വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജയിക്കാനെടുത്തത് വെറും രണ്ടു ദിവസം! ഇന്ത്യയുടെ നേട്ടം രണ്ടാം തവണ

അഫ്ഗാനെതിരേയും ഇന്ത്യ രണ്ടു ദിവസം കൊണ്ടു ജയിച്ചിട്ടുണ്ട്

ഇംഗ്ലണ്ടിനെതിരായ പിങ്ക് ബോള്‍ ടെസ്റ്റിലെ അനായാസ വിജയത്തോടെ ഒരു അപൂര്‍വ്വനേട്ടത്തിന് അര്‍ഹരായിരിക്കുകയാണ് ടീം ഇന്ത്യ. വെറും രണ്ടു ദിവസം കൊണ്ടാണ് പത്തു വിക്കറ്റിന് ഇംഗ്ലണ്ടിനെ ഇന്ത്യ ചുരുട്ടിക്കെട്ടിയത്. ഇതോടെ ഏഷ്യയില്‍ വെറും രണ്ടു ദിവസം കൊണ്ട് രണ്ടു ടെസ്റ്റുകളില്‍ ജയിച്ച ആദ്യ ടീമായി ഇന്ത്യ മാറി. നേരത്തേ 2018ല്‍ ബെംഗളൂരുവില്‍ അഫ്ഗാനിസ്താനെതിരേയും ഇന്ത്യ വെറും രണ്ടു ദിവസത്തിനുള്ള ടെസ്റ്റ് കൈക്കലാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയാണ് ഏഷ്യയില്‍ രണ്ടു ദിവസം കൊണ്ട് എതിരാളികളുടെ കഥ കഴിച്ച മറ്റൊരു ടീം. 2002-03ല്‍ പാകിസ്താനെതിരേയായിരുന്നു ഓസീസ് വെറും രണ്ടു ദിനം കൊണ്ട് ടെസ്റ്റ് ജയിച്ചത്.

1

ടെസ്റ്റില്‍ ഇന്ത്യ ഏറ്റവും കുറച്ചു ബോളുകളെറിഞ്ഞ് ജയിച്ച മല്‍സരം കൂടിയായിരുന്നു അഹമ്മദാബാദിലേത്. വെറും 842 ബോളുകളാണ് ഇംഗ്ലണ്ടിനെതിരേ വിജയിക്കാന്‍ ഇന്ത്യക്കു എറിയേണ്ടിവന്നത്. സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേലിന്റെയും ആര്‍ അശ്വിന്റെയും ഉജ്ജ്വല ബൗളിങാണ് ഇന്ത്യയുടെ വിജയം വേഗത്തിലാക്കിയത്. അക്ഷര്‍ രണ്ടിന്നിങ്‌സുകളിലായി 11ഉം അശ്വിന്‍ ഏഴും വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ആദ്യദിനം ലഞ്ച് ബ്രേക്കിനു മുമ്പ് തന്നെ 112 റണ്‍സിന് എറിഞ്ഞിട്ടു. മറുപടിയില്‍ ഇംഗ്ലണ്ടും ഇതേ നാണയത്തില്‍ തിരിച്ചടിച്ചു. 145 റണ്‍സിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് പുറത്താക്കിയത്. 33 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡ് മാത്രമേ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കു ലഭിച്ചുള്ളൂ. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ 81 റണ്‍സില്‍ ഇന്ത്യ ചുരുട്ടിക്കെട്ടി. 49 റണ്‍സിന്റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടക്കുകയും ചെയ്തു. അക്ഷറാണ് കളിയിലെ താരമായത്.

ഈ ടെസ്റ്റിലെ വിജയത്തോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ ഫൈനലിന് തൊട്ടരികിലെത്തുകയും ചെയ്തു. ഇംഗ്ലണ്ടുമായുള്ള അവസാന ടെസ്റ്റില്‍ ഇനി സമനില വഴങ്ങിയാലും ഇന്ത്യക്കു ഇനി ഫൈനലിലേക്കു മുന്നേറാം. ഇംഗ്ലണ്ടാവട്ടെ ഇന്ത്യയോടേറ്റ തോല്‍വിയോടെ ഫൈനലിലെത്താതെ പുറത്തായി.

Story first published: Thursday, February 25, 2021, 22:03 [IST]
Other articles published on Feb 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X