രാജ്‌കോട്ട്: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ മുന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 271 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 270 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു.
ദക്ഷിണാഫ്രിക്കയുടെ ഇടിവെട്ട് ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യന്‍ ബൗളര്‍മാരുടെ കൈകളില്‍ ഒതുക്കി നിര്‍ത്തുകയായിരുന്നു. ഡീകോക്കിന്റെ 118 പന്തുകളിലെ സെഞ്ചുറിയും(103) ഡൂപ്ലെസിയുടെ അര്‍ദ്ധ സെഞ്ചുറി(60)യുമാണ് ദക്ഷിണാഫ്രിക്കയ്ക്ക ഇത്തിരിയെങ്കിലും കരുത്ത് പകര്‍ന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകള്‍ വീണത് ഒന്‍ പന്തുക്കള്‍ക്കുള്ളിലാണ്. ആദ്യ വിക്കറ്റില്‍ 72 റണ്‍സാണ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തിതയത്. ഇന്ത്യയ്ക്കു വേണ്ടി ഹര്‍ഭജന്‍ സിംഗിന്റേതായിരുന്നു ആദ്യ വിക്കറ്റ്. മോഹിത് ശര്‍മ്മ രണ്ട് വിക്കെറ്റെടുത്തു.
ഓപ്പണിംഗില്‍ ഇറങ്ങിയ ഡേവിഡ് മില്ലറിന് 33 റണ്‍സ് നേടാനേ കഴിഞ്ഞുള്ളു. പിന്നിട് ഇറങ്ങിയ ഹാഷിം അംലയെ അഞ്ചു റണ്ണോടെ അമിത് മിശ്രയാണ് പുറത്താക്കിയത്. ഫാഫ് ഡൂപ്ലെസി, ഡികോക് കൂട്ടുക്കെട്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക കളിക്കളത്തില്‍ ഒന്നുകൂടി ആത്മവിശ്വാസം വര്‍ദ്ധിച്ചു. 118 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ഡീകോക്ക് 103 റണ്‍സെടുത്തത്. 63 പന്തില്‍ ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് ഡുപ്ലസിയുടെ ഇന്നിങ്‌സ്.
41 ാം ഓവറില്‍ ഡിവില്ല്യേസിനെ നാലുറണ്ണില്‍ അക്ഷര്‍ പട്ടേലാണ് വീഴ്ത്തിയത്. 33 റണ്‍സെടുത്ത് പുറത്താകാതെ നിന്നത് ബെഹദീറാണ്. 60 റണ്‍സ് മാത്രമാണ് ഡെത്ത് ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വിട്ടുകൊടുത്തത്. ഇതിനിടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.
പരമ്പര 11 തുല്യനിലയിലാണെങ്കിലും കഴിഞ്ഞ മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്തായിട്ടും ദക്ഷിണാഫ്രിക്കയെ തോല്‍പ്പിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആര്‍. അശ്വിന്‍ പരിക്കേറ്റ് പുറത്തായതുകൊണ്ടുമാത്രമാണ് ഹര്‍ഭജന്‍ സിങ്ങിന് രണ്ടാം ഏകദിനത്തില്‍ കളിക്കാന്‍ അവസരംകിട്ടിയത്. എന്നാല്‍, ദക്ഷിണാഫ്രിക്കയുടെ രണ്ടു പ്രധാനവിക്കറ്റുകള്‍ വീഴ്ത്തിയതോടെ ഹര്‍ഭജന് വീണ്ടും അവസരം ലഭിച്ചു.