വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'അടുത്തത് ഞാന്‍ ഇറങ്ങാം', ധോണി ബാറ്റിങ് ചോദിച്ചുവാങ്ങി, വെളിപ്പെടുത്തി സിഎസ്‌കെ കോച്ച്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി സിഎസ്‌കെ. ലീഗ് ഘട്ടത്തില്‍ ഒന്നാം സ്ഥാനക്കാരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഒന്നാം ക്വാളിഫയറില്‍ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ രണ്ട് പന്തും നാല് വിക്കറ്റും ബാക്കി നിര്‍ത്തി വിജയം നേടുകയായിരുന്നു.

 'ഇനിയൊരു ലോകകപ്പിന് ഉണ്ടായേക്കില്ല', ഖത്തര്‍ ലോകകപ്പോടെ വിരമിക്കല്‍ സൂചന നല്‍കി നെയ്മര്‍ 'ഇനിയൊരു ലോകകപ്പിന് ഉണ്ടായേക്കില്ല', ഖത്തര്‍ ലോകകപ്പോടെ വിരമിക്കല്‍ സൂചന നല്‍കി നെയ്മര്‍

1

വിമര്‍ശകരുടെയെല്ലാം വായടപ്പിക്കുന്ന പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെച്ചത്. പ്രധാനമായും നായകന്‍ എംഎസ് ധോണിയുടെ ബാറ്റിങ്. ലീഗ് ഘട്ടത്തില്‍ ഒരു തവണ പോലും ഫോമിലേക്കെത്താനാവാത്ത ധോണി നിര്‍ണ്ണായക മത്സരത്തില്‍ തന്റെ പഴയ മികവോടെ ഫിനിഷ് ചെയ്യുകയായിരുന്നു. 6 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 18* റണ്‍സുമായാണ് ധോണി സിഎസ്‌കെയെ വിജയ തീരത്തെത്തിച്ചത്. ധോണിയുടെ ബാറ്റിങ്ങിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെല്ലാമുള്ള വായടപ്പിക്കുന്ന മറുപടിയായിരുന്നു ഈ പ്രകടനം.

Also Read: IPL 2022: ഹാര്‍ദിക്കിനെ മുംബൈ കൈവിടും! ലേലത്തില്‍ വലിയ തുകയും ലഭിക്കില്ല- പ്രവചിച്ച് വീരു

2

ഇപ്പോഴിതാ രവീന്ദ്ര ജഡേജക്ക് മുമ്പ് ബാറ്റിങ് ധോണി ചോദിച്ചുവാങ്ങുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്‌കെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്. 'നിരവധി ചര്‍ച്ചകള്‍ നടന്നു. തന്ത്രപരമായ പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. ഒടുവില്‍ ഞാന്‍ ബാറ്റിങ്ങിനിറങ്ങാമെന്ന് ധോണി പറയുകയായിരുന്നു. ഞാന്‍ അവന് പിന്തുണ നല്‍കി. അവനെ പിന്തിരിപ്പില്ല.അതിന്റെ ഫലമാണ് ഇന്ന് കണ്ടത്'-ഫ്‌ളമിങ് പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ യുവരാജ് സിങ്ങിന് മുമ്പ് ബാറ്റിങ്ങിനിറങ്ങി ഇന്ത്യയെ കിരീടത്തിലേക്കെത്തിച്ച ധോണിയുടെ മികവ് ഓര്‍മപ്പെടുത്ത പ്രകടനം കൂടിയായിരുന്നു ഇത്.

Also Read: IPL 2021: മുംബൈ ആരെയൊക്കെ നിലനിര്‍ത്തണം? ഹര്‍ദിക്കിനെ വേണ്ട, സെവാഗ് തിരഞ്ഞെടുക്കുന്നു

3

ധോണിക്ക് മുമ്പ് രവീന്ദ്ര ജഡേജയും ഡ്വെയ്ന്‍ ബ്രാവോയും ബാറ്റിങ്ങിനിറങ്ങണമെന്നാണ് കൂടുതല്‍ പ്രമുഖരും വിലയിരുത്തിയത്. എന്നാല്‍ ഇവരുടെയെല്ലാം കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ് ധോണിയെന്ന ഇതിഹാസമെന്ന് പ്രകടനം കൊണ്ട് അദ്ദേഹം തെളിയിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ തന്നേക്കാള്‍ മനസാന്നിധ്യമുള്ള മറ്റൊരു ക്രിക്കറ്റ് താരവുമില്ലെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് തെളിയിക്കുകയായിരുന്നു ധോണി.

Also Read: IPL 2021: ധോണിക്ക് മുമ്പ് ജഡേജയും ബ്രാവോയും ഇറങ്ങണോ? അഭിപ്രായം വ്യക്തമാക്കി ആകാശ് ചോപ്ര

4

'വൈകാരികമായും വലിയ സന്തോഷം നല്‍കുന്ന ജയമാണിത്. ഓരോ തവണ അവന്‍ പുറത്താകുമ്പോഴും അവന് ഞങ്ങള്‍ പിന്തുണ നല്‍കി. കാരണം അവനില്‍ അര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷ എത്രത്തോളമാണെന്നും അതിന്റെ സമ്മര്‍ദ്ദം എത്രത്തോളമാണെന്നും ഞങ്ങള്‍ക്കറിയാം. ഒരിക്കല്‍ കൂടി ഞങ്ങള്‍ക്കായി അവന്‍ വിജയം നേടിത്തന്നിരിക്കുന്നു. പല കാരണങ്ങളാലും വൈകാരികമായ നിമിഷമായിരുന്നു അത്'-ഫ്‌ളമിങ് പറഞ്ഞു.

Also Read: IPL 2022: അടുത്ത സീസണില്‍ ഇവര്‍ വീട്ടിലിരിക്കും! മെഗാ ലേലത്തില്‍ ആരും വാങ്ങാനിടയില്ലാത്തവര്‍

5

ശര്‍ദുല്‍ ഠാക്കൂറിനെ നാലാമനായി ഇറക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം നേടിക്കൊടുക്കാന്‍ താരത്തിനായില്ല. ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. മിന്നും ഫോമിലുള്ള ജഡേജക്ക് കൂടുതല്‍ ബാറ്റിങ് അവസരം ലഭിക്കേണ്ടതായുണ്ട്. ഫൈനലില്‍ ജഡേജ അഞ്ചാം നമ്പറില്‍ എത്തിയേക്കാമെന്നും ഫ്‌ളമിങ് പറഞ്ഞു. 'ജഡേജ ക്ലാസ് താരമാണ്. ഫൈനലില്‍ അഞ്ചാം നമ്പറില്‍ അവന്‍ എത്തിയേക്കാം. അവന്‍ എത്രത്തോളം മികച്ചവനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഞങ്ങളുടെ മറ്റ് താരങ്ങളെയും വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്തേണ്ടതായുണ്ട്'-ഫ്‌ളമിങ് കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2021: 'ഈ സീസണിലുടെനീളം ഞങ്ങള്‍ക്കൊപ്പം ഭാഗ്യമുണ്ട്', ഡല്‍ഹി കോച്ച് റിക്കി പോണ്ടിങ്

6

Also Read: T20 World cup: 'ജമ്മു എക്‌സ്പ്രസ്' ടീം ഇന്ത്യയിലേക്ക്! ഉമ്രാന്‍ മാലിക്ക് ഇനി ദേശീയ ടീമിനൊപ്പം

സിഎസ്‌കെയ്ക്കുവേണ്ടി റുതുരാജ് ഗെയ്ക് വാദും (70),റോബിന്‍ ഉത്തപ്പയും (63) നടത്തിയ പ്രകടനവും ശ്രദ്ധേയമായി. അവസാന രണ്ട് മത്സരത്തിലും മികവ് കാട്ടാന്‍ സാധിക്കാതെ പോയ ഗെയ്ക് വാദ് 50 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. സുരേഷ് റെയ്‌നക്ക് പകരക്കാരനായി ടീമില്‍ ഇടം പിടിച്ച ഉത്തപ്പ 44 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സുമാണ് പറത്തിയത്. ലീഗ് ഘട്ടത്തില്‍ രണ്ട് തവണ ഡല്‍ഹിയോട് തോറ്റതിന്റെ ക്ഷീണം മാറ്റുന്ന പ്രകടനം തന്നെയാണ് ക്വാളിഫയറില്‍ സിഎസ്‌കെ നടത്തിയത്. തോറ്റെങ്കിലും ഫൈനലിലെത്താന്‍ ഇനിയൊരു അവസരം കൂടി ഡല്‍ഹിക്കുണ്ട്. ആര്‍സിബി-കെകെആര്‍ മത്സരത്തിലെ ജേതാവിനെ രണ്ടാം ക്വാളിഫയറില്‍ തോല്‍പ്പിക്കാനായാല്‍ ഡല്‍ഹിക്ക് ഫൈനലില്‍ വീണ്ടും സിഎസ്‌കെയെ നേരിടാം.

Story first published: Monday, October 11, 2021, 10:39 [IST]
Other articles published on Oct 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X