വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒടുവിലത് വന്നു, അവസാന ഓവറിലെ ധോണിയുടെ സിക്‌സ്; വിമര്‍ശകര്‍ക്ക് തത്കാലം വായടക്കാം

അവസാന ഓവറിലെ ധോണിയുടെ സിക്‌സ് | Oneindia Malayalam

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ഇന്ത്യയെ വിജയതീരത്തെത്തിച്ചത് ധോണിയുടെ അവസരോചിതമായ ഇന്നിങ്‌സ്. സിഡ്‌നിയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ തോറ്റപ്പോള്‍ ഏറെ വിമര്‍ശനത്തിന് ഇരയായത് ധോണിയായിരുന്നു. എന്നാല്‍ ഇത്തവണ തന്റെ മുന്‍ പ്രകടനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇന്നിങ്‌സാണ് ധോണി കാഴ്ചവെച്ചത്.

പാണ്ഡ്യയ്ക്ക് വീണ്ടും കിട്ടി ഉഗ്രന്‍ പണി; വമ്പന്മാരുടെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നും പുറത്താക്കിപാണ്ഡ്യയ്ക്ക് വീണ്ടും കിട്ടി ഉഗ്രന്‍ പണി; വമ്പന്മാരുടെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നിന്നും പുറത്താക്കി

മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരെല്ലാം മോശമല്ലാത്ത പ്രകടനം നടത്തിയപ്പോള്‍ ശ്രദ്ധേയമായത് ധോണി തന്നെയായിരുന്നു. ധോണി ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടിരുന്നെങ്കില്‍ ടീം മാനേജ്‌മെന്റ് വലിയരീതിയിലുള്ള സമ്മര്‍ദ്ദത്തിനടിപ്പെടുമെന്നുറപ്പാണ്. 54 പന്തില്‍ 55 റണ്‍സെടുത്ത ധോണിയുടെയും 14 പന്തില്‍ 25 റണ്‍സെടുത്ത കാര്‍ത്തിക്കിന്റെയും അവസാന ഓവറുകളിലെ ബാറ്റിങ് ഇന്ത്യയ്ക്ക് നിര്‍ണായകമായി.

dhoni

അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാനായി വേണ്ടിയിരുന്നത് 7 റണ്‍സാണ്. ജേസണ്‍ ബെഹ്രെന്‍ഡ്രോഫ് എറിഞ്ഞ ഓവറിലെ ആദ്യ പന്ത് ധോണി സിക്‌സറിന് പറത്തിയതോടെ കളി ഇന്ത്യയ്ക്ക് സ്വന്തമായിരുന്നു. രണ്ടാം പന്തില്‍ സിംഗിളെടുത്ത് ധോണി മത്സരം ഫിനിഷ് ചെയ്യുകയും ചെയ്തു. 2011ലെ ലോകകപ്പില്‍ ഉള്‍പ്പെടെ എത്രയോ മത്സരങ്ങളില്‍ അവസാന ഓവറില്‍ സിക്‌സറടിച്ച് ജയിപ്പിച്ച ധോണിയെയാണ് അഡ്‌ലെയ്ഡില്‍ ഒരിക്കല്‍ക്കൂടി ദൃശ്യമായത്.

ടി20യിലെ ചൈനീസ് ദുരന്തം, വെറും 14ന് പുറത്ത്!! നാണക്കേടിന്റെ റെക്കോര്‍ഡ്ടി20യിലെ ചൈനീസ് ദുരന്തം, വെറും 14ന് പുറത്ത്!! നാണക്കേടിന്റെ റെക്കോര്‍ഡ്

ആദ്യ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നെങ്കിലും ധോണിയുടെ മെല്ലെപ്പോക്ക് ഇന്ത്യയുടെ തോല്‍വിക്ക് കാരണമായിരുന്നു. എന്നാല്‍, ആദ്യ മത്സരത്തിലെ വില്ലന്‍ രണ്ടാം മത്സരത്തില്‍ നായകനായി. സെഞ്ച്വറി നേടിയ വിരാട് കോലിയും(104) മികച്ച പ്രകടനമാണ് നടത്തിയത്. രോഹിത് ശര്‍മ(43), ശിഖര്‍ ധവാന്‍(32), അമ്പാട്ടി റായിഡു(24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്‌കോറര്‍മാര്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 298 എന്ന വിജയലക്ഷ്യം ഇന്ത്യ 49.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

Story first published: Tuesday, January 15, 2019, 17:21 [IST]
Other articles published on Jan 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X