വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാന്‍ യോഗ്യതകള്‍ ഇതെല്ലാം

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുഖ്യ പരിശീലകനെ കണ്ടെത്താനുള്ള അന്വേഷണം ബിസിസിഐ ആരംഭിച്ചു. മുഖ്യ പരിശീലകനൊപ്പം പുതിയ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്കായുള്ള അന്വേഷണവും ക്രിക്കറ്റ് ബോര്‍ഡ് ഊര്‍ജ്ജിതമാക്കി.

പ്രായം അറുപതിൽ താഴെ

പ്രായം അറുപതിൽ താഴെ

അറുപതു വയസ്സില്‍ താഴെയുള്ളവരെയാണ് പരിശീലകരുടെ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത്. അപേക്ഷകര്‍ക്ക് കുറഞ്ഞതു രണ്ടു വര്‍ഷമെങ്കിലും രാജ്യാന്തര തലത്തില്‍ പരിശീലകനായി പ്രവൃത്തിപരിചയം വേണം. പരിശീലകര്‍ക്ക് പുറമെ ഫിസിയോതെറാപ്പിസ്റ്റ്, ടീം മാനേജര്‍ തസ്തികകളിലേക്കും ബിസിസിഐ അപക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്.

ഓട്ടോമാറ്റിക് എൻട്രി

ഓട്ടോമാറ്റിക് എൻട്രി

ഇതേസമയം, രവി ശാസ്ത്രി നയിക്കുന്ന നിലവിലെ പരിശീലക സംഘത്തിന് വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഇവര്‍ക്ക് 'ഓട്ടോമാറ്റിക് എന്‍ട്രി' ബോര്‍ഡ് ഉറപ്പുവരുത്തും. ജൂലായ് 30 -ന് വൈകുന്നേരം അഞ്ചു മണി വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.

'ശാസ്ത്രിക്കാലം' തീരുന്നു? ഇനിയാര്, ലോകകപ്പ് സമ്മാനിച്ച കോച്ച് മാത്രമല്ല, വീരുവും ലിസ്റ്റില്‍

യോഗ്യതകൾ

യോഗ്യതകൾ

കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും ടെസ്റ്റ് മത്സരം കളിക്കുന്ന രാജ്യത്തെ പരിശീലിപ്പിച്ചവരാകണം മുഖ്യ പരിശീലക തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒപ്പം എ ടീം / ഐപിഎല്‍ ടീമിനെ പരിശീലിപ്പിച്ച പ്രവൃത്തിപരിചയവും അപേക്ഷകന് വേണം. കരിയറില്‍ 30 ടെസ്റ്റ് മത്സരങ്ങള്‍ അല്ലെങ്കില്‍ 50 ഏകദിന മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന മാനദണ്ഡവും ബിസിസിഐ മുന്നോട്ടു വെയ്ക്കുന്നുണ്ട്.

ധോണി കളി നിര്‍ത്തണം... ആവശ്യം വിമര്‍ശകരുടേതല്ല, വീട്ടുകാരുടേത്!! ഇതാണ് കാരണം

ചെറിയ ഇളവ്

ചെറിയ ഇളവ്

ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകരുടെ കാര്യത്തിലും ചിത്രമിതുതന്നെ. എന്നാല്‍ കളിച്ച മത്സരങ്ങളുടെ എണ്ണത്തില്‍ ചെറിയ ഇളവ് ഈ മൂന്നു തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ക്ക് ലഭിക്കും. 10 ടെസ്റ്റ് മത്സരങ്ങള്‍ അല്ലെങ്കില്‍ 25 ഏകദിന മത്സരങ്ങളില്‍ കളിച്ച പരിചയമാണ് ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് പരിശീലകര്‍ക്കുള്ള അടിസ്ഥാന യോഗ്യത.

ഓവര്‍ത്രോ ഫോര്‍ വേണ്ടെന്ന് സ്‌റ്റോക്‌സ് അമ്പയറോട് പറഞ്ഞു; വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍

കരാർ നീട്ടി

കരാർ നീട്ടി

നിലവില്‍ രവി ശാസ്ത്രിയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍. ബൗളിങ് പരിശീലകനായി ഭരത് അരുണും ബാറ്റിങ് പരിശീലകനായി സഞ്ജയ് ബാംഗറും ഫീല്‍ഡിങ് പരിശീലകനായി ആര്‍ ശ്രീധറും ടീമിനൊപ്പം തുടരുന്നു. ലോകകപ്പോടെ മുകളില്‍ പറഞ്ഞ നാലു പേരുടെയും കരാര്‍ കാലാവധി അവസാനിച്ചതാണ്. എന്നാല്‍ ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് പര്യടനം മുന്‍നിര്‍ത്തി അടുത്ത 45 ദിവസത്തേക്ക് കൂടി ഇവരുടെ കാലാവധി ബിസിസിഐ നീട്ടി നല്‍കി. ഓഗസ്റ്റ് മൂന്നു മുതല്‍ സെപ്തംബര്‍ മൂന്നു വരെയാണ് വെസ്റ്റ് ഇന്‍ഡീസ് പര്യടനം.

Story first published: Wednesday, July 17, 2019, 16:34 [IST]
Other articles published on Jul 17, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X