വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: രാജസ്ഥാന്റെ ഏറ്റവും വലിയ പ്രശ്‌നം അവനാണ്, പകരം ആ ബൗളറെ കളിപ്പിക്കണമെന്ന് ഗംഭീര്‍,

By Vaisakhan MK

ദുബായ്: രാജസ്ഥാന്‍ റോയല്‍സ് ഗംഭീര വിജയം മുംബൈക്കെതിരെ നേടിയെങ്കിലും ഒരു താരത്തിന്റെ പ്രകടനം പോരെന്ന് ഗൗതം ഗംഭീര്‍. രാജസ്ഥാന്റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെയാണ് ഗംഭീര്‍ വിമര്‍ശിച്ചിരിക്കുന്നത്. രാജസ്ഥാന്റെ ഏറ്റവും വലിയ പ്രശ്‌നം സ്മിത്താണെന്നും ഗംഭീര്‍ പറയുന്നു. രാജസ്ഥാന്‍ എവിടൊക്കെ സ്മിത്തിനെ പരീക്ഷിച്ചിട്ടും അവര്‍ക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ടൂര്‍ണമെന്റിന്റെ ആദ്യ രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടി കളി മാറ്റി മറിച്ചത് സ്മിത്തായിരുന്നു. എന്നാല്‍ പിന്നീടുള്ള മത്സരങ്ങളില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടതോടെ സ്മിത്തും ഫോമൗട്ടായിരുന്നു.

1

സ്മിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയാല്‍ അവര്‍ക്ക് ഒരു പേസറെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. വിദേശ താരമായ ഒഷാനെ തോമസിനെ ഇതോടെ കളിപ്പിക്കാനും സാധിക്കും. ബൗളിംഗ് നിരയില്‍ ജോഫ്ര ആര്‍ച്ചര്‍ക്കൊപ്പം കരുത്ത് പകരാന്‍ ഒഷാനെ തോമസിന് സാധിക്കുമെന്നും ഗംഭീര്‍ വ്യക്തമാക്കി. തുടക്കം മുതല്‍ സ്മിത്തിന്റെ കാര്യം ഞാന്‍ പറയുന്നതാണ്. സ്വയം ടീമില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ സ്മിത്തിന് സാധിക്കണം. ഒഷാനെ തോമസില്ലെങ്കില്‍ മറ്റേതെങ്കിലും പേസറെ ടീമില്‍ ഉള്‍പ്പെടുത്തണം. അത് സ്മിത്തിന്റെ പ്രകടനത്തെയും ചിലപ്പോള്‍ നന്നാക്കിയേക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

ഒരു വിദേശ താരമായ പേസര്‍ കൂടി ടീമിലുണ്ടെങ്കില്‍ മൂന്നോവര്‍ ആര്‍ച്ചറെ കൊണ്ട് ആദ്യ പവര്‍പ്ലേയില്‍ എറിയിക്കാന്‍ സാധിക്കും. ഇതിനുള്ളില്‍ തന്നെ മത്സരം അവര്‍ക്ക് സ്വന്തമാക്കാനും സാധിക്കും. ഇതിപ്പോ എല്ലാ എതിരാളികള്‍ക്കും അറിയാം, ജോഫ്ര ആര്‍ച്ചര്‍ കഴിഞ്ഞാല്‍ രാജസ്ഥാന്റെ ബൗളിംഗ് നിരയ്ക്ക് ആഴമില്ലെന്ന്. അതുകൊണ്ട് പവര്‍പ്ലേയില്‍ രണ്ടോവര്‍ മാത്രമാണ് രാജസ്ഥാന് ആര്‍ച്ചറെ വെച്ച് അറിയാന്‍ സാധിക്കുകയെന്നും ഗംഭീര്‍ പറഞ്ഞു. അതേസമയം അവസാന ഓവറിലേക്ക് കളി കൊണ്ടുപോയി ജയിപ്പിക്കുന്ന രീതിയെയും ഗംഭീര്‍ എതിര്‍ത്തു. ടി20യില്‍ ആ രീതി എപ്പോള്‍ വേണമെങ്കിലും പിഴയ്ക്കാമെന്നും ഗംഭീര്‍ വ്യക്തമാക്കി.

ഹൈദരാബാദിനെതിരായ തോല്‍വിയാണ് ഗംഭീര്‍ വിമര്‍ശന വിധേയമാക്കിയത്. വിജയ് ശങ്കറും മനീഷ് പാണ്ഡെയും ചേര്‍ന്ന് കളി അവസാന ഓവറിലേക്ക് കൊണ്ടുപോകാനാണ് ശ്രമിച്ചത്. കളി തോല്‍പ്പിച്ചത് ഇവരുടെ ഈ രീതിയാണ്. ടി20യില്‍ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ഒരേ രീതിയില്‍ കളിക്കാന്‍ പാടില്ല. അവസാന ഓവറിലേക്ക് കളി നീട്ടുന്നത്. അസംബന്ധമാണെന്നും ഗംഭീര്‍ ചൂണ്ടിക്കാണിച്ചു. ഏതെങ്കിലും ഒരു താരം അറ്റാക്കിംഗ് ഗെയിം കളിക്കണം. പാണ്ഡെയും ശങ്കറും അറ്റാക്കിംഗ് ഗെയിം കളിക്കാന്‍ തയ്യാറായില്ല. അവസാന ഓവറുകളില്‍ ജയിക്കാവുന്നതിലും കൂടുതല്‍ റണ്‍സ് ഹൈദരാബാദിന് വേണ്ടിയിരുന്നുവെന്നും ഗംഭീര്‍ പറഞ്ഞു.

Story first published: Monday, October 26, 2020, 18:56 [IST]
Other articles published on Oct 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X