വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സൂപ്പര്‍ ഓവറിലെ സൂപ്പര്‍ ബൗളര്‍മാര്‍, ഇന്നലെ താരമായ ബൗളര്‍മാരുടെ പ്രകടനത്തിലൂടെ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ കണ്ട ദിവസമായിരുന്നു ഇന്നലെ. നടന്ന രണ്ട് മത്സരങ്ങളും സൂപ്പര്‍ ഓവറിലേക്ക് നീണ്ടതാണ് ആരാധകരെ ആവേശം കൊള്ളിച്ചത്. പൊതുവേ ബാറ്റ്‌സ്മാന്‍മാര്‍ കൈയടി നേടുന്ന ഐപിഎല്ലില്‍ ഇന്ന് താരമായത് ബൗളര്‍മാരാണ്. ലക്ഷ്യം പിഴക്കാത്ത കൃത്യതയാര്‍ന്ന പന്തുകളുമായി ആരാധകരെ ആവേശത്തിലാക്കാന്‍ ഇവര്‍ക്ക് സാധിച്ചു. കൊല്‍ക്കത്ത ഹൈദരാബാദ് മത്സരത്തില്‍ ലോക്കി ഫെര്‍ഗൂസന്‍ നിറഞ്ഞാടിയപ്പോള്‍ മുംബൈ-പഞ്ചാബ് പോരാട്ടത്തില്‍ ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ക്രിസ് ജോര്‍ദാന്‍ എന്നിവരും കൈയടി നേടി. ഇവരുടെ പ്രകടങ്ങള്‍ ഒന്ന് പരിശോധിക്കാം.

 ലോക്കി ഫെര്‍ഗൂസന്‍

ലോക്കി ഫെര്‍ഗൂസന്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലെത്തിച്ചത് ലോക്കി ഫെര്‍ഗൂസന്റെ ബൗളിങ് മികവാണ്. സീസണിലെ ആദ്യ ഐപിഎല്ലിനിറങ്ങിയ ഫെര്‍ഗൂസന്‍ പ്രതീക്ഷ കാത്തു. നാല് ഓവറില്‍ 15 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ഫെര്‍ഗൂസന്‍ നേടിയത്. 13 പന്തുകളാണ് അദ്ദേഹം റണ്‍സ് വിട്ടുകൊടുക്കാതെ എറിഞ്ഞത്. 3.75 എക്കോണമിയില്‍ പന്തെറിയുക എന്നത് ഏറെ ശ്രമകരമായ കാര്യമാണ്. സൂപ്പര്‍ ഓവറിലും കെകെആര്‍ വിശ്വാസം അര്‍പ്പിച്ചത് ഫെര്‍ഗൂസനില്‍. ഇത് തെറ്റിയില്ലെന്ന് തെളിയിച്ച് മൂന്ന് പന്തില്‍ രണ്ട് വിക്കറ്റുമായി ഹൈദരാബാദിനെ എറിഞ്ഞൊതുക്കാന്‍ ഫെര്‍ഗൂസനായി. കളിയിലെ താരവും ഫെര്‍ഗൂസനാണ്.

ജസ്പ്രീത് ബൂംറ

ജസ്പ്രീത് ബൂംറ

റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ജസ്പ്രീത് ബൂംറയുടെ പിശുക്കിനെക്കുറിച്ച് ആര്‍ക്കും സംശയം ഉണ്ടാകാന്‍ ഇടയില്ല. ഇന്നലെ പഞ്ചാബിനെതിരേ ആദ്യ സൂപ്പര്‍ ഓവറില്‍ മുംബൈ പന്തെറിയാന്‍ ഏല്‍പ്പിച്ചത് ബൂംറയെ. മിന്നും യോര്‍ക്കറുകളുമായി പ്രതീക്ഷ കാത്ത ബൂംറ വെറും 5 റണ്‍സില്‍ പഞ്ചാബിനെ തളച്ചു. നിക്കോളാസ് പുരാന്‍,കെ എല്‍ രാഹുല്‍ എന്നിവരെ സൂപ്പര്‍ ഓവറില്‍ പുറത്താക്കുകയും ചെയ്തു. നേരത്തെ നാല് ഓവറില്‍ 24 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും ബൂംറ സ്വന്തമാക്കിയിരുന്നു. 12 ടോട്ട് ബോളുകള്‍ ഇതില്‍ ഉള്‍പ്പെടും. 6 ആയിരുന്നു എക്കോണമി.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

മുംബൈക്കെതിരേ പഞ്ചാബിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായത് മുഹമ്മദ് ഷമിയുടെ ബൗളിങ്ങാണ്. വെറും അഞ്ച് റണ്‍സിന് ആദ്യ സൂപ്പര്‍ ഓവറില്‍ പഞ്ചാബ് വീണപ്പോള്‍ മികച്ച ബൗളിങ്ങിലൂടെ മുംബൈയെ വിജയം നേടുന്നതില്‍ നിന്ന് തടുത്തത് ഷമിയാണ്. മിന്നും യോര്‍ക്കറുകളുമായി രോഹിത് ശര്‍മയേയും ക്വിന്റന്‍ ഡീകോക്കിനെയും ഷമി പിടിച്ചുകെട്ടി. ഇതാണ് മത്സരത്തില്‍ വഴിത്തിരിവായതും രണ്ടാം സൂപ്പര്‍ ഓവറിലേക്ക് മത്സരം നീളാനും സഹായിച്ചത്. നേരത്തെ നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ഷമി നേടിയിരുന്നു. 12 ഡോട്ട്‌ബോളുകള്‍ എറിഞ്ഞ ഷമിയുടെ എക്കോണമി 7.50 ആയിരുന്നു.

ക്രിസ് ജോര്‍ദാന്‍

ക്രിസ് ജോര്‍ദാന്‍

പഞ്ചാബിനുവേണ്ടി രണ്ടാം സൂപ്പര്‍ ഓവര്‍ എറിയാനെത്തിയ ക്രിസ് ജോര്‍ദാനും കൈയടി അര്‍ഹിക്കുന്നു. കീറോണ്‍ പൊള്ളാര്‍ഡ്, ഹര്‍ദിക് പാണ്ഡ്യ ബാറ്റ്‌സ്മാന്‍മാരെ എറിഞ്ഞൊതുക്കാന്‍ ജോര്‍ദാന് സാധിച്ചു. 11 റണ്‍സ് മാത്രമാണ് അദ്ദേഹം വിട്ടുകൊടുത്തത്. ഒരു ബൗണ്ടറി മാത്രമാണ് അദ്ദേഹം വഴങ്ങിയത്. രണ്ട് വൈഡും എറിഞ്ഞു. ഈ പിഴവുകൂടി നികത്തിയിരുന്നെങ്കില്‍ ഏറ്റവും മികച്ച ഓവറായി ഇത് മാറിയേനെ. നേരത്തെ 3 ഓവറില്‍ 32 റണ്‍സ് വഴങ്ങി 1വിക്കറ്റും ജോര്‍ദാന്‍ നേടിയിരുന്നു.

Story first published: Monday, October 19, 2020, 12:04 [IST]
Other articles published on Oct 19, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X