വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ചെന്നൈ പൊളിയാന്‍ മൂന്ന് കാരണങ്ങള്‍, ധോണിക്ക് ആ വീഴ്ച്ചകളുണ്ടായി, മടങ്ങിവരവുണ്ടാകും!!

By Vaisakhan MK

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് ഏകദേശം പുറത്തായിരിക്കുകയാണ്. പത്ത് കളിയില്‍ നിന്ന് വെറും മൂന്ന് ജയം മാത്രമാണ് അവര്‍ക്കുള്ളത്. രാജസ്ഥാനെതിരെ കഴിഞ്ഞ ദിവസം തോറ്റതോടെ സിഎസ്‌കെയെ പലരും കുറ്റപ്പെടുത്താനും തുടങ്ങി. എന്നാല്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ അവര്‍ക്ക് വീഴ്ച്ചകളുണ്ടായി എന്ന് പരിശോധിച്ചാല്‍ വ്യക്തമാകും. 2018 മുതലുള്ള ടീമില്‍ മാറ്റമൊന്നുമില്ലാത്തത് അവരെ നന്നായി ബാധിച്ചിട്ടുണ്ട്. ഇനിയുള്ള നാല് മത്സരങ്ങള്‍ അവര്‍ക്ക് ജയിക്കുകയെങ്കിലും ചെയ്യേണ്ടത് അത്യാവശ്യമാണ്.

യുഎഇയിലേക്ക് മാറിയത് തിരിച്ചടി

യുഎഇയിലേക്ക് മാറിയത് തിരിച്ചടി

സിഎസ്‌കെയുടെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു വേദി മാറ്റം. ചെന്നൈയില്‍ കളിക്കുമെന്ന് അവര്‍ മനസ്സുകൊണ്ട് തീരുമാനിച്ചതായിരുന്നു. അവിടെയുള്ള പിച്ചുകളും താരങ്ങള്‍ക്ക് സുപരിചിതമായിരുന്നു. പക്ഷേ ചെന്നൈ ആധിപത്യം നേടുമെന്നായിരുന്നു പ്രവചനം. കാരണം സ്പിന്‍ നിര ശക്തമാണെന്ന് എല്ലാവരും പറഞ്ഞിരുന്നു. എന്നാല്‍ വേണ്ടത്ര സ്പിന്‍ പിച്ചില്‍ ഉണ്ടായില്ല. സിഎസ്‌കെയുടെ സ്പിന്‍ നിരയും വന്‍ പരാജയമായി. പിയൂഷ് ചൗള, കരണ്‍ ശര്‍മ, എന്നിവര്‍ വന്‍ പരാജയമായി. ഇമ്രാന്‍ താഹിറും മിച്ചല്‍ സാന്റ്‌നറും കളത്തില്‍ ഇറങ്ങിയില്ല. പേസ് ബൗളര്‍മാര്‍ക്ക് ആനുകൂല്യം ഉള്ള പിച്ചുകളായിരുന്നു ഇത്. സിഎസ്‌കെയുടെ വയസ്സന്‍ പടയ്ക്ക് യുഎഇയിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാനും സാധിച്ചില്ല. ചെപ്പോക്കിലാണ് കളിച്ചിരുന്നതെങ്കിലും ഫലം മാറുമായിരുന്നു. ഏഴിലും ജയിച്ചാല്‍ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമായിരുന്നു.

ടീം കോമ്പിനേഷന്‍

ടീം കോമ്പിനേഷന്‍

ചെപ്പോക്കില്‍ എല്ലാ വര്‍ഷവും ഏഴ് കളികള്‍ ചെന്നൈയ്ക്ക് ഉണ്ടാവും. യുഎഇയില്‍ വ്യത്യസ്തമായ മൂന്ന് വേദികളാണ് ഉള്ളത്. അതുകൊണ്ട് പ്ലേയിംഗ് ഇലവന്റെ കാര്യത്തില്‍ സിഎസ്‌കെയ്ക്ക് പിഴച്ചു. ഏതാണ് ജയിക്കാവുന്ന ടീം എന്ന കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. സുരേഷ് റെയ്‌നയും ഹര്‍ഭജന്‍ സിംഗും പോയതോടെ കൂടുതല്‍ ഓപ്ഷനില്ലാതായി. ഇവര്‍ക്ക് പകരക്കാരെ സിഎസ്‌കെ നോക്കാതിരുന്നത് അമ്പരിപ്പിക്കുന്നതായിരുന്നു. തുടര്‍ച്ചയായി മാറുന്ന ടീം ഒരിക്കലും ജയിക്കില്ല എന്ന് ഉറപ്പാണ്. ആദ്യ മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പ്രകടനത്തിന് ശേഷം അമ്പാട്ടി റായിഡുവിന് പരിക്കേറ്റു. അതോടെ മത്സരങ്ങള്‍ നഷ്ടമായി. ഡ്വെയ്ന്‍ ബ്രാവോയ്ക്കും പരിക്ക് വില്ലനായി. മുരളി വിജയ്, കേദാര്‍ ജാദവ്, റിതുരാജ് ഗെയ്ക്ക്വാദ് എന്നിവര്‍ വന്‍ പരാജയമായി. ടീമിന് മുന്നോട്ട് പോകുക ഇവരൊന്നുമില്ലാതെ സാധ്യമല്ല.

ധോണിയും മോശം

ധോണിയും മോശം

ധോണിയും മോശമാണെന്ന് എടുത്ത് പറയേണ്ട കാര്യമാണ്. വിരമിച്ചെന്നും, ഒരുവര്‍ഷം കളിച്ചില്ലെന്നതുമൊക്കെ വെറും ന്യായീകരണം മാത്രമാണ്. ഇത്തവണ ഫിനിഷറെന്ന നിലയില്‍ ധോണിയുടെ നിഴല്‍ മാത്രമാണ് കാണാനായത്. 2019ല്‍ അദ്ദേഹം ടീമിന് വേണ്ടി ഗംഭീര പ്രകടനം നടത്തിയിരുന്നു. ഇത്തവണ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ധോണി തുടര്‍ച്ചയായി മുട്ടുമടക്കി. മധ്യഓവറുകളില്‍ റണ്‍ നിരക്ക് കുറയ്ക്കുന്നതിന് പോലും ധോണി കാരണമാക്കി. അവസാന ഓവറുകളില്‍ വമ്പനടിക്കും ധോണിക്ക് സാധിക്കുന്നില്ല. ധോണിയുടെ സ്‌ട്രൈക്ക് റേറ്റും കുത്തനെ താഴോട്ടാണ്. ഈ സീസണില്‍ ഐപിഎല്ലിലെ തന്നെ ഏറ്റവും വലിയ മോശം പ്രകടനമാണ് ധോണി കാഴ്ച്ചവെക്കുന്നത്.

ഇനിയുള്ള സാധ്യതകള്‍

ഇനിയുള്ള സാധ്യതകള്‍

സിഎസ്‌കെയ്ക്ക് ഇനിയും പ്ലേ ഓഫില്‍ കളിക്കാന്‍ സാധിക്കും. 14 പോയിന്റ് നേടിയാലും സാധ്യതയുണ്ട്. നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്. 2019ലെ കണക്കെടുത്താണ് ആറ് ജയം മാത്രം നേടിയ ഹൈദരാബാദാണ് നാലാമതായി പ്ലേ ഓഫിലെത്തിയത്. മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത, പഞ്ചാബ് എന്നിവരോടാണ് അടുത്ത മത്സരം. ഇതില്‍ മൂന്ന് പേരും കടുത്ത എതിരാളികളാണ്. ഇവര്‍ ടോപ് ഫോറില്‍ ഇപ്പോഴുണ്ട്. അതേസമയം വയസ്സന്‍ ടീമായത് കൊണ്ട് പ്രശ്‌നങ്ങള്‍ നേരിടുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് കോച്ച് സ്റ്റീവന്‍ ഫ്‌ളെമിംഗും പറയുന്നു. ഈ ടീമിന്റെ സാധ്യതകള്‍ അവസാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ തിരിച്ചെത്തിയപ്പോള്‍ കിരീടം നേടി. കഴിഞ്ഞ തവണ ഒരു റണ്‍സിനാണ് കിരീടം നഷ്ടായത്. ഇത്തവണ അത് ആവര്‍ത്തിക്കുക കഷ്ടമാണെന്ന് അറിയാമായിരുന്നുവെന്നും ഫ്‌ളെമിംഗ് പറഞ്ഞു.

Story first published: Tuesday, October 20, 2020, 19:20 [IST]
Other articles published on Oct 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X