വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈക്കെതിരേ എവിടെയാണ് കണക്കുകൂട്ടല്‍ തെറ്റിയത്? വിരാട് കോലി വ്യക്തമാക്കുന്നു

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ആദ്യം പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമായി മുംബൈ ഇന്ത്യന്‍സ്. 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മുംബൈക്ക് നെറ്റ്‌സ് റണ്‍റേറ്റാണ് കരുത്തായത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ നിലവിലെ പ്രകടനം അഞ്ചാം കിരീട പ്രതീക്ഷ നല്‍കുന്നതാണ്. വിരാട് കോലി നയിക്കുന്ന ആര്‍സിബിക്ക് പ്ലേ ഓഫ് പ്രവേശനത്തിലേക്ക് ഒരുപടി കൂടി അടുക്കാനുള്ള സുവര്‍ണ്ണാവസരമാണ് മുംബൈക്കെതിരായ തോല്‍വിയിലൂടെ നഷ്ടമായിരിക്കുന്നത്.

ആര്‍സിബി

മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ ആര്‍സിബിക്ക് സാധിച്ചില്ല. ഇപ്പോഴിതാ മുംബൈക്കെതിരേ ആര്‍സിബിയുടെ തോല്‍വിക്ക് കാരണമായത് എന്താണെന്ന് നായകന്‍ വിരാട് കോലി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. 'ബാറ്റിങ്ങില്‍ ഇത്തരത്തില്‍ സംഭവിക്കുന്നത് പ്രതീക്ഷിക്കാത്തതാണ്. അവസാന അഞ്ച് ഓവറുകളില്‍ റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു.

മുംബൈ

മുംബൈ ബൗളര്‍മാര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞതോടെ പ്രതീക്ഷിച്ചതിലും 20 റണ്‍സ് കുറച്ചാണ് നേടാനായത്. 17 ഓവര്‍ വരെ മത്സരത്തില്‍ നിയന്ത്രണം ഞങ്ങള്‍ക്കുണ്ടായിരുന്നു. അത് ബൗളര്‍മാരുടെ ആത്മാര്‍ത്ഥമായ പരിശ്രമം കൊണ്ടാണ്. മോറിസിനും സ്‌റ്റെയിനും തുടക്കത്തില്‍ ലഭിച്ച സ്വിങ് ലഭിച്ചാല്‍ പവര്‍പ്ലേയില്‍ ഒന്നിലധികം വിക്കറ്റ് നേടാമെന്ന് കരുതിയിരുന്നു. എന്നാല്‍ അവരുടെ ബാറ്റ്‌സ്മാന്‍മാര്‍ മികച്ച രീതിയില്‍ കളിച്ചു'-കോലി പറഞ്ഞു.

ദേവ്ദത്ത്

ഒന്നാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടുകെട്ട് ഉണ്ടായ ശേഷമാണ് ആര്‍സിബി കളി കൈവിട്ടത്. തുടര്‍ച്ചയായി വിക്കറ്റും വീണതോടെ 164 എന്ന ശരാശരി സ്‌കോറിലേക്ക് ആര്‍സിബി ഒതുങ്ങി. ദേവ്ദത്ത് പടിക്കലിന്റെ (74) ബാറ്റിങ്ങാണ് ആര്‍സിബിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 45 പന്തില്‍ 12 ഫോറും 1 സിക്‌സും ദേവ്ദത്ത് സ്വന്തമാക്കി. 164.44 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. വിരാട് കോലി (9),എബി ഡിവില്ലിയേഴ്‌സ് (15) എന്നിവര്‍ പെട്ടെന്ന് മടങ്ങിയത് ആര്‍സിബിയുടെ സ്‌കോറിങ് വേഗത കുറച്ചു.

ബൂംറ

ബൂംറയുടെ ഷോര്‍ട്ട് ബോളില്‍ വമ്പന്‍ ഷോട്ടിന് ശ്രമിച്ച് കോലി പുറത്തായപ്പോള്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ ലോ ഫുള്‍ട്ടോസിലാണ് ഡിവില്ലിയേഴ്‌സ് കുടുങ്ങിയത്. ശിവം ദുബെ (2),ക്രിസ് മോറിസ് (4) എന്നിവര്‍ക്കും അവസാന ഓവറുകളില്‍ പ്രതീക്ഷ കാക്കാന്‍ സാധിക്കാതെ വന്നതോടെ ശരാശരി സ്‌കോറിലേക്ക് ആര്‍സിബി ഒതുങ്ങുകയായിരുന്നു. മുംബൈക്കുവേണ്ടി ബൂംറ നാല് ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ട്രന്റ് ബോള്‍ട്ട്,രാഹുല്‍ ചഹാര്‍,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

സൂര്യകുമാര്‍ യാദവ്

മുംബൈക്കുവേണ്ടി സൂര്യകുമാര്‍ യാദവ് (79) കത്തിക്കയറിയതാണ് ആര്‍സിബിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ആര്‍സിബിക്ക് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ജയം അനിവാര്യമാണ്. ഡല്‍ഹി ക്യാപിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദുമാണ് കോലിക്കും സംഘത്തിനും മുന്നിലുള്ള വെല്ലുവിളി. ഇത്തവണ ടീമുകള്‍ തമ്മിലുള്ള പോയിന്റ് വ്യത്യാസം വളരെ കുറവായതിനാല്‍ ആരും പ്ലേ ഓഫ് ഉറപ്പിക്കും ആര് പുറത്താകും എന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്.

Story first published: Thursday, October 29, 2020, 11:43 [IST]
Other articles published on Oct 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X