For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഹാപ്പി ബര്‍ത്ത്‌ഡേ,41 ല്‍ വി വി എസ് ലക്ഷ്മണ്‍

By Siniya

വി വി എസ് ലക്ഷ്മണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന വംഗ പുരപ്പു വെങ്കിട്ട സായി ലക്ഷ്മണ്‍, 1974 നവംബര ഒന്നിന് ആന്ധ്രപ്രദേശിലെ ഹൈദരാബാദില്‍ ജനിച്ചു. വലംകയ്യന്‍ മധ്യനിര ബാറ്റ്‌സ്മാനും വലം കയ്യന്‍ ഓഫ് സ്പിന്‍ ബൗളറുമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരം വി വി എസ് ല്ക്ഷ്മണന്‍ , ഇന്ത്യയുടെ മുന്‍പ്രസിഡണ്ട് സര്‍വേപള്ളി രാധാകൃഷ്ണന്റെ മരുമകനും കൂടിയാണ്.

മത്സരങ്ങള്‍
ഇന്ത്യയെ പ്രതിനിധീകരിച്ച 100 ടെസ്റ്റുകളും ലോകകപ്പിലും പ്രകടം കാഴ്ച വച്ചിട്ടുണ്ട്. 1992-93 ലെ രഞ്ജി ട്രോഫി സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിന് നേരെ ഹൈദരാബാദിന് വേണ്ടിയുള്ള കളിയില്‍ റണ്ണുപോലും എടുക്കാതെ പുറത്തായി ഇത് ലക്ഷമണനെ വേദനിപ്പിച്ചു. വിജയവാഡയില്‍ നടന്ന 13 ാം ടൂര്‍ണമെന്റിലാണ് ആദ്യമായി വി വി എസ് ലക്ഷ്മണ്‍ സെഞ്ചുറി നേടുന്നത്.

മത്സരങ്ങള്‍

മത്സരങ്ങള്‍

ഇന്ത്യയെ പ്രതിനിധീകരിച്ച 100 ടെസ്റ്റുകളും ലോകകപ്പിലും പ്രകടം കാഴ്ച വച്ചിട്ടുണ്ട്. 1992-93 ലെ രഞ്ജി ട്രോഫി സീസണില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിന് നേരെ ഹൈദരാബാദിന് വേണ്ടിയുള്ള കളിയില്‍ റണ്ണുപോലും എടുക്കാതെ പുറത്തായി ഇത് ലക്ഷമണനെ വേദനിപ്പിച്ചു. വിജയവാഡയില്‍ നടന്ന 13 ാം ടൂര്‍ണമെന്റിലാണ് ആദ്യമായി വി വി എസ് ലക്ഷ്മണ്‍ സെഞ്ചുറി നേടുന്നത്.

ബാറ്റസ്മാന്‍

ബാറ്റസ്മാന്‍

ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ മികച്ച സമയ ക്രമീകരണം ലക്ഷമണനെ ശ്രദ്ധേയനാക്കി.ബാറ്റിംഗ് ശൈലി പ്രശസ്ത ഹൈദരബാദി ക്രിക്കറ്ററായ മുഹമ്മദ് അസുറദ്ദിന് സമാനമാണ്. അസുറുദ്ദീന്‍ മാതൃകയാണെന്ന് ലക്ഷ്മണ്‍ പറഞ്ഞിട്ടുണ്ട്.

വെരി വെരി സ്‌പെഷല്‍ ബാറ്റിംഗിം ശൈലി

വെരി വെരി സ്‌പെഷല്‍ ബാറ്റിംഗിം ശൈലി

ശാന്തതയായിരുന്നു ലക്ഷമണിന്റെ മുഖമുദ്ര. സ്വെഞ്ച്വറികളിലേക്ക് നടന്നെത്തുമ്പോഴും സംയമനം പാലിക്കാന്‍ ശ്രമിച്ചു. ഓഫ് സൈഡില്‍ വീഴുന്ന എത്ര വേഗത്തിലുള്ള പന്തിനേയും മനോഹരമായ ഡ്രൈവിലൂടെ ലോങ് ഓണ്‍ അതിര്‍ത്തിയിലെത്തിക്കും. അദ്ദേഹത്തിന്റെ ബാറ്റിംഗ് ശൈലിയാണ് വെരി വെരി സ്‌പെഷല്‍ എന്ന വിളിപ്പേര് നേടിക്കൊടുത്തത്.

ഏകദിനം

ഏകദിനം

1998 ല്‍ ഏപ്രില്‍ 9 ആയിരുന്നു ആദ്യ ഏകദിനം. സിംബാബെയുമായിരുന്നു മത്സരം. ഡിസംബര്‍ 3 ന് ആയിരുന്നു അവസാന ഏകദിനം. ഇത് 2006 ല്‍ ദക്ഷിണാഫ്രിക്കയുമായായിരുന്നു.

വിരമിക്കല്‍

വിരമിക്കല്‍

2012 ആഗസ്റ്റ് 18നാണ് ലക്ഷമണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയോടെ കളി നിര്‍ത്താന്‍ ബോര്‍ഡ് ലക്ഷ്മണിനോട് ആവശ്യപ്പെട്ടതാണ് പെട്ടന്നുള്ള വിരമിക്കലിന്റെ കാരണമെന്ന് ചില വാര്‍ത്തകള്‍ പറയുന്നു. തനിക്കുനേരെയുള്ള മുന്‍ താരങ്ങളുടെ വാക്ശരങ്ങളെ പ്രതിരോധിക്കാന്‍ ബോര്‍ഡ് തയ്യാറാകാത്തത് ലക്ഷ്മണിനെ വിരമിക്കലിന് പ്രേരിപ്പിച്ചു എന്ന് കരുതുന്നു ഈ അവസരത്തിലാണ് സ്വന്തംകാണികള്‍ക്കുമുന്നില്‍വച്ച് കളിനിര്‍ത്താനുള്ള അവസരം എന്ന ബോര്‍ഡിന്റെ ഔദാര്യം തനിക്കാവശ്യമില്ലെന്ന് ലക്ഷ്മണ്‍ വേണ്ടെന്നുവച്ചത്. ലക്ഷ്മണിനെ ബോര്‍ഡ് അപമാനിച്ചുവെന്നാണ് ഗാംഗുലി അഭിപ്രായപ്പെട്ടത്.

Story first published: Sunday, November 1, 2015, 15:24 [IST]
Other articles published on Nov 1, 2015
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+