്റെ സ്വഭാവത്തെ മുതലെടുക്കാനാണ്. ഹൈദരാബാദിന്റെ ഖലീല്‍ അഹമ്മദ് മികച്ച ബൗളിങ്ങാണ് കാഴ്ചവെച്ചത്. അതിന് കാരണം നന്നായി സ്ലോ ബോള്‍ എറിഞ്ഞതാണ്.

മുംബൈയുടെ രാഹുല്‍ ചഹാര്‍ നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഗൂഗ്ലിയും ടേണുകളും ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്നു. മുംബൈ ബാറ്റ് ചെയ്തപ്പോള്‍ ഹൈദരാബാദ് സ്പിന്നര്‍ മുജീബുര്‍ റഹ്മാന് ആദ്യ ഓവറില്‍ മികവ് കാട്ടാനായില്ല. എന്നാല്‍ മത്സരം പുരോഗമിക്കവെ പിച്ച് കൂടുതല്‍ സ്ലോവാകുകയും മടങ്ങിയെത്തിയ മുജീബ് നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി 2 വിക്കറ്റെന്ന നിലയില്‍ തന്റെ ഓവര്‍ അവസാനിപ്പിക്കുകയും ചെയ്തു.

'ഹൈദരാബാദിനെതിരേ മുംബൈ മധ്യ ഓവറുകളില്‍ കൂടുതല്‍ നന്നായി ബാറ്റ് ചെയ്തു. മധ്യനിരയില്‍ അതിന് മികവുള്ള താരങ്ങള്‍ ടീമിലുണ്ട്. മധ്യഓവറുകളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്'-രോഹിത് കൂട്ടിച്ചേര്‍ത്തു. മധ്യ ഓവറുകളില്‍ ഇഷാന്‍ കിഷന്‍ (21 പന്തില്‍ 12) തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. എന്നാല്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ (22 പന്തില്‍ 35*) ബാറ്റിങ്ങാണ് മുംബൈയെ 150 എന്ന സ്‌കോറിലേക്കെത്തിച്ചത്.

Story first published: Sunday, April 18, 2021, 13:27 [IST]
Other articles published on Apr 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X