For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒടുവില്‍ ഇന്ത്യയ്ക്ക് ആശ്വാസ ജയം, മനീഷ് പാണ്ഡെയ്ക്ക് സെഞ്ചുറി, ആറു വിക്കറ്റ് നഷ്ടം

By Siniya

സിഡ്‌നി: ഓസ്‌ട്രേലിയ്‌ക്കെതിരെയുള്ള അവസാന ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ആശ്വാസം ജയം. 330 എന്ന കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയ ഓസ്‌ട്രേലിയന്‍ ബാറ്റസ്മനൈ മറികടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. ആറു വിക്കറ്റ് നഷ്ടത്തിലാണ് വിജയം കണ്ടത്. മനീഷ് പാണ്ഡെയുടെ സെഞ്ചുറിയും 99 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെ പ്രകടനവും 56 പന്തില്‍ 78 റണ്‍സ് നേടിയ ശിഖാര്‍ ധവാന്റെ മികവുമാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്. ഓസീസ് 330- 7 ഇന്ത്യ 331- 4 (49.4) എന്ന നിലയിലായിരുന്നു സ്‌കോര്‍.

നിശ്ചിത 50 ഓവറില്‍ ഓസീസ് ഏഴുവിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സെടുത്തു. 100 ബോളില്‍ ഏഴു ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടുന്നതാണ് വാര്‍ണറുടെ സെഞ്ചുറി. വാര്‍ണറുടെ അഞ്ചാം സെഞ്ചുറിയാണിത്. 113 ബോളില്‍ 122 റണ്‍സെടുത്ത് വാര്‍ണര്‍ പുറത്തായി. ഇതിന് പിന്നാലെ മധ്യനിര ബാറ്റ്‌സ്മാന്‍ മിച്ചല്‍ മാര്‍ഷും 102 റണ്‍സെടുത്ത് ഒസീസിന് ആത്മധൈര്യം വര്‍ധിപ്പിച്ചു. 81 ബോളില്‍ ഒന്‍പത് ഫോറും രണ്ട് സിക്‌സറുമാണ് മാര്‍ഷിന്റെ ഇന്നിംഗ്‌സ്. ഇതേസമയം മാര്‍ഷിന്റെ ആദ്യ രാജ്യാന്തര ഏകദിന സെഞ്ചുറിയാണിത്.

ടോസ് നേടി ഫില്‍ഡിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഇഷാന്ത് ശരര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി. ആറു റണ്‍സ് മാത്രമാണ് ഫിഞ്ചിന് നേടാനായത്. പിന്നീട് സ്റ്റീവന്‍ സ്മിത്തും വാര്‍ണറുടെയും കൂട്ടുക്കെട്ടില്‍ സ്‌കോര്‍ നില ഉയര്‍ത്തുകയായിരുന്നു. എന്നാല്‍ ജസ്പ്രീത് ബുംമ്രെയുടെ മുന്നില്‍ സ്മിത്തിന് പിടിച്ചു നില്‍ക്കാനായില്ല. 47 ബോളില്‍ 28 റണ്‍സെടുത്ത സ്മിത്തിനെ തിരികെ അയച്ചു. പിന്നിട് വന്ന ജോര്‍ജ് ബെയ്‌ലിയെ റിഷി ധവാന്റെ ബോളില്‍ മുട്ടുകുത്തി. പിന്നാലെ വന്ന ഷോണ്‍ മാര്‍ഷ് ഏഴു റണ്ണില്‍ റണ്ണൗട്ടായി.

ആദ്യ നാലുമത്സരങ്ങളും ഒസീസ് സ്വന്തമാക്കിയെങ്കിലും അവസാനം ഇന്ത്യയെ നാണക്കേടില്‍ നിന്ന് രക്ഷിച്ചത് ശനിയാഴ്ചത്തെ മത്സരമാണ്. ആദ്യ മൂന്നു കളിയിലും ഭേതപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും ഇന്ത്യ ഒസീസിനോട് തോല്‍ക്കുകയായിരുന്നു. നാലാം ഏകദിനത്തില്‍ ഓസീസിന്റെ കൂറ്റന്‍ സ്‌കോറിനോട് പിന്തുടര്‍ന്നെങ്കിലും അവസാന വിക്കറ്റുകല്‍ നഷ്ടപ്പെടുത്തി തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു.

ഇന്ത്യയ്ക്ക് കരുത്തേകിയത്

ഇന്ത്യയ്ക്ക് കരുത്തേകിയത്

ആറുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയ ലക്ഷ്യം കണ്ടെങ്കിലും കന്നി സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയും 99 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയുടെയും 56 ബോളില്‍ 78 റണ്‍സ് നേടിയ ശിഖാര്‍ ധമാന്റെയും മിന്നുന്ന പ്രകടനം തന്നെയാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.

ടോസ് നേടിയത്

ടോസ് നേടിയത്

ഇന്ത്യ ടോസ് നേടിയെങ്കിലും ഫില്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഒസീസ്‌ഡേവിഡ് കാമറൂണിന്റെയും (122) മിച്ചല്‍ മാര്‍ഷിന്റെയും (102) സെഞ്ചുറികളുടെ ബലത്താല്ണ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് എന്ന പ്രകടം കാഴ്ച വച്ചത്. 113 പന്തിലാണ് വാര്‍ണര്‍ 122 റണ്‍സ് എന്ന മികച്ച പ്രകടനം കാഴ്ച വച്ചത്.

ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം

ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം

ഒസീസ് മിന്നുന്ന പ്രകടനം കാഴ്ച വച്ചെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ ഭേതപ്പെട്ട തരത്തിലുള്ള പ്രകടനമാണ് കാഴ്ച വച്ചത്.ജസ്പ്രീത് ബുംമ്രെയുടെ മുന്നില്‍ സ്മിത്തിന് പിടിച്ചു നില്‍ക്കാനായില്ല. 47 ബോളില്‍ 28 റണ്‍സെടുത്ത സ്മിത്തിനെ തിരികെ അയച്ചു. പിന്നിട് വന്ന ജോര്‍ജ് ബെയ്‌ലിയെ റിഷി ധവാന്റെ ബോളില്‍ മുട്ടുകുത്തി. പിന്നാലെ വന്ന ഷോണ്‍ മാര്‍ഷ് ഏഴു റണ്ണില്‍ റണ്ണൗട്ടായി.

ഇഷാന്ത് ശര്‍മ്മയും

ഇഷാന്ത് ശര്‍മ്മയും

ടോസ് നേടി ഫില്‍ഡിം തിരഞ്ഞെടുത്ത ഇന്ത്യ ഇഷാന്ത് ശരര്‍മയുടെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ പുറത്താക്കി. ആറു റണ്‍സ് മാത്രമാണ് ഫിഞ്ചിന് നേടാനായത്. ഇശാന്ത് ശര്‍മ്മ രണ്ട് വിക്കറ്റ് വീഴ്ത്തി. പത്തോവറില്‍ 60 റണ്‍സിലാണ് രണ്ടു വിക്കറ്റ് വീഴ്ത്തിയത്.

ഒസീസ് പ്രകടനം

ഒസീസ് പ്രകടനം

ആദ്യം ബാറ്റ് ചെയ്ത ഒസീസ്‌ഡേവിഡ് കാമറൂണിന്റെയും (122) മിച്ചല്‍ മാര്‍ഷിന്റെയും (102) സെഞ്ചുറികളുടെ ബലത്താല്ണ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 330 റണ്‍സ് എന്ന പ്രകടം കാഴ്ച വച്ചത്. 113 പന്തിലാണ് വാര്‍ണര്‍ 122 റണ്‍സ് എന്ന മികച്ച പ്രകടനം കാഴ്ച വച്ചത്.

Story first published: Sunday, January 24, 2016, 8:42 [IST]
Other articles published on Jan 24, 2016
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+