വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: പഞ്ചാബിലെ ആ ബൗളറെ നേരിടാന്‍ പ്രയാസപ്പെട്ടു, അടിക്കാന്‍ പോലും സാധിച്ചില്ലെന്ന് തേവാത്തിയ

By Vaisakhan MK

ദുബായ്: രാജസ്ഥാന്‍ റോയല്‍സിന്റെ ഹീറോ രാഹുല്‍ തേവാത്തിയ താന്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ്. പഞ്ചാബിന്റെ ബൗളര്‍മാരെ കളിക്കാന്‍ ശരിക്കും ബുദ്ധിമുട്ടിയിരുന്നുവെന്ന് തേവാത്തിയ പറയുന്നു. സഞ്ജു സാംസണുമായി ഇടവേളകളില്‍ നടത്തിയ സംഭാഷണങ്ങള്‍ സഹായകരമായിട്ടുണ്ട്. പക്ഷേ പഞ്ചാബിന്റെ സ്പിന്നര്‍മാര്‍ നല്ല രീതിയിലാണ് പന്തെറിഞ്ഞതെന്ന് തേവാത്തിയ വ്യക്തമാക്കി. മത്സരം ജയിക്കാനായി ഏത് പൊസിഷനില്‍ ഇറങ്ങാനും താന്‍ തയ്യാറാണെന്ന് തേവാത്തിയ പറയുന്നു.

ആ ബൗളര്‍ ബുദ്ധിമുട്ടിച്ചു

ആ ബൗളര്‍ ബുദ്ധിമുട്ടിച്ചു

കിംഗ്‌സ് ഇലവന്റെ സ്പിന്നര്‍മാര്‍ ഗംഭീരമായിട്ടാണ് പന്തെറിഞ്ഞത്. എടുത്ത് പറയേണ്ടത് രവി ബിഷ്‌ണോയിയെ കുറിച്ചാണ്. ബിഷ്‌ണോയ് എനിക്കെതിരെ എറിഞ്ഞ പന്തുകളെല്ലാം മികച്ചതായിരുന്നു. ബിഷ്‌ണോയിയുടെ പന്തുകളില്‍ ബാറ്റ് കൊള്ളിക്കാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. ശരിക്കും അദ്ദേഹത്തെ നേരിടാന്‍ ബുദ്ധിമുട്ടിയെന്നും തേവാത്തിയ പറഞ്ഞു. ഇതാണ് ശരിക്കും എന്നെ സമ്മര്‍ദത്തിലാക്കിയത്. എന്നാല്‍ ഒരു ഓവര്‍ കൊണ്ട് മത്സരം മാറ്റി മറിക്കാന്‍ സാധിക്കുമെന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്നുവെന്ന് തേവാത്തിയ പറഞ്ഞു.

സഞ്ജുവുമൊത്ത് കാത്തിരുന്നു

സഞ്ജുവുമൊത്ത് കാത്തിരുന്നു

കളി മാറ്റി മറിക്കുന്ന ഒരു ഓവറിനാണ് ഞാനും സഞ്ജു സാംസണും കാത്തിരുന്നത്. ബാറ്റ് കൃത്യമായി കണക്ട് ചെയ്യാനാണ് ശ്രമിച്ചത്. സിക്‌സറുകള്‍ അടിക്കാന്‍ തുടങ്ങിയാല്‍, അത് ഓവറിന്റെ ആദ്യ പന്തില്‍ തന്നെ തുടങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു. ഷെല്‍ഡണ്‍ കോട്രെലിന്റെ ഓവര്‍ വന്നപ്പോഴാണ് അത്തരമൊരു തീരുമാനമെടുത്തത്. ആഓവറില്‍ നല്ല റണ്‍സ് അടിച്ചാല്‍ സ്‌കോര്‍ പിന്തുടരുന്നത് എളുപ്പമാകുമെന്ന് അറിയാമായിരുന്നു. തുടക്കത്തിലെ പതര്‍ച്ചയില്‍ ഞാനടക്കമുള്ളവര്‍ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ വമ്പനടികള്‍ ആരംഭിച്ചാല്‍ അതുമായി മുന്നോട്ട് പോകാനായിരുന്നു തീരുമാനം.

അവസാന ഓവറുകള്‍

അവസാന ഓവറുകള്‍

അവസാനത്തെ രണ്ടോ മൂന്നോ ഓവറാണ് ഞങ്ങള്‍ ലക്ഷ്യമിട്ടത്. ആദ്യ മൂന്നോ നാലോ ഓവര്‍ എനിക്ക് കളിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ആറോ ഏഴോ പന്തുകളില്‍ വമ്പനടികള്‍ വന്നാല്‍ കളിമാറ്റാന്‍ എനിക്ക് സാധിക്കുമെന്നും, രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാനാവുമെന്നും അറിയുമായിരുന്നു. ഞങ്ങളുടെ അവസാന ഓവറുകള്‍ എറിഞ്ഞ ബൗളര്‍മാരാണ് വളരെ നന്നായി പന്തെറിഞ്ഞത്. എന്നാല്‍ ഈ സ്‌കോര്‍ ചേസ് ചെയ്യാന്‍ ടീം ഒരുക്കമായിരുന്നു. നല്ല തുടക്കം കിട്ടിയത് ടീമിന് വളരെ ഗുണം ചെയ്തിരുന്നു.

സൂപ്പര്‍ ഓവറിലും ഇറങ്ങും

സൂപ്പര്‍ ഓവറിലും ഇറങ്ങും

സൂപ്പര്‍ ഓവറിലും ഇറങ്ങാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ അതെല്ലാം ക്യാപ്റ്റന്റെയും കോച്ചിന്റെയും തീരുമാനമാണ്. ടീം എന്ത് റോള്‍ തന്നാലും അതുപ്രകാരം കളിക്കാന്‍ തയ്യാറാണ്. എനിക്ക് തന്ന റോള്‍ വമ്പനടികള്‍ നടത്തുക എന്നതായിരുന്നു. തുടക്കം മുതല്‍ തന്നെ ക്രീസിലെത്തിയപ്പോള്‍ എന്റെ റോള്‍ അതായിരുന്നു. രഞ്ജി ട്രോഫിയിലായിരുന്നപ്പോള്‍ ഞാന്‍ ഹരിയാനയ്ക്ക് വേണ്ടിയാണ് കളിച്ചത്. എന്നാല്‍ അവിടെ മീഡിയം പേസര്‍മാരാണ് അധികവും പന്തെറിയുക. അതുകൊണ്ട് ഞാന്‍ അധികം മത്സരങ്ങള്‍ കളിച്ചിട്ടില്ല. ബാറ്റിംഗും ബൗളിംഗും ഒരുപോലെ നോക്കാനാണ് എന്നെ ചുമതലപ്പെടുത്തിയതെന്നും തേവാത്തിയ പറഞ്ഞു.

Story first published: Tuesday, September 29, 2020, 22:55 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X