വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020- സ്റ്റോയ്‌നിസിനെ ഓപ്പണറാക്കിയതിനു പിന്നില്‍ സെവാഗ്? തന്റെ ഉപദേശം ചിലര്‍ മുതലെടുക്കുന്നു

ഓപ്പണറായി കളിച്ച സ്റ്റേയ്‌നിസ് മികച്ച പ്രകടനം നടത്തിയിരുന്നു

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കളിയില്‍ ഓസ്‌ട്രേലിയന്‍ താരം മാര്‍ക്കസ് സ്‌റ്റോയ്‌നിസിനെ ഓപ്പണറാക്കിയ ഡല്‍ഹി ക്യാപ്പിറ്റല്‍സ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഈ നീക്കം കളിയില്‍ വഴിത്തിരിവാകുകയും ചെയ്തിരുന്നു. ഡല്‍ഹി 17 റണ്‍സിന് എസ്ആര്‍എച്ചിനെ തകര്‍ത്തു ഫൈനലിലേക്കു മുന്നേറിയപ്പോള്‍ ബാറ്റിങിലും ബൗളിങിലും തിളങ്ങിയ സ്‌റ്റോയ്‌നിസായിരുന്നു ഡിസിയുടെ ഹീറോ. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമായിരുന്നു. 27 പന്തില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം സ്റ്റോയ്‌നിസ് 38 റണ്‍സ് അടിച്ചെടുത്തിരുന്നു. ഓപ്പണിങ് വിക്കറ്റില്‍ സ്റ്റോയ്‌നിസ്- ശിഖര്‍ ധവാന്‍ ജോടി ചേര്‍ന്ന് 8.2 ഓവറില്‍ ഡിസിക്കായി 86 റണ്‍സും നേടിയിരുന്നു. പിന്നീട് ബൗളിങില്‍ മൂന്നു വിക്കറ്റെടുക്കാനും ഓസീസ് താരത്തിനായിരുന്നു.

1

അതിനിടെ സ്‌റ്റോയ്‌നിസിനെ ഡിസി ഓപ്പണറാക്കി ഇറക്കണമെന്നത് താന്‍ നേരത്തേ അഭിപ്രായപ്പെട്ട കാര്യമാണെന്നും ചിലര്‍ തന്റെ ഉപദേശം മുതലെടുക്കുകയാണെന്നും ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് സ്വന്തം യൂട്യൂബ് ചാനലില്‍ തമാശരൂപേണ പറഞ്ഞു. എസ്എര്‍എച്ചിനെതിരേ ടോസ് ലഭിച്ച ഡല്‍ഹി ബാറ്റിങ് തിരഞ്ഞെടുത്തപ്പോള്‍ വലിയൊരു സര്‍പ്രൈസ് തന്നെയായിരുന്നു എല്ലാവരെയും കാത്തിരുന്നത്. താന്‍ നേരത്തേ നിര്‍ദേശിച്ചതു പോലെ തന്നെ മാര്‍ക്കസ് സ്‌റ്റോയ്‌നിസ് ഡല്‍ഹിക്കു വേണ്ടി ഓപപ്പണറായി ഇറങ്ങി. ഒരു കാര്യം ഞാന്‍ പറയട്ടെ, തന്റെ സൗജന്യ ഉപദേശം അവരെല്ലാം മുതലെടുക്കുകയാണെന്നു സെവാഗ് വ്യക്തമാക്കി.

IPL 2020: ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ ആര് കൊണ്ടുപോകും? അറിയേണ്ടതെല്ലാംIPL 2020: ഓറഞ്ച്, പര്‍പ്പിള്‍ ക്യാപ്പുകള്‍ ആര് കൊണ്ടുപോകും? അറിയേണ്ടതെല്ലാം

IPL 2020: ക്യാപ്റ്റന്‍ ശ്രേയസ് അയ്യറാണ്, പക്ഷെ ഡല്‍ഹിയുടെ 'ലീഡര്‍' ഈ താരമെന്ന് സ്റ്റോയിനിസ്IPL 2020: ക്യാപ്റ്റന്‍ ശ്രേയസ് അയ്യറാണ്, പക്ഷെ ഡല്‍ഹിയുടെ 'ലീഡര്‍' ഈ താരമെന്ന് സ്റ്റോയിനിസ്

ഡിസി ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സ്റ്റോയ്‌നിസിന്റെ ക്യാച്ച് ജാസണ്‍ ഹോള്‍ഡര്‍ കൈവിട്ടതിന് വലിയ വിലയാണ് നല്‍കേണ്ടി വന്നതെന്നു സെവാഗ് ചൂണ്ടിക്കാട്ടി. സ്‌റ്റോയ്‌നിസിനെ പുറത്താക്കി ഡല്‍ഹിക്കു തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിക്കാന്‍ എസ്ആര്‍എച്ചിനു അവസരം ലഭിച്ചതായിരുന്നു. എന്നാല്‍ മൂന്നു റണ്‍സ് മാത്രമെടുത്തു നില്‍ക്കെ സ്‌റ്റോയ്‌നിസിനെ ഹോള്‍ഡര്‍ കൈവിട്ടത് അവര്‍ക്കു വലിയ ആഘാതമായി മാറിയെന്നും സെവാഗ് വിലയിരുത്തി.

2

ജീവന്‍ തിരിച്ചുകിട്ടിയ ശേഷം സ്‌റ്റോയ്‌നിസിന്റെ ആത്മവിശ്വാസം ബുര്‍ജ് ഖലീഫയേക്കാള്‍ വലുതായിരുന്നു. ആദ്യം സന്ദീപ് വാര്യറുടെ ബൗളിങില്‍ അദ്ദേഹം റണ്‍സ് അടിച്ചുകൂട്ടി. പിന്നീട് ഹോള്‍ഡര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോഴും സ്‌റ്റോന്‌സിന് മുറിവിന്‍മേല്‍ ഉപ്പ് പുരട്ടി. ഹോള്‍ഡറുടെ ഓവറില്‍ 18 റണ്‍സ് ഡല്‍ഹി വാരിക്കൂട്ടിയതായും സെവാഗ് കൂട്ടിച്ചേര്‍ത്തു.

സ്‌റ്റോയ്‌നിസിന്റെ അനായാസ ബാറ്റിങ് സഹ ഓപ്പണറായ ധവാനെയും പ്രചോദിപ്പിക്കുകയും കൂടുതല്‍ ആക്രമിച്ചു കളിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. ഷഹബാസ് നദീമിനെയായിരുന്നു ധവാന്‍ തന്റെ പ്രധാന ഇരയാക്കിയത്. അദ്ദേഹത്തിനെതിരേ ധവാന്‍ റണ്‍സ് അടിച്ചെടുത്തു കൊണ്ടിരുന്നതായും സെവാഗ് പറഞ്ഞു.

Story first published: Monday, November 9, 2020, 19:39 [IST]
Other articles published on Nov 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X