വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്‌നേഹിക്കുന്ന ദേവ്ദത്ത് പടിക്കല്‍, മലപ്പുറത്തിന്റെ മുത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ ഇപ്പോള്‍ താരമായിരിക്കുന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ ദേവ്ദത്ത് പടിക്കലാണ്. കേവലം 20 വയസ് മാത്രം പ്രായമുള്ള ദേവ്ദത്ത് അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ തുടങ്ങിയിരിക്കുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിനൊപ്പം ഓപ്പണറായെത്തിയ ദേവ്ദത്ത് ഫിഞ്ചിനെ കാഴ്ചക്കാരനാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. സഞ്ജു സാംസണിന് ശേഷം മലയാളികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന താരമായി ചുരുങ്ങിയ കാലം കൊണ്ട് ദേവ്ദത്ത് മാറിക്കഴിഞ്ഞു. യുവരാജ് സിങ്ങിന്റെ ശൈലിയോട് പലരും ഉപമിക്കുന്ന ദേവ്ദത്തിന് അധികം വൈകാതെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടാലും അത്ഭുതപ്പെടേണ്ടതില്ല.

മലപ്പുറത്ത് നിന്ന് തുടങ്ങി ഇന്ന് ആര്‍സിബിയില്‍

മലപ്പുറത്ത് നിന്ന് തുടങ്ങി ഇന്ന് ആര്‍സിബിയില്‍

ദേവ്ദത്ത് പടിക്കല്‍ ഐപിഎല്ലില്‍ തല്ലിത്തകര്‍ക്കുമ്പോള്‍ മലയാളികള്‍ക്കും അഭിമാനമാണ്. കാരണം ദേവ്ദത്തിന്റെ തുടക്കം മലപ്പുറം എടപ്പാളില്‍ നിന്നാണ്. ദേവ്ദത്തിന്റെ അമ്മ അമ്പിളിയുടെ വീടായ എടപ്പാളിലാണ് ദേവ്ദത്തിന്റെ ജനനം. പിന്നീട് അച്ഛന്റെ ജോലിയുടെ ഭാഗമായി ഹൈദരാബാദിലേക്ക്. ചെറുപ്പത്തിലേ തന്നെ ക്രിക്കറ്റിനോടുള്ള താല്‍പര്യം കാണിച്ച ദേവ്ദത്ത് ഒമ്പതാം വയസിലാണ് ക്രിക്കറ്റിനെ ഗൗരവത്തോടെ എടുക്കുന്നത്. മകന്റെ ക്രിക്കറ്റ് ഭാവിക്കായി കൂടുതല്‍ നല്ലത് ബംഗളൂരുവാണെന്ന് തിരിച്ചറിഞ്ഞതോടെ കുടുംബം ബംഗളൂരുവിലേക്ക് താമസം മാറി.

ദേവ്ദത്ത്

ഇടം കൈയില്‍ അതിവേഗം വിസ്മയിപ്പിക്കാന്‍ സാധിച്ച ദേവ്ദത്ത് അധികം വൈകാതെ കര്‍ണാടക അണ്ടര്‍ 14 ടീമില്‍.2017ലെ കെപിഎല്ലില്‍ 53 പന്തില്‍ 72 റണ്‍സ് നേടിയതോടെ ദേവ്ദത്ത് നോട്ടപ്പുള്ളിയായി. പിന്നീട് വിജയ് ഹസാരെ ട്രോഫിയിലെ 609 റണ്‍സും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ 580 റണ്‍സും ദേവ്ദത്തിനെ ഇന്ത്യ അണ്ടര്‍ 19 ടീമിലെത്തിച്ചു. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ ഏത് ടീമിനും വിലപ്പെട്ടതിനായതിനാല്‍ പ്രതിഭയുടെ ദേവ്ദത്ത് ആര്‍സിബിയുടെ തട്ടകത്തിലേക്കും എത്തപ്പെട്ടു.

ഫുട്‌ബോളില്ലാതെ എന്ത് മലപ്പുറം കാരന്‍

ഫുട്‌ബോളില്ലാതെ എന്ത് മലപ്പുറം കാരന്‍

ക്രിക്കറ്റാണ് തട്ടകമെങ്കിലും മലപ്പുറം കാരനായ ദേവ്ദത്തിന് ഫുട്‌ബോള്‍ ക്രിക്കറ്റിനൊപ്പം തന്നെ പ്രധാനപ്പെട്ടതാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വളരെയധികം ഇഷ്ടപ്പെടുന്ന ദേവ്ദത്ത് സമയം കിട്ടുമ്പോഴെല്ലാം ഫുട്‌ബോള്‍ മത്സരങ്ങളും കാണാറുണ്ട്. യുണൈറ്റഡിന്റെ കഴിവധും മത്സരങ്ങള്‍ മിസ് ചെയ്യാറില്ല ആര്‍സിബിയുടെ ഈ യുവതാരം.

ദേവ്ദത്ത് പടിക്കലിന്റെ കരിയര്‍

ദേവ്ദത്ത് പടിക്കലിന്റെ കരിയര്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്,ലിസ്റ്റ് എ,ടി20 എന്നീ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടാന്‍ ദേവ്ദത്തിന് സാധിച്ചു. ഇക്കഴിഞ്ഞ വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ 11 ഇന്നിങ്‌സില്‍ നിന്ന് 67.66 ശരാശരിയില്‍ 609 റണ്‍സാണ് താരം നേടിയത്. അതില്‍ രണ്ട് സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. വിജയ് ഹസാരെ ട്രോഫിയിലെ ടോപ് സ്‌കോററായിരുന്ന താരം. അവസാന സീസണിലെ മുഷ്താഖ് അലി ട്രോഫി ടി20യില്‍ 12 ഇന്നിങ്‌സില്‍ നിന്ന് 64.44 ശരാശരിയില്‍ 580 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഇതില്‍ 1 സെഞ്ച്വറിയും 5 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ടൂര്‍ണമെന്റിലെ ടോപ് സ്‌കോററും ദേവ്ദത്തായിരുന്നു.

കോലിയുടെ ഉപദേശം കരുത്തായി

കോലിയുടെ ഉപദേശം കരുത്തായി

നെറ്റ്‌സില്‍ കോലിയോടും ആരോണ്‍ ഫിഞ്ചിനോടും ഒപ്പം സമയം ചിലവിടാന്‍ സാധിച്ചതാണ് കരുത്തായതെന്നാണ് മത്സര ശേഷം ദേവ്ദത്ത് പ്രതികരിച്ചത്. ബൗളറെ കണ്ട് ഭയക്കരുതെന്ന് ആത്മവിശ്വാസം നല്‍കിയത് കോലിയാണെന്നും സംശയങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി നല്‍കിയെന്നും യുവതാരം പറഞ്ഞു. ആര്‍സിബിയുടെ ദൈഹരാദാബിനെതിരായ മത്സരത്തിലെ ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്. 42 പന്തില്‍ എട്ട് ഫോറുള്‍പ്പെടെ 56 റണ്‍സാണ് ദേവ്ദത്ത് നേടിയത്. ഈ സീസണില്‍ സ്ഥിരതയോടെ കളിച്ചാല്‍ അടുത്ത വര്‍ഷം നടക്കുന്ന ടി20 ലോകകപ്പ് ടീമിലേക്കും ദേവ്ദത്തിനെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Tuesday, September 22, 2020, 13:56 [IST]
Other articles published on Sep 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X