വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈക്ക് തിരിച്ചടി; ലസിത് മലിംഗ ഐപിഎല്ലിലെ പകുതിയിലേറെ മത്സരം കളിക്കില്ല

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ സെപ്റ്റംബര്‍ 19ന് യുഎഇയില്‍ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സിന് കടുത്ത തിരിച്ചടി. സൂപ്പര്‍ പേസര്‍ ലസിത് മലിംഗ ഐപിഎല്ലിനെത്താന്‍ ഏറെ വൈകുമെന്ന വിവരമാണ് മുംബൈയെ ആശങ്കപ്പെടുത്തുന്നത്. മുംബൈ ടീമിനൊപ്പം യുഎഇയിലേക്ക് മലിംഗ പോയിട്ടില്ല. അച്ഛന്റെ അസുഖവുമായി ബന്ധപ്പെട്ട് നിലവില്‍ നാട്ടിലാണ് മലിംഗയുള്ളത്. അടുത്ത ആഴ്ചയില്‍ മലിംഗയുടെ അച്ഛന് ശസ്ത്രക്രിയ നടക്കുന്നുണ്ടെന്നും അതിനാലാണ് ഐപിഎല്ലിനെത്താന്‍ വൈകുന്നതുമെന്നാണ് വിവരം. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഐപിഎല്ലിന്റെ പ്ലേ ഓഫ് തീരുമാനിച്ചിരിക്കുന്ന സമയത്താകും മലിംഗയ്ക്ക് മടങ്ങിവരാനാവുക. അങ്ങനെയെങ്കില്‍ മുംബൈയ്ക്കത് കടുത്ത തിരിച്ചടിയാവുമെന്നുറപ്പ്.

ഇപ്പോള്‍ മുംബൈ ടീമിനൊപ്പം യുഎഇയിലേക്ക് പോയി മത്സരത്തില്‍ പങ്കെടുത്താല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ തിരിച്ചുവരവ് എളുപ്പമാവില്ല. കൂടാതെ വിദേശ രാജ്യത്ത് നിന്ന് ശ്രീലങ്കയിലെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈനും ശ്രീലങ്കന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിക്കുന്നുണ്ട്. അതിനാല്‍ യുഎഇയില്‍ പോയിട്ട് തിരിച്ചുവന്ന് അച്ഛന്റെ ചികിത്സ നടത്തുക എളുപ്പമാകില്ല. ഇതാണ് അദ്ദേഹം ഐപിഎല്ലിന്റെ പകുതിയോളം മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണം. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് കൊറോണയുടെ ഇടവേളയ്ക്ക് ശേഷം നടത്തിയ ക്യാംപിലും മലിംഗ പങ്കെടുത്തിരുന്നില്ല. മുംബൈയുടെ കിരീട നേട്ടങ്ങളിലെല്ലാം നിര്‍ണ്ണായക പങ്കുവഹിച്ച ബൗളറാണ് മലിംഗ.

lasithmalinga

അവസാന സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ അവസാന ഓവറില്‍ എട്ട് റണ്‍സ് നേടാന്‍ അനുവദിക്കാതെ തടുത്തു നിര്‍ത്തി മുംബൈക്ക് കിരീടം നേടിക്കൊടുത്തത് മലിംഗയുടെ മികവായിരുന്നു. ഒരു റണ്‍സിനാണ് അവസാന സീസണില്‍ മുംബൈ ചെന്നൈയെ തോല്‍പ്പിച്ചത്. 36കാരനായ മലിംഗയാണ് ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരം. 170 മത്സരത്തില്‍ നിന്ന് 122 വിക്കറ്റാണ് ഐപിഎല്ലില്‍ മലിംഗയുടെ പേരിലുള്ളത്. കൂടുതല്‍ നാല് വിക്കറ്റ് വീഴ്ത്തിയ ബൗളറുടെ റെക്കോഡില്‍ സുനില്‍ നരെയ്‌നുമായി ഒന്നാം സ്ഥാനം പങ്കിടുകയാണ് മലിംഗ. ഇരുവരും ആറ് തവണയാണ് നാല് വിക്കറ്റ് പ്രകടനം നടത്തിയിട്ടുള്ളത്. മലിംഗയുടെ അഭാവത്തില്‍ ജസ്പ്രീത് ബൂംറയ്ക്കും ട്രന്റ് ബോള്‍ട്ടിനുമൊപ്പം നഥാന്‍ കോള്‍ട്ടര്‍ നൈലോ,മിച്ചല്‍ മക്ലെങ്ങനോ മുംബൈ പേസ് നിരയില്‍ ഇടം പിടിച്ചേക്കും. അതേ സമയം ട്രന്റ് ബോള്‍ട്ട് ഐപിഎല്ലില്‍ നിന്ന് ചിലപ്പോള്‍ വിട്ടുനില്‍ക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അങ്ങനെ സംഭവിച്ചാല്‍ പകരക്കാരനെ തേടുക മുംബൈക്ക് കടുത്ത വെല്ലുവിളിയാവും.

Story first published: Friday, August 21, 2020, 18:51 [IST]
Other articles published on Aug 21, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X