വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെയും രഹാനെയുടെയും ക്യാപ്റ്റന്‍സി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? ഭരത് അരുണ്‍ പറയുന്നു

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ സ്വന്തമാക്കിയത് നായകന്‍ വിരാട് കോലിയുടെ അഭാവത്തിലാണ്. ആദ്യ ടെസ്റ്റിന് ശേഷം കോലി നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇന്ത്യ തോല്‍വി വഴങ്ങിയ അവസ്ഥയിലായിരുന്നു. എന്നാല്‍ പിന്നീടുള്ള മൂന്ന് മത്സരത്തില്‍ രണ്ട് ജയവും ഒരു സമനിലയും നേടി പരമ്പര നേടാന്‍ ഇന്ത്യക്കായി.

അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ കിരീട നേട്ടത്തിലേക്ക് നയിച്ചത്. ഓസ്‌ട്രേലിയയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ നായകനെന്ന നിലയില്‍ രഹാനെക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ കോലിയുടെയും രഹാനെയുടെ ക്യാപ്റ്റന്‍സി എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകനായ ഭരത് അരുണ്‍.

bharatarunrahanekohli

'ബൗളര്‍മാര്‍ക്ക് തെറ്റ് പറ്റിയാലും തന്റെ പദ്ധതി നടപ്പിലാക്കാന്‍ സാധിക്കാതെ വന്നാലും ശാന്തതയോടെ കൈകാര്യം ചെയ്യുന്ന ആളാണ് രഹാനെ. എന്നാല്‍ കോലിക്ക് പെട്ടെന്ന് ദേഷ്യം വരുന്ന പ്രകൃതമാണ്. താരങ്ങള്‍ക്ക് വലിയ പിന്തുണ രഹാനെ നല്‍കുന്നു. ബൗളര്‍ തെറ്റായ പന്തുകളെറിഞ്ഞാലും നായകനെന്ന നിലയില്‍ അവന്‍ നിരാശപ്പെടാറില്ല. അവന്‍ തിരിച്ചുവരുമെന്ന് രഹാനെക്ക് അറിയാം.

എന്നാല്‍ ബൗളര്‍മാര്‍ രണ്ട് തെറ്റായ പന്തുകള്‍ എറിഞ്ഞാല്‍ അത് കോലിയെ ദേഷ്യപ്പെടുത്തും. അത് അവന്റെ ഊര്‍ജമാണ്. രഹാനെ ശാന്തനാണെങ്കിലും അവന്റെ പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തും'-ഭരത് അരുണ്‍ പറഞ്ഞു.

അഡ്‌ലെയ്ഡില്‍ ഇന്ത്യ എട്ട് വിക്കറ്റിനാണ് പരാജയപ്പെട്ടത്. പിങ്ക് ബോള്‍ ടെസ്റ്റില്‍ 36 റണ്‍സിന് ഓള്‍ഔട്ടായി എന്ന നാണക്കേടും ഇന്ത്യക്കുണ്ടായിരുന്നു. എന്നാല്‍ മെല്‍ബണില്‍ സെഞ്ച്വറിയോടെ ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ച് വിജയത്തിലെത്തിച്ചത് രഹാനെയാണ്. പരിക്കേറ്റ് സീനിയര്‍ താരങ്ങള്‍ പുറത്തായപ്പോഴും യുവതാരങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച് പരമ്പര നേടാന്‍ രഹാനെക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. മുഹമ്മദ് സിറാജ്,വാഷിങ്ടണ്‍ സുന്ദര്‍,ശര്‍ദുല്‍ ഠാക്കൂര്‍,റിഷഭ് പന്ത്,ശുബ്മാന്‍ ഗില്‍ തുടങ്ങിയ യുവതാരങ്ങളുടെയെല്ലാം പ്രകടനം ഇന്ത്യയുടെ പരമ്പര നേട്ടത്തില്‍ നിര്‍ണ്ണായകമായിരുന്നു.

ഗാബയില്‍ 1988ന് ശേഷം ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്ന ആദ്യ ടീമാണ് ഇന്ത്യ. റിഷഭ് പന്തിന്റെ ബാറ്റിങ്ങാണ് സമനിലയില്‍ കലാശിക്കേണ്ടിയിരുന്ന മത്സരത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. യുവതാരങ്ങളെ അവരുടെ ശൈലിക്കനുസരിച്ച് കളിക്കാനുള്ള സ്വാതന്ത്രം രഹാനെ നല്‍കിയിരുന്നു. അതിനാലാണ് ആക്രമിച്ച് കളിക്കാന്‍ റിഷഭിന് സാധിച്ചത്. യുവ ബൗളര്‍മാര്‍ക്ക് രഹാനെ നല്‍കിയ പിന്തുണയെക്കുറിച്ച് ബൗളര്‍മാര്‍ തന്നെ പരമ്പരയ്്ക്ക് ശേഷം പ്രതികരിച്ചിരുന്നു.

Story first published: Friday, January 29, 2021, 10:20 [IST]
Other articles published on Jan 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X