വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഓര്‍മയുണ്ടോ ഈ മുഖം, ഉനാട്കട്ടിന്റെ ഒന്നൊന്നര തിരിച്ചുവരവ്- ഡിസി ഞെട്ടി

ആദ്യ മൂന്നോവറിലും ഓരോ വിക്കറ്റ് വീതം പേസര്‍ വീഴ്ത്തി

ഐപിഎല്ലിലേക്കു ഗംഭീര തിരിച്ചുവരവാണ് രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജയദേവ് ഉനാട്കട്ട് നടത്തിയിരിക്കുന്നത്. സീസണിലെ ആദ്യ കളിയില്‍ തന്നെ കണ്ണഞ്ചിക്കുന്ന പ്രകടനവുമായി വരവറിയിച്ചിരിക്കുകയാണ് അദ്ദേഹം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ ഉനാട്കട്ടിന്റെ മാസ്മരിക സ്‌പെല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ സ്തബ്ധരാക്കുകയും ചെയ്തു. നാലോവറില്‍ 15 റണ്‍സിന് മൂന്നു വിക്കറ്റുകളാണ് ഉനാട്കട്ട് കൊയ്തത്. ആദ്യത്തെ മൂന്നോവറുകളിലും ഓരോ വിക്കറ്റ് വീതം വീഴ്ത്താന്‍ പേസര്‍ക്കു കഴിഞ്ഞു.

1

ഡിസിയുടെ മുന്‍നിരയെ വെട്ടിനിരത്തിയത് ഉനാട്കട്ടായിരുന്നു. ആദ്യത്തെ മൂന്നു വിക്കറ്റുകളും പേസര്‍ക്കാണ് ലഭിച്ചത്. പൃഥ്വി ഷാ (2), ശിഖര്‍ ധവാന്‍ (9), അജിങ്ക്യ രഹാനെ (8) എന്നിവരെയാണ് ഉനാട്കട്ട് വീഴ്ത്തിയത്. 11 ഡോട്ട് ബോളുകളാണ് തന്റെ നാലോവര്‍ ക്വാട്ടയില്‍ ഉനാട്കട്ട് എറിഞ്ഞത്. രണ്ടു ബൗണ്ടറികള്‍ മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ.

രണ്ടാം ഓവറിലാണ് ഉനാട്കട്ടിനെ രാജസ്ഥാന്‍ നായകന്‍ സഞ്ജു പന്തേല്‍പ്പിക്കുന്നത്. ആദ്യത്തെ അഞ്ചു ബോളില്‍ വിട്ടുകൊടുത്തത് മൂന്നു സിംഗിള്‍. രണ്ടു ബോളില്‍ റണ്ണില്ല. അവസാന ബോളില്‍ അപകടകാരിയായ പൃഥ്വിയെ പുറത്താക്കി ഉനാട്കട്ട് ഡിസിയെ ഞെട്ടിച്ചു. 112.7 കിമി മാത്രം വേഗമുള്ള ബോള്‍ പൃഥ്വിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. ഫ്‌ളിക്ക് ചെയ്യാനുള്ളള ശ്രമത്തിനിടെ ബാറ്റിന് അരികില്‍ തട്ടിത്തെറിച്ച ബോള്‍ ബാക്ക് വേര്‍ഡ് പോയിന്റില്‍ ഡേവിഡ് മില്ലര്‍ അനായാസം പിടികൂടി.

അടുത്ത ഓവറിലെ ആദ്യ ബോളില്‍ മറ്റൊരു ഓപ്പണറായ ധവാനും ഉനാട്കട്ടിനു മുന്നില്‍ മുട്ടുമടക്കി. ഈ വിക്കറ്റിനു പക്ഷെ യഥാര്‍ഥ അവകാശി നായകന്‍ സഞ്ജുവാണ്. സഞ്ജുവിന്റെ കണ്ണഞ്ചിക്കുന്ന ഡൈവിങ് ക്യാച്ചാണ് ധവാന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സ്‌കൂപ്പ് ഷോട്ടിനു ശ്രമിച്ച ധവാനെ സഞ്ജു വലതു വശത്തേക്കു മുഴുനീളെ ഡൈവ് ചെയ്ത് ഒരു കൈയിലൊതുക്കി ലാന്‍ഡ് ചെയ്യുകയായിരുന്നു. ഉറപ്പായും ബൗണ്ടറി ലഭിക്കേണ്ടിയിരുന്ന ബോളാണ് സഞ്ജുവിന്റെ മിടുക്ക് കൊണ്ട് രാജസ്ഥാന് വിക്കറ്റ് സമ്മാനിച്ചത്. ഈ ഓവറിലെ മൂന്നാമത്തെ ബോളില്‍ പന്ത് ബൗണ്ടറി നേടി. എന്നാല്‍ ശേഷിച്ച ബോളുകളിലൊന്നും ഉനാട്കട്ട് റണ്‍സ് വഴങ്ങിയില്ല.

മൂന്നാം ഓവറിലും വിക്കറ്റെടുക്കുന്ന പതിവ് ഉനാട്കട്ട് തെറ്റിച്ചില്ല. ഓവറിലെ ആദ്യ ബോളില്‍ ബൗണ്ടറിയടിച്ചാണ് ഉനാട്കട്ടിനെ ഡിസി നായകന്‍ വരവേറ്റത്. അടുത്ത ബോളില്‍ റണ്ണില്ല. മൂന്നാമത്തെ ബോളില്‍ സിംഗിള്‍, നാലാമത്തെ ബോളില്‍ റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ മുന്‍ രാജസ്ഥാന്‍ നായകന്‍ കൂടിയാ രഹാനെയെ ഉനാട്കട്ട് പുറത്താക്കി. സ്ലോ ബോൡലായിരുന്നു രഹാനെ വീണത്. ക്രീസിനേക്കു പുറത്തേക്ക് ഇറങ്ങി ഷോട്ട് കളിക്കാനായിരുന്നു രഹാനെയുടെ ശ്രമം. പക്ഷെ ബോളിനു വേഗം തീരെ കുറവായതോടെ അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ ശങ്കിച്ചു ഷോട്ട് കളിച്ച രഹാനെയെ ഉനാട്കട്ട് തന്നെ അനായാസം പിടികൂടി.

Story first published: Thursday, April 15, 2021, 20:56 [IST]
Other articles published on Apr 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X