വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'പിച്ചിനെ ആരും കുറ്റം പറയില്ല', ആദ്യ ടെസ്റ്റിന് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഇന്‍ഡോര്‍

ഇന്‍ഡോര്‍: കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയപ്പോള്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി മൈക്കിന് മുന്നിലെത്തി പറഞ്ഞു, 'ഇനിയാരും പിച്ചിനെ കുറ്റം പറയരുത്'. ഇപ്പോള്‍ ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ത്യ തയ്യാറെടുക്കവെ ഇന്‍ഡോറിലെ പിച്ചിലേക്കാണ് ഏവരുടെയും ശ്രദ്ധ.

ഹോല്‍ക്കര്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ പിച്ച് പേസര്‍മാരെയും സ്പിന്നര്‍മാരെയും ബാറ്റ്‌സ്മാന്‍മാരെയും ഒരുപോലെ തുണയ്ക്കുമെന്ന് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ അവകാശവാദം ഉയര്‍ത്തിക്കഴിഞ്ഞു. അഞ്ചു ദിവസും പിച്ചിലെ കാഠിന്യം കുറയില്ല. പിന്നെ ഏതു പ്രതലത്തിലും മികവു കാട്ടാന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് കഴിയുമെന്നതിനാല്‍ പേസിന് അനുകൂലമായി പിച്ച് മെനഞ്ഞെടുക്കേണ്ട ആവശ്യമില്ലെന്ന് എംപിസിഎ ക്യുറേറ്റര്‍ സമന്ദര്‍ സിങ് ചൗഹാന്‍ വ്യക്തമാക്കി.

ഇൻഡോർ സ്റ്റേഡിയം

ഇരു ടീമുകള്‍ക്കും അഞ്ചു ദിവസം കളിക്കാന്‍ പാകത്തില്‍ കൃത്യമായ ടെസ്റ്റ് സാഹചര്യമാണ് ഒരുക്കിയിരിക്കുന്നത്. ചടുലമായ മത്സരം കാഴ്്ച്ചവെക്കാന്‍ പിച്ചിന്് കഴിയും. ഇതേസമയം, പിച്ച് ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ടീം ഇന്ത്യ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു. പരിചയസമ്പരായ ജീവനക്കാരാണ് ഇന്‍ഡോറിലെ പിച്ചിന്റെ ശില്‍പ്പികള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെയും ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ഇന്ത്യ നടത്തിയ പ്രകടനം വിലയിരുത്തുമ്പോള്‍ ഏതു പിച്ചിലും മികവു കാട്ടാന്‍ കോലിയും സംഘത്തിനും കഴിയുമെന്ന് വിശ്വസിക്കുന്നതായി ചൗഹാന്‍ അറിയിച്ചു.

ഏതാനും ദിവസങ്ങളായി അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുന്നതുകൊണ്ട് ഇന്‍ഡോറിലെ ഗ്രൗണ്ട് ഒന്നടങ്കം മൂടിവെച്ചിരിക്കുകയാണ് മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍. രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍. ആദ്യ മത്സരം നവംബര്‍ 14 മുതല്‍ 18 വരെ ഇന്‍ഡോറില്‍ നടക്കും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് പരമ്പരയിലെ പിങ്ക് ബോള്‍ ടെസ്റ്റിന് വേദിയാവുക. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും ആദ്യ പിങ്ക് ബോള്‍ ടെസ്റ്റാണ് നടക്കാനിരിക്കുന്നത്.

Story first published: Tuesday, November 12, 2019, 17:45 [IST]
Other articles published on Nov 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X