വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അവരെന്താണ് തെറ്റായി ചെയ്തത്? ആ രണ്ട് താരങ്ങളെക്കൂടി പരിഗണിക്കണമായിരുന്നു- ദീപ് ദാസ്ഗുപ്ത

ന്യൂഡല്‍ഹി: സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നടത്തുന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ സമീപകാലത്തായി തിളങ്ങുന്ന ഒട്ടുമിക്ക താരങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്. ദേവ്ദത്ത് പടിക്കല്‍, ചേതന്‍ സക്കറിയ, റുതുരാജ് ജയ്ഗ്വാദ്, നിധീഷ് റാണ, കൃഷ്ണപ്പ ഗൗതം തുടങ്ങിയവര്‍ക്കെല്ലാം ഇന്ത്യ കന്നി അവസരം നല്‍കിയിട്ടുണ്ട്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ഒട്ടുമിക്ക താരങ്ങളും ടീമില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് പറയാം.

പൊതുവേ ഇന്ത്യയുടെ ടീം തിരഞ്ഞെടുപ്പിനെ അനുകൂലിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരവെ രണ്ട് താരങ്ങളെക്കൂടി പരിഗണിക്കാമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ദീപ് ദാസ്ഗുപ്ത. ജയദേവ് ഉനദ്ഘട്ട്,രാഹുല്‍ തെവാത്തിയ എന്നീ രണ്ട് താരങ്ങള്‍ക്ക് കൂടി ടീമില്‍ ഇടം നല്‍കണമായിരുന്നെന്നാണ് ദീപ് ദശഗുപ്ത അഭിപ്രായപ്പെട്ടത്.

'ഈ മഹാമാരിയുടെ സമയത്ത് ടീം തിരഞ്ഞെടുപ്പ് വളരെ എളുപ്പമാണെന്നാണ് എനിക്ക് തോന്നുന്നത്. മൂന്ന് വീതം ഏകദിനവും ടി20യും ഉള്‍പ്പെടുന്ന ആറ് മത്സരങ്ങളാണുള്ളത്. അഞ്ച് നെറ്റ്‌സ് ബൗളര്‍മാരുള്‍പ്പെടെ 25-20 അംഗ ടീമിനെയാണ് തിരഞ്ഞെടുക്കേണ്ടത്. നിങ്ങള്‍ ഒന്ന് രണ്ട് താരങ്ങളെക്കൂടി പരിഗണിക്കേണ്ടിയിരുന്നു. ജയദേവ് ഉനദ്ഘട്ട്, രാഹുല്‍ തെവാത്തിയ എന്നിവര്‍ എന്ത് തെറ്റാണ് ചെയ്തത്. തെവാത്തിയയെ അവസാന പരമ്പരയില്‍ പരിഗണിച്ചിരുന്നു.25 അംഗ ടീം 27 ആയിരുന്നെങ്കിലും വലിയ പ്രശ്‌നം ഉണ്ടാകില്ലായിരുന്നു'-ദീപ് ദാസ്ഗുപ്ത പറഞ്ഞു.

deepdasgupta

രാഹുല്‍ തെവാത്തിയ ഐപിഎല്‍ 2020 സീസണിലൂടെ ഉയര്‍ന്നുവന്ന താരമാണ്. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിച്ചപ്പോള്‍ ഫിറ്റ്‌നസ് കടമ്പ മറികടക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. സീനിയര്‍ താരമായ ജയദേവ് ഉനദ്ഘട്ട് ഐപിഎല്‍ 2021 സീസണില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. 2016ല്‍ ഇന്ത്യക്കായി ടി20 അരങ്ങേറ്റം കുറിച്ച ദേവ്ദത്തിന് 2018ന് ശേഷം അവസരം ലഭിച്ചിട്ടില്ല.10 ടി20യില്‍ നിന്ന് 14 വിക്കറ്റ് അദ്ദേഹം ഇന്ത്യക്കായി നേടിയിട്ടുണ്ട്.

'ടീം തിരഞ്ഞെടുപ്പിനെക്കുറിച്ച് കൂടുതലൊന്നും പറയാനില്ല. ജയദേവ് ഉനദ്ഘട്ടിനെ വളരെ ഇഷ്ടമാണ്. കാരണം അവന്‍ ക്രിക്കറ്റിനെ വളരെ സ്‌നേഹിക്കുകയും കഠിനമായി അധ്വാനിക്കുകയും ചെയ്യുന്നവനാണ്.ഐപിഎല്ലില്‍ മാത്രമല്ല രഞ്ജി ട്രോഫിയില്‍ 20-25 ഓവറുകള്‍ അവന്‍ എറിയുന്നു. ഒരാളെക്കൂടി ടീമിലേക്ക് പരിഗണിച്ചിരുന്നെങ്കില്‍ കൂടുതലായൊന്നും സംഭവിക്കില്ലായിരുന്നു. അഞ്ച് സ്പിന്നര്‍മാര്‍ ഈ ടീമിലുണ്ടെന്നത് ആശ്ചര്യപ്പെടുത്തുന്നു.

ഒരു സ്ഥാനത്തേക്ക് മൂന്നിലധികം താരങ്ങളെ തിരഞ്ഞെടുക്കേണ്ട ആവിശ്യമില്ലായിരുന്നു. മനീഷ് പാണ്ഡെയെ എന്തിനാണ് ടീമിലെടുത്തത്. ഏതെങ്കിലും പദ്ധതികളുടെ ഭാഗമാണോ അവന്‍. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഇല്ലാതെ ശ്രീലങ്കയില്‍ മാത്രം എന്തിനാണ്?-ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു. ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് രാഹുല്‍ ദ്രാവിഡാണുള്ളത്.

Story first published: Friday, June 11, 2021, 12:34 [IST]
Other articles published on Jun 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X