വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്ത് നേടി, ഐസിസിയുടെ പ്ലെയര്‍ ഓഫ് മന്താവാന്‍ ഇനി അശ്വിന്‍- ലിസ്റ്റില്‍ ജോ റൂട്ടും

ജനുവരിയിലെ പുരസ്‌കാരം റിഷഭ് പന്തായിരുന്നു

ഐസിസിയുടെ പ്ലെയര്‍ ഓഫ് മന്ത് പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ തുടര്‍ച്ചയായി രണ്ടാം മാസവും ഇന്ത്യന്‍ സാന്നിധ്യം. ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനാണ് മൂന്നു പേരുള്‍പ്പെടുന്ന ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ കൈല്‍ മയേഴ്‌സ് എന്നിവരാണ് സാധ്യതാ പട്ടികയിലെ മറ്റു രണ്ടു പേര്‍. ജനുവരിയിലെ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനായിരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പ്രകടനമായിരുന്നു പന്തിനെ പ്രഥമ പ്ലെയര്‍ ഓഫ് ദി മന്ത് അവാര്‍ഡിന് അര്‍ഹനാക്കിയത്.

1

ഇംഗ്ലണ്ടിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ഉജ്ജ്വല പ്രകടനമാണ് ഫെബ്രുവരിയിലെ മികച്ച താരത്തിനുള്ള സാധ്യതാ പട്ടികയില്‍ അശ്വിനും ഇടം നേടിക്കൊടുത്തത്. ബൗളിങില്‍ മാത്രമല്ല സെഞ്ച്വറിയുമായി ബാറ്റിങിലും അദ്ദേഹം മികവ് പുലര്‍ത്തിയിരുന്നു. മൂന്നു ടെസ്റ്റുകളില്‍ നിന്നും രണ്ടു അഞ്ചു വിക്കറ്റ് നേട്ടവും ഒരു നാലു വിക്കറ്റ് നേട്ടവുമടക്കം 24 വിക്കറ്റുകളാണ് അശ്വിന്‍ പിഴുതത്.

ബാറ്റിങിലേക്കു വന്നാല്‍ പരമ്പരയില്‍ കൂടുതല്‍ റണ്‍സെടുത്ത മൂന്നാമത്തെ താരം കൂടിയാണ് അദ്ദേഹം. മൂന്നു മല്‍സരങ്ങളില്‍ നിന്നും 176 റണ്‍സ് സ്പിന്നര്‍ നേടിയിട്ടുണ്ട്. ചെന്നൈയില്‍ ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സിലായിരുന്നു അശ്വിന്റെ സെഞ്ച്വറി. 148 ബോളില്‍ 14 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 106 റണ്‍സ് താരം നേടിയിരുന്നു. രണ്ടിന്നിങ്‌സുകളിലായി എട്ടു വിക്കറ്റുകളും അശ്വിന്‍ വീഴ്ത്തിയിരുന്നു.

2

അതേസമയം, തുടര്‍ച്ചയായി രണ്ടാമത്തെ മാസമാണ് റൂട്ട് അവാര്‍ഡിനായി നാമനിര്‍ദേശം ചെയ്യപ്പെടുന്നത്. കഴിഞ്ഞ മാസം റിഷഭ് പന്തിനൊപ്പം സാധ്യതാ ലിസ്റ്റില്‍ അദ്ദേഹമുണ്ടായിരുന്നു. അന്നു ലങ്കന്‍ പര്യടനത്തിലെ രണ്ടു ഡബിള്‍ സെഞ്ച്വറികളായിരുന്നു റൂട്ടിന് തുണയായത്. ഇത്തവണയാവട്ടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിലെ ഡബിള്‍ സെഞ്ച്വറിയാണ് അദ്ദേഹത്തെ ഒരിക്കല്‍ക്കൂടി പരിഗണിക്കാന്‍ കാരണം. ചെന്നൈയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സിലായിരുന്നു റൂട്ട് 218 റണ്‍സുമായി മിന്നിയത്. ഇംഗ്ലണ്ട് 227 റണ്‍സിന്റെ വമ്പന്‍ ജയം കൊയ്ത മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് കൂടിയായിരുന്നു റൂട്ട്.

വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി അടുത്തിടെ അരങ്ങേറിയ താരമാണ് മയേഴ്‌സ്. ബംഗ്ലാദേശിനെതിരേ രണ്ടു ടെസ്റ്റുകളില്‍ കളിച്ച അദ്ദേഹം വിന്‍ഡീസ് 395 റണ്‍സിന്റെ വിജയലക്ഷ്യം ചേസ് ചെയ്തു ജയിച്ചപ്പോള്‍ 210 റണ്‍സോടെ മിന്നിയിരുന്നു. ഇതാണ് ഐസിസിയുടെ പുരസ്‌കാരത്തിനായി മയേഴ്‌സ് പരിഗണിക്കപ്പെടാന്‍ കാരണം.

Story first published: Tuesday, March 2, 2021, 16:54 [IST]
Other articles published on Mar 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X