വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വാണ്ടറേഴ്‌സില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ച് ഇന്ത്യ... ബൗളിങ് മികവില്‍ തിരിച്ചടിച്ചു, ലീഡ്

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് 187ല്‍ അവസാനിച്ചിരുന്നു

By Manu

ജൊഹാന്നസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യ തിരിച്ചടിക്കുന്നു. പേസര്‍മാരുടെ പറുദീസയായി മാറിയ ന്യൂവാണ്ടറേഴ്‌സിലെ പിച്ചില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞുവീഴ്്ത്തിയ ഇന്ത്യ മല്‍സരത്തില്‍ ഇപ്പോള്‍ ലീഡ് നേടിക്കഴിഞ്ഞു. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 187 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 194 റണ്‍സിന് പുറത്തായി. ഏഴു റണ്‍സിന്റെ നാമമാത്രമായ ലീഡ് മാത്രമാണ് ആതിഥേയര്‍ക്കു നേടാനായത്.

രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ഇന്ത്യ രണ്ടാംദിനം സ്റ്റംപെടുക്കുേേമ്പാള്‍ ഒരു വിക്കറ്റിന് 49 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. ഒമ്പതു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ഇന്ത്യക് ഇപ്പോള്‍ 42 റണ്‍സിന്റെ ലീഡുണ്ട്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ 200 റണ്‍സിന്റെയെങ്കിലും ലീഡ് നേടാനായാല്‍ ഇന്ത്യക്കു വിജയസാധ്യതയുണ്ട്. 16 റണ്‍സോടെ ലോകേഷ് രാഹുലും 13 റണ്‍സുമായി മുരളി വിജയുമാണ് ക്രീസിലുള്ളത്. പാര്‍ഥീവ് പട്ടേലിന്റെ (16) വിക്കറ്റാണ് നഷ്ടമായത്.

Ishanth Sharma

നേരത്തേ 18.5 ഓവറില്‍ രണ്ടു മെയ്ഡനുള്‍പ്പെടെ 54 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് എറിഞ്ഞിട്ട ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാറുമാണ്
കൈവിട്ടുപോകാമായിരുന്ന മത്സരത്തില്‍ ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നത്. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും ഓരോ വിക്കറ്റ് വീതം നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ 61 റണ്‍സ് നേടിയ ഹാഷിം അംലയും 35 റണ്‍സെടുതത് പേസര്‍ വെര്‍ണോണ്‍ ഫിലാന്‍ഡറും 30 റണ്‍സ് നേടിയ കാഗിസോ റബാദയും ഒഴികെ ആര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല.

മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ ആശ്വാസജയം തേടിയാണ് ജൊഹാന്നസ്ബര്‍ഗിലെ ന്യൂവാണ്ടറേഴ്‌സ് സ്റ്റ്ഡിയത്തില്‍ ഇറങ്ങിയത്. പേസ് ബൗളിനെ പിന്തുണയ്ക്കുന്ന പിച്ചില്‍ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയും മുട്ടുമടക്കിയിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പുജാരയും വിരാട് കോലിയുമൊഴികെ മറ്റാര്‍ക്കും തിളക്കാന്‍ കഴിഞ്ഞിരുന്നില്ല.

Story first published: Thursday, January 25, 2018, 22:44 [IST]
Other articles published on Jan 25, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X