വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹൈദരാബാദിന്റെ പ്രതീക്ഷയും കരുത്തും, ഇവരെ കരുതിയിരുന്നോളു

2013ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിന് പകരമായി ഐപിഎല്ലിലേക്കെത്തിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയുമായെത്തി അതിവേഗം എതിരാളികളുടെ പേടി സ്വപ്‌നമായി മാറാന്‍ ഹൈദരാബാദിനായി. ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍ തുടങ്ങി പരിചയസമ്പന്നരായ പ്രതിഭാശാലികള്‍ ടീമിലേക്കെത്തിയതോടെ ടീമിന്റെ മുഖഛായതന്നെ മാറി.

അരങ്ങേറ്റ സീസണില്‍ത്തന്നെ പ്ലേ ഓഫ് കളിച്ച ഹൈദരാബാദ് 2016ല്‍ കിരീടം ചൂടി. 17 മത്സരത്തില്‍ നിന്ന് 848 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വാര്‍ണറുടെ മികവിലായിരുന്നു ഹൈദരാബാദിന്റെ നേട്ടം. 2018 സീസണില്‍ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് പരാജയപ്പെട്ടു. ഇത്തവണയും മികച്ച താരങ്ങളുമായെത്തുന്ന ഹൈദരാബാദിന്റെ കരുത്തും പ്രതീക്ഷയുമായ മൂന്ന് യുതാരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

21കാരനായ അഫ്ഗാന്‍ സ്പിന്നറുടെ മികവെന്തെന്ന് ആര്‍ക്കും പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇതിനോടകം തന്നെ വിവിധ ലീഗുകളിലായി റാഷിദ് തന്റെ ശക്തി തെളിയിച്ച് കഴിഞ്ഞു. ഐപിഎല്ലിലും തന്റെ പ്രതിഭ കാട്ടിയിട്ടുള്ള റാഷിദില്‍ ഇത്തവണയും ഹൈദരാബാദിന് പ്രതീക്ഷയേറെ.

മിന്നും ഫോമിലാണ് റാഷിദ് ഐപിഎല്ലിനെത്തുന്നത്. ബിഗ്ബാഷ് ലീഗിന്റെ ഈ സീസണില്‍ 15 മത്സരത്തില്‍ നിന്ന് 19 വിക്കറ്റാണ് യുവതാരം വീഴ്ത്തിയത്. വിക്കറ്റ് കൊയ്യാന്‍ മിടുക്കനായ റാഷിദ് നിര്‍ണ്ണായകഘട്ടത്തില്‍ ബാറ്റുകൊണ്ടും ടീമിന് സഹായമാണ്. അവസാന രണ്ട് ഐപിഎല്ലില്‍ നിന്ന് 38 വിക്കറ്റ് നേടിയ റാഷിദാണ് 2018 സീസണിലെ രണ്ടാമത്തെ കൂടുതല്‍ വിക്കറ്റുള്ള താരം.

പ്രിയം ഗാര്‍ഗ്

പ്രിയം ഗാര്‍ഗ്

ഇന്ത്യയുടെ അണ്ടര്‍ 19 ക്രിക്കറ്റ് ടീം താരമായ പ്രിയം ഗാര്‍ഗ് ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിക്കുന്നുണ്ട്. 2018ല്‍ സെഞ്ച്വറിയോടെ രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം കുറിച്ചതോടെയാണ് ഗാര്‍ഗിനെ ശ്രദ്ധിച്ച് തുടങ്ങിയത്. ആ സീസണില്‍ ഒരു ഇരട്ട സെഞ്ച്വറിയടക്കം 814 റണ്‍സാണ് താരം നേടിയത്. 11 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗാര്‍ഗിന്റെ സ്‌ട്രൈക്ക റേറ്റ് 132.74 ആണ്. ഇത്തവണ ഹൈദരാബാദിന്റെ യുവതാരങ്ങള്‍ ഏറ്റവും ശ്രദ്ധേയ പ്രകടനം കാഴ്ചവെക്കാന്‍ സാധ്യതയുള്ള താരമാണ് ഗാര്‍ഗ്.

വിരാട് സിങ്

വിരാട് സിങ്

22കാരനായ താരം ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. 10 ഇന്നിങ്‌സില്‍ നിന്ന് 57.16 ശരാശരിയില്‍ 343 റണ്‍സാണ് താരം നേടിയത്. 142.32 ആണ് സ്‌ട്രൈക്കറേറ്റ്. 2014ലാണ് ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ചത്. ആക്രമിച്ച് കളിക്കുന്ന ശൈലിയുള്ള താരത്തെ ഓപ്പണര്‍ റോളിലാണ് കൂടുതലായും പരീക്ഷിക്കപ്പെട്ടിട്ടുള്ളത്. അവസരം ലഭിച്ചാല്‍ ഹൈദരാബാദ് നിരയില്‍ ശോഭിക്കാന്‍ കെല്‍പ്പുള്ള താരമാണ് വിരാട് സിങ്.

Story first published: Saturday, March 14, 2020, 10:23 [IST]
Other articles published on Mar 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X