വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ബിസിബി എന്‍ഒസി നിഷേധിച്ചതില്‍ നിരാശയുണ്ടോ? തുറന്ന് പറഞ്ഞ് മുസ്തഫിസുര്‍ റഹ്മാന്‍

ധാക്ക: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, മുംബൈ ഇന്ത്യന്‍സ് തുടങ്ങിയ പ്രമുഖ ടീമുകള്‍ സ്വന്തമാക്കാന്‍ ശ്രമിച്ച താരമാണ് ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാന്‍. ഐപിഎല്ലില്‍ തരക്കേടില്ലാത്ത പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന താരത്തിന് ഇത്തവണ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് എന്‍ഒസി നല്‍കാന്‍ വിസമ്മതിച്ചതോടെ ഇത്തവണത്തെ ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇപ്പോഴിതാ ഐപിഎല്ലില്‍ കളിക്കാതിരുന്നതിനെക്കുറിച്ച് തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ് മുസ്തഫിസുര്‍ റഹ്മാന്‍.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കുവേണ്ടിയാണ് ഐപിഎല്‍ വേണ്ടെന്ന് വെച്ചതെന്നാണ് മുസ്തഫിസുര്‍ പറഞ്ഞത്. 'ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് മഹത്തായ കാര്യമാണ്. ശ്രീലങ്കയിലെ പരമ്പരയ്ക്കായി അവര്‍ 14 ദിവസത്തെ ക്വാറന്റെയ്ന്‍ ആവിശ്യപ്പെടുന്നത് ഞങ്ങള്‍ക്ക് അംഗീകരിക്കാവുന്ന കാര്യമല്ല. ഇത്തരമൊരു പ്രധാനപ്പെട്ട പരമ്പരയില്‍ റൂമില്‍ ഇരിക്കാന്‍ ഒരിക്കലും കഴിയില്ല. നിങ്ങള്‍ എത്രത്തോളം കഠിനമായി പരിശീലിച്ചുവെന്നതില്‍ കാര്യമില്ല. ബിസിബി ശ്രമിച്ചിരുന്നു. എന്നാല്‍ 14 ദിവസത്തെ ക്വാറന്റെയ്ന്‍ അവിടുത്തെ നിയമമാണ്.

mustafizurrahman

അതിനെ ബഹുമാനിക്കേണ്ടതുണ്ട്. ശ്രീലങ്കന്‍ പരമ്പര നീട്ടിവെക്കുമെന്ന് അറിയുമായിരുന്നെങ്കില്‍ ബിസിസിബി ഐപിഎല്ലിനായി എന്‍ഒസി നല്‍കുമായിരുന്നു. എന്തൊക്കെയാണ് സംഭവിച്ചതെങ്കിലും എല്ലാം നല്ലതിനാണ്. ഐപിഎല്ലില്‍ കളിച്ചിരുന്നെങ്കില്‍ ചിലപ്പോള്‍ കോടികള്‍ ലഭിച്ചേക്കുമായിരുന്നു'-മുസ്തഫിസുര്‍ പറഞ്ഞു. ശ്രീലങ്കന്‍ പരമ്പരക്കായാണ് താരത്തിന്റെ എന്‍ഒസി ബിസിബി നിഷേധിച്ചത്. എന്നാല്‍ കോവിഡ് വ്യാപനം ശക്തമായതോടെ ശ്രീലങ്കന്‍ പരമ്പര മാറ്റിവെച്ചിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സ് ലസിത് മലിംഗയുടെ പകരക്കാരനായി മുസ്തഫിസുര്‍ റഹ്മാനെ എത്തിക്കാനാണ് ശ്രമിച്ചത്. സ്ലോബോള്‍ നന്നായി വഴങ്ങുന്നതിനാല്‍ യുഎഇയില്‍ താരത്തിന് തിളങ്ങാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ മുസ്തഫിസുറിനെ ലഭിക്കാതെ വന്നതോടെ ഓസീസ് പേസര്‍ ജെയിംസ് പാറ്റിന്‍സണെ മുംബൈ ടീമിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹാരി ഗുര്‍ണിയുടെ പകരക്കാരനായാണ് മുസ്തഫിസുറിനെ പരിഗണിച്ചിരുന്നത്. എന്തായാലും ഇത്തവണത്തെ ഐപിഎല്ലില്‍ കളിക്കാനുള്ള മികച്ച അവസരമാണ് ഇടം കൈയന്‍ പേസര്‍ക്ക് നഷ്ടമായത്.

2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് ആദ്യമായി മുസ്തഫിസുര്‍ ഐപിഎല്ലില്‍ കളിച്ചത്. സീസണില്‍ ഹൈദരാബാദ് കിരീടം നേടിയപ്പോള്‍ 16 വിക്കറ്റുമായി മിന്നും പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. 2018ല്‍ മുംബൈ ഇന്ത്യന്‍സിലെത്തിയ മുസ്തഫിസുര്‍ 7 മത്സരത്തില്‍ നിന്ന് 7 വിക്കറ്റാണ് നേടിയത്. സീസണിന്റെ അവസാനത്തില്‍ മുംബൈ താരത്തെ ഒഴിവാക്കുകയും ചെയ്തിരുന്നു. 24 ഐപിഎല്ലില്‍ നിന്നായി 24 വിക്കറ്റുകളാണ് താരത്തിന്റെ ഐപിഎല്ലിലെ സമ്പാദ്യം.

Story first published: Wednesday, September 30, 2020, 13:38 [IST]
Other articles published on Sep 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X